മേരിദാസന്റെ കൊലപാതകം: കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

TVM-KOLAPATHAKAMവിഴിഞ്ഞം: കോളിയൂരിലെ ഗൃഹനാഥനെ കൊലപ്പെടുത്തു ന്നതിനും ഭാര്യയെ വെട്ടിപരിക്കേല്‍ പ്പിക്കുന്നതിനും ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കൊലയ്ക്ക് ശേഷം വാഴക്കുഴിയിലേക്ക് വലിച്ചെറിഞ്ഞ ചുറ്റികയും ആണി വളയ്ക്കാനുപയോഗിക്കുന്ന കമ്പിപാരയുമാണ് കണ്ടെടുത്തത്. തിരുനെല്‍വേലി കുളക്കാട്ടില്‍ വാടകവീട്ടില്‍ താമസിക്കുന്ന ബിനു (40), കൂട്ടാളി ചന്ദ്രന്‍ എന്നിവ രെയാണു കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തത്.

ഇതില്‍ ചന്ദ്രനെ കൊണ്ടു വന്നാണ് തെളിവെടുപ്പു നടത്തിയത്. പ്രതിയെ തെളിവെടുക്കാന്‍ കൊല്ലപ്പെട്ട മേരി ദാസന്റെ വീട്ടില്‍ എത്തിക്കുമെന്ന് കരുതി നാടിന്റെ നാനാ ഭാഗത്ത് നിന്ന് വന്‍ ജനകൂട്ടം സ്ഥലത്ത് എത്തിയിരുന്നു. ഇതോടെ പ്രതികളെ തെളിവെടുപ്പിക്കാന്‍ എത്തിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസിലാക്കിയ പോലീസ് ഡിസിപി ശിവവിക്രമിന്റെ മേല്‍നോട്ടത്തില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പൊതുപ്രവര്‍ത്തകര്‍ മതനേതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ളവരെ  കോവളം സ്‌റ്റേഷനില്‍ വരുത്തി അവലോകനയോഗം നടത്തി. അതിനു ശേഷമാണ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ ചന്ദ്രനെ കോവളത്ത് എത്തിച്ചത്.

ഡിസിപിയുടെ നേതൃത്വത്തില്‍ വാനിലും ജീപ്പിലുമായി വന്‍ പോലീസ് സംഘം അകമ്പടി സേവിച്ചു. മുഖം മറച്ചാണ് ചന്ദ്രനെ എത്തിച്ചത്.  കൊല നടത്തിയശേഷം കൂടെ കൊണ്ടുപോയ ആയുധങ്ങള്‍ വഴിയില്‍ വെച്ച് വാഴക്കുഴിയിലേക്ക് വലിച്ചെറിഞ്ഞിരുന്നു. കോവളം കെഎസ് റോഡിലെ ഒരു പറമ്പില്‍നിന്നാണ് ഈ ആയുധങ്ങള്‍ കണ്ടെടുത്തത്. ആയുധം കണ്ടെടുക്കുക എന്ന ദൗത്യം പൂര്‍ത്തിയാക്കിയ പോലീസ് മരിയാദാസന്റെ വീട്ടിലേക്കുള്ള തെളിവെടുപ്പ് ഉപേക്ഷിച്ച്  മടങ്ങി.

Related posts