യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം: സഹോദരനെ കോടതിയില്‍ ഹാജരാക്കും

TCR-CRIMEചേര്‍പ്പ്: വെങ്ങിണിശ്ശേരി ആശ്രമം വഴിയില്‍ ലക്ഷം വീട് കോളനിയില്‍  യുവാവ് തലക്കടിയെറ്റു മരിച്ച സംഭവത്തില്‍ പ്രതിയായ അനുജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  വെങ്ങിണിശ്ശേരി  കളരിക്കല്‍ വീട്ടില്‍ പരേതനായ തങ്കപ്പന്റെ മകന്‍ അഭിലാഷാണ് (39) തലക്കടിയെറ്റു മരിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ അനിയന്‍ സലീഷിനെ (34) ചേര്‍പ്പ് സിഐ എന്‍. കെ. സുരേന്ദ്രന്‍, എസ്‌ഐ അഭിലഷ്കുമാര്‍ എന്നിവര്‍ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

കുടുംബ വഴക്കിനെ തുടര്‍ന്ന് ഏറെകാലമായി  മുരിയാട് വാടകക്കു താമസിക്കുകയായിരുന്ന അഭിലാഷും കുടുംബവും രണ്ടാഴ്ച മുമ്പാണ് വെങ്ങിനിശ്ശേരിയിലെ  വീട്ടിലേക്കു വന്നത്. കൂലിപ്പണിക്കാരനായ അഭിലാഷ് വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നെന്ന് പറയുന്നു. മരിച്ച അഭിലാഷിന്റെ  പേരില്‍ അടിപിടിയടക്കം എട്ടോളം കേസ്സുകള്‍ ചേര്‍പ്പ് പോലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

വീട്ടില്‍ ബഹളമുണ്ടാക്കി അഭിലാഷ് ആരും വീട്ടില്‍ കയറെരുതെന്നും,  അമ്മയേയും ഭാര്യയേയും വീടിനു  പുറത്താക്കി വാതിലടച്ച വിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ സലീഷ് ചോദ്യം ചെയ്യുകയും, തുടര്‍ന്ന് അഭിലാഷുമായുണ്ടായ വാക്കേറ്റ ത്തിനൊടുവില്‍ സലീഷിനെ അടിക്കാ നോങ്ങിയ നിലവിളക്ക് ഉപയോഗിച്ച് സലീഷ് അഭിലാഷിന്റെ തലയ ക്കിടിക്കുയായി രുന്നെന്ന് പോലീസ് പറഞ്ഞു. ചിരവകൊണ്ടും അഭിലാഷിന് അടിയേറ്റിട്ടുണ്ട്. തുട ര്‍ന്ന നാട്ടുകാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥല ത്തെത്തിയ പോലീസ് അഭിലാഷിനെ ആശു പത്രിയി ലെത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts