ബിഹാറില്‍ ജയില്‍പ്പുള്ളി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

jailപാറ്റ്‌ന: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന സ്വതന്ത്ര എംഎല്‍എ അനന്ത് സിംഗ് ബിഹാര്‍ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. മൊകമയില്‍നിന്നുള്ള എംഎല്‍എയായ സിംഗ്, സ്പീക്കര്‍ വിജയ് കുമാര്‍ ചൗധരിക്കുമുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്കുശേഷം എംഎല്‍എയെ ബിയൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

ആറുമാസമായി ഇദ്ദേഹം ഇവിടെ തടവിലാണ്. 2014 ല്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായത്. ആര്‍ജെഡി പ്രവര്‍ത്തകനായ സിംഗ് 2015ല്‍ പാര്‍ട്ടി വിട്ടു സ്വതന്ത്രനായാണു തെരഞ്ഞെടുപ്പിനെ നേരിട്ടത്.

Related posts