ബാങ്കുകളിലെ തിരക്കിനു ശമനമില്ല; പല സ്ഥലത്തെയും കൗണ്ടറുകളില്‍ പണം തീര്‍ന്നു; ജനങ്ങള്‍ പ്രതിഷേധത്തില്‍ * നിയന്ത്രണത്തിന് പോലീസ് രംഗത്തിറങ്ങി

ktm-sbtകോട്ടയം: രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ജില്ലയിലെ മിക്ക ബാങ്കുകളുടെയും എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. എടിഎമ്മുവഴി പണം പിന്‍വലിക്കാന്‍ രാവിലെ തന്നെ കൗണ്ടറുകളില്‍ ആളുകളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പല സ്ഥലത്തും രാവിലെ തന്നെ എടിഎമ്മിലെ പണം തീര്‍ന്നു. ഇതോടെ പണം പിന്‍വലിക്കാനെത്തിയ ജനങ്ങള്‍ പ്രതിഷേധിക്കുകയും ബാങ്ക് ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്തതായി നിരവധി സ്ഥലത്തു നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ പോലീസുകാരുടെ സഹായം തേടി.

100ന്റെയും 50ന്റെയും നോട്ടുകളാണ് എടിഎമ്മുവഴി ലഭിക്കുന്നതെന്ന് പണം പിന്‍വലിക്കാനെത്തിയവര്‍ പറഞ്ഞു.  ഒരു ദിവസം പരമാവധി 2000 രൂപയേ പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ. 19 മുതല്‍ ദിവസേന 4,000 രൂപ വരെ പിന്‍വലിക്കാം. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ 2000ന്റെ നോട്ടുകള്‍ എടിഎം മെഷീനില്‍ തത്കാലം നിക്ഷേപിക്കേണ്ടെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാനായി ഇന്നും ബാങ്കുകളില്‍ വന്‍ജനത്തിരക്കാണ് അനുഭവപ്പെട്ടത്.  രാവിലെ ബാങ്കുകള്‍ തുറക്കുന്നതിനു മുമ്പു തന്നെ പണം മാറ്റാനായി നിരവധിപ്പേര്‍ ബാങ്കുകളില്‍ എത്തി. നിലവിലുള്ള കൗണ്ടറുകള്‍ കൂടാതെ പണം മാറ്റിയെടുക്കുന്നതിനു കൂടുതല്‍ കൗണ്ടറുകളും പല ബാങ്കുകളിലും ആരംഭിച്ചു. ഏറെ തിരക്കുള്ള ബാങ്കുകളില്‍ ഇടപാടുകാരെ സഹായിക്കാന്‍ വിവിധ കോളജുകളിലെ എന്‍എസ്എസ് പ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്.

ഇന്നലെ ചില ബാങ്കുകള്‍ തിരിച്ചറിയല്‍ രേഖകളും പൂരിപ്പിച്ച് അപേക്ഷയും നല്‍കിയിട്ടും 4000 രൂപവരെ മാറ്റിനല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിച്ചതായി പരാതിയുണ്ട്. മറ്റു ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഈ ബാങ്കില്‍നിന്ന് പണം മാറ്റിനല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. കോട്ടയം തിരുനക്കരയിലെ എസ്ബിടി ബാങ്ക് ശാഖയില്‍ ഇടപാടുകാരെ സഹായിക്കാന്‍ നാലു കൗണ്ടറു കളാണ് അധികമായി തുറന്നത.്

Related posts