മാനസിക ന്യൂനതയുള്ള യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവം; തമിഴ്‌നാട് സ്വദേശി റിമാന്‍ഡില്‍

arrestകോട്ടയം: മാനസിക ന്യൂനതയുള്ള യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ഷാഡോ പോലീസ് പിടികൂടിയ തമിഴ്‌നാട് സ്വദേശിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കന്യാകുമാരി കുഴിത്താര്‍ തെക്കന്‍ കാലവിള മണിരാജ് ബെന്നിസി (45)നെയാണു കുഴിത്താറില്‍ നിന്നു പിടികൂടിയത്. അയര്‍ക്കുന്നം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഏഴുമാസം മുമ്പ് ഇയാള്‍ നാടുവിടുകയായിരുന്നു.

യുവതിയുടെ പിതാവിന്റെ ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ മണിരാജ് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം നാടുവിട്ട ഇയാള്‍ക്കായി പോലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ആയുര്‍വേദ തിരുമ്മു ജോലികള്‍ ചെയ്തിരുന്ന ഇയാള്‍ കന്യാകുമാരിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയത്തുനിന്നുള്ള ഷാഡോ പോലീസ് സംഘം കന്യാകുമാരിയിലെ വിവിധ തിരുമ്മു ചികിത്സാ കേന്ദ്രങ്ങളില്‍ അന്വേഷണം നടത്തി പ്രതിയെ കുടുക്കുകയായിരുന്നു.

ഒരു തിരുമ്മു ചികിത്സാ കേന്ദ്രത്തിന്റെ രണ്ടാം നിലയില്‍നിന്നു പിടിയിലായ ഇയാള്‍ ആദ്യം ചെറുത്തു നില്കാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് കീഴ്‌പ്പെടുത്തി. ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, ഈസ്റ്റ് സിഐ അനീഷ് പി. കോര എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഷാഡോ പോലീസ് അംഗങ്ങളായ ബിജുമോന്‍ നായര്‍, ഐ. സജികുമാര്‍, ഷിബുക്കുട്ടന്‍, അജിത് എന്നിവരാണു പ്രതിയെ പിടികൂടിയത്. അയര്‍ക്കുന്നം സ്‌റ്റേഷനിലെ എസ്‌ഐ. ജോസ്, ഈസ്റ്റ് സ്‌റ്റേഷനിലെ സി.സി. ജോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related posts