യുഡിഎഫ് വോട്ട് ചോര്‍ന്നു! ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍; യുഡിഎഫിന്റെ വോട്ടു ചോര്‍ന്നു; പ്രോ ടെം സ്പീക്കര്‍ വോട്ടു ചെയ്തില്ല, പി.സി.ജോര്‍ജ് അസാധുവാക്കി

Sreeramakrishnanതിരുവനന്തപുരം: പതിനാലാം നിയമസഭയുടെ സ്പീക്കറായി പൊന്നാനി എം.എല്‍.എ പി ശ്രീരാമകൃഷണനെ തെരഞ്ഞെടുത്തു. പ്രോടൈം സ്പീക്കര്‍ എസ് ശര്‍മ്മയുടെ മുമ്പാകെ നടന്ന വോട്ടെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രനെയാണ് ശ്രീരാമകൃഷണന്‍ തോല്‍പ്പിച്ചത്.

ബി.ജെ.പിയുടെ  എം.എല്‍.എ ഒ രാജഗോപാല്‍ വോട്ടു ചെയ്‌തെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച പി.സി ജോര്‍ജ് വോട്ട് ചെയ്യാതെ അസാധുവാക്കി. പി.സി ജോര്‍ജ് ബാലറ്റ് പേപ്പര്‍ വാങ്ങിയെങ്കിലും  വോട്ടു രേഖപ്പെടുത്താതെ ബാലറ്റ് പേപ്പര്‍ രണ്ടായിട്ട് മടക്കി പെട്ടിയിലേയ്ക്ക് ഇടുകയായിരുന്നു.

ഏവരും ആകാംക്ഷയോടെ കാത്തിരുന്നത് പി.സി ജോര്‍ജ്ജിന്റേയും ഒ രാജഗോപാലിന്റേയും വോട്ടായിരുന്നു.        സഭയില്‍ എല്‍.ഡി.എഫിന് 91 ഉം യുഡി.എഫിന് 47ഉം എം.എല്‍.എമാരുമാണുള്ളത്. 91 പേരുടെ പിന്തുണയുള്ളതിനാല്‍ സ്വാഭാവികമായും പി ശ്രീരാമ കൃഷ്ണന്‍ സ്പീക്കറാകുമെന്ന് ഉറപ്പായിരുന്നു.  പി ശ്രീരാമകൃഷണന് 92 വോട്ടുകള്‍ ലഭിച്ചു സജീന്ദ്രന് 46 വോട്ടുകളെ ലഭിച്ചുള്ളു. യു.ഡി.എഫിന്റെ ഒരു വോട്ട് എല്‍.ഡി.എഫിന് ലഭിച്ചുവെന്നാണ് കരുതുന്നത്. ഒ രാജഗോപാലിന്റെ വോട്ടും എല്‍.ഡി.എഫിന് ലഭിച്ചതായാണ് സൂചന.

പ്രോടേം സ്പീക്കറായ എസ്.ശര്‍മ്മ വോട്ടു ചെയ്യാത്തതിനാല്‍ 90 വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 92 വോട്ടുകള്‍ ലഭിച്ചു. രണ്ടു വോട്ടുകള്‍ അധികമായി എല്‍ഡിഎഫിന് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം വോട്ട് ചെയ്തത്. സ്പീക്കറായി തെരഞ്ഞെടുത്ത ശ്രീരാമകൃഷണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്പീക്കറുടെ ഇരിപ്പടത്തിലേയ്ക്ക് ആനയിച്ചു.   ഇതിനു ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു കക്ഷി നേതാക്കളും പുതിയ സ്പീക്കറെ അഭിനന്ദിച്ച് സംസാരിച്ചു.

Related posts