
കൊല്ലങ്കോട്:ബ്രാഞ്ച് കനാലിൽ മാലിന്യംനിറഞ്ഞ് അടഞ്ഞതുമൂലംപയിലൂർ ജംഗ്ഷനിൽ ജലം റോഡിലും വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലും ഒഴുകി ഇതുവഴി യാത്ര അതീവ ദുഷ്ക്കരമായിരിക്കുകയാണ്. വാഹനങ്ങൾ സഞ്ചരിക്കുന്പോൾ ജലം വഴിയാത്രക്കരുടെ ദേഹത്തും വസ്ത്രങ്ങളിലും തെറിച്ച് മലിനമാവുകയാണ്.
ഇതിന്റെ പേരിൽ വാഹനമോടിക്കുന്നവരുമായി യാത്രക്കാർ വഴക്കിടുന്നതും പതിവ് കാഴ്ചയാണ്.ഇതു കൂടാതെ വാഹനങ്ങൾ സഞ്ചരിക്കുന്പോൾ റോഡിലൊഴുകുന്ന ജലം വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ തെറിച്ച് വിൽപ്പന സാധങ്ങൾ നശിക്കുന്നുണ്ട്.കഴിഞ്ഞ ആറുമാസത്തിൽ കൂടുതലായാണ് ബ്രാഞ്ച് കനാൽ അടഞ്ഞ് ജലം റോഡിലൊഴുകി കൊണ്ടിരിക്കുന്നത്.
ഇതു മൂലം പുനർനിർമ്മാണം നടത്തിയ റോഡ് തകർന്ന് ഗർത്തങ്ങളുംഉണ്ടായിട്ടുണ്ട്്.റോഡിന്റെ വടക്കുഭാഗത്തു കൂടി ജലം ഒഴുകുന്നതിനാൽ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ തെക്കുഭാഗത്തു കൂടി സഞ്ചരിക്കുന്നതിനാൽ ഗതാഗതാ തടസ്സവും പതിവായിരിക്കുകയാണ്.പൊള്ളാച്ചി തൃശ്ശൂർ അന്തർ സംസ്ഥാനപാതയെന്നതിനാൽ യാത്രാവാഹനങ്ങൾക്കു പുറമെ നൂറുക്കണക്കിനു ചരക്കു ലോറികളും ഇടതടവില്ലാതെ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.
സമീപവാസികളും യാത്രക്കാരും ബ്രാഞ്ച് കനാൽ മാലിന്യം ശുചീകരണം നടത്തി ജലം റോഡിലേക്ക് ഒഴുകുന്നത് തടയണമെന്ന് ബന്ധപ്പെട്ട ജലസേചനവകുപ്പ് അധികൃതർക്ക് നൽകിയ നിവേദനങ്ങളും അവഗണിച്ചു വരുന്നതിൽ ജനകീയ പ്രതിഷേധം ശക്തമാണ്.