ബിഹാറിലെ സമ്പൂര്‍ണ മദ്യനിരോധനം: ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയത് 750 പേര്‍; മദ്യം കിട്ടാതെ രണ്ടുപേര്‍ മരിച്ചു

Madyamപാറ്റ്‌ന: സമ്പൂര്‍ണ മദ്യനിരോധനം പ്രാബല്യത്തില്‍വന്നതിനു പിന്നാലെ ബിഹാറിലെ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി രണ്ടു ദിവസംകൊണ്ട് 750 പേരാണ് ചികിത്സ തേടിയെത്തിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്.—

ഡീ അഡിക്ഷന്‍ സെന്ററുകളില്‍ എത്തിയവരെ കൂടാതെ നൂറുകണക്കിനുപേര്‍ ശാരീരിക അവശതകളെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്. തലവേദന, വിറയല്‍, മനംപിരട്ടല്‍, ശ്വാസംമുട്ടല്‍ എന്നിവയടക്കമുള്ള ബുദ്ധിമുട്ടുകള്‍ക്കാണ് ആളുകള്‍ ചികിത്സ തേടുന്നത്.

നിരോധനം പ്രാബല്യത്തില്‍വന്നതിനു പിന്നാലെ സിവാനിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ പരമാവധിയായതായി റിപ്പോര്‍ട്ടുണ്ട്.—നിരോധനം വരുന്നതിനു മുന്നോടിയായി അടുത്തിടെ പുതുതായി 38 ഡീ അഡിക്ഷന്‍ സെന്ററുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചിരുന്നു.

മദ്യം കിട്ടാതെ രണ്ടുപേര്‍ മരിച്ചു

പാറ്റ്‌ന: ബിഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധനത്തെത്തുടര്‍ന്ന് മദ്യം കിട്ടാതെ രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.—— പിന്‍വാങ്ങല്‍ ലക്ഷണങ്ങളുമായി (ആല്‍ക്കഹോള്‍ വിത്ത്ഡ്രവല്‍ സിംപ്റ്റംസ്) പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രഘുനന്ദന്‍ ബസ്‌റയും കത്യാര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മറ്റൊരാളുമാണ് മരിച്ചത്.——

ഇരുവരും മദ്യത്തിന് അടിമകളായിരുന്നുവെന്നും നിരോധനത്തെത്തുടര്‍ന്ന് മദ്യം കിട്ടാതെ അവശ നിലയിലാണ് ചികിത്സ തേടിയതെന്നും അധികൃതര്‍ അറിയിച്ചു.—— ആംബുലന്‍സില്‍ മദ്യം കടത്തിയ രണ്ടു പേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സംസ്ഥാനത്ത് പോലീസ് മദ്യം പിടിച്ചെടുക്കാന്‍ വ്യാപക റെയ്ഡാണ് നടത്തുന്നത്.

Related posts