ഭിന്നതകള്‍ക്കിടെ ജെഡിയു യോഗം കോഴിക്കോട്ട്; നേതാക്കളുടെ രാജി ചര്‍ച്ചയാകും; രാജി സ്വീകരിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കും വീരേന്ദ്രകുമാര്‍

MPകോഴിക്കോട്: തെരഞ്ഞെടുപ്പ് തോല്‍വിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജനതാദള്‍-യൂണൈറ്റഡ് സംസ്ഥാനസമിതിയോഗം ഇന്ന്  കോഴിക്കോട്ട്. രാജിപ്രഖ്യാപനമടക്കമുള്ള കലാപക്കൊടിയുയര്‍ത്തി പ്രമുഖ നേതാക്കള്‍ നിലയുറപ്പിച്ചതിനിടെയാണ് യോഗം ചേരുന്നത്.  ഉച്ചയോടെ യോഗം ആരംഭിക്കും.

തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്കു പാര്‍ട്ടി നേതൃത്വത്തിനും ഉത്തരവാദിത്തമുണ്ടെന്ന് സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് യോഗത്തിനു മുന്നോടിയായി മാ്ധ്യമങ്ങളോടു പറഞ്ഞു. സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ച രാജിസന്നദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നതായും ഇന്നത്തെയോഗത്തില്‍ ഇക്കാര്യം വീണ്ടും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളായ കോണ്‍ഗ്രസും ലീഗും കാലുവാരിയെന്ന രീതിയില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ ഘടകകക്ഷികളെ മാത്രം കുറ്റം പറയാനാകില്ലെന്നു വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ജനറല്‍ സെക്രട്ടറിയായ ഷെയ്ഖ് പി ഹാരിസും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്.

രാജി സ്വീകരിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കും വീരേന്ദ്രകുമാര്‍

കോഴിക്കോട്: നേതാക്കള്‍ രാജിവയ്ക്കുന്ന കാര്യം തനിക്കറിയില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ രാജി സ്വീകരിക്കണമോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ജെഡിയു അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍. ആഭ്യന്തരകാര്യങ്ങളാണിത്. മെമ്പര്‍ഷിപ്പ് കാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടി യോഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts