ബംഗാളില്‍ മമത അധികാരം നിലനിര്‍ത്തി; സിപിഎമ്മിന്റെ രാഷ്ട്രീയ പരീക്ഷണം പൊളിഞ്ഞു

mamathaകോല്‍ക്കത്ത: എതിരാളികളെ നിഷ്പ്രഭമാക്കി പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മൃഗീയ ഭൂരിപക്ഷം നേടി അധികാരം നിലനിര്‍ത്തി. 294 സീറ്റില്‍ 211 സീറ്റും തൃണമൂല്‍ സ്വന്തമാക്കിയപ്പോള്‍ ഏറെ നഷ്ടം സംഭവിച്ചത് പതിറ്റാണ്ടുകള്‍ ബംഗാള്‍ ഭരിച്ച ഇടതുപക്ഷത്തിനായിരുന്നു. കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് ലഭിച്ചത് കേവലം 73 സീറ്റുകള്‍ മാത്രമാണ്.

മമതയെ താഴെയിറക്കാന്‍ രൂപീകരിച്ച രാഷ്ട്രീയ പരീക്ഷണ കൂട്ടുകെട്ടില്‍ കോണ്‍ഗ്രസ് ലാഭം കൊയ്തപ്പോള്‍ ഇടതുപക്ഷത്തിനു വമ്പന്‍ നഷ്ടമാണുണ്ടായത്. കോണ്‍ഗ്രസ് 40 സീറ്റില്‍ വിജയിച്ച് പ്രധാന പ്രതിപക്ഷമാകാന്‍ ഒരുങ്ങുകയാണ്. ബിജെപി ഏഴു സീറ്റു നേടിയപ്പോള്‍ സ്വതന്ത്രര്‍ മൂന്നു സീറ്റ് നേടി. നേരത്തെ എക്‌സിറ്റ്‌പോളുകള്‍ മമത ജയിക്കുമെന്നു പ്രവചിച്ചിരുന്നെങ്കിലും 178 സീറ്റ് നേടുമെന്നായിരുന്നു പ്രതീക്ഷ.

Related posts