യോഗേശ്വര്‍ ദത്തിന്റെ ഒളിമ്പിക് വെള്ളിമെഡല്‍ സ്വര്‍ണമാകില്ല

sp-yogeserന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്റെ ഒളിമ്പിക് വെള്ളിമെഡല്‍ സ്വര്‍ണമാകില്ല. 2012 ലണ്്ടന്‍ ഒളിമ്പിക്‌സില്‍ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്‍ താരം തൊഗ്‌റുള്‍ അസഗരോവ് ഉത്തേജക പരിശോധനയില്‍ വിജയിച്ചതോടെയാണ് യോഗേശ്വറിന്റെ സാധ്യത അവസാനിച്ചത്. യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ അസഗരോവ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ( വാഡ) യുടെ പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തൊഗ്‌റുളിന്റെ സ്വര്‍ണം തിരിച്ചെടുക്കുകയാണെങ്കില്‍ ഇപ്പോള്‍ വെള്ളി മെഡലിന് ഉടമയായ യോഗേശ്വറിന് സ്വര്‍ണം ലഭിക്കുമായിരുന്നു. 2012ല്‍ വെള്ളി നേടിയിരുന്ന റഷ്യന്‍ താരം ബെസിക് കുദ്‌ഖോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ്, അന്ന് വെങ്കലം നേടിയിരുന്ന യോഗേശ്വറിന് അടുത്തിടെ വെള്ളി ലഭിച്ചത്. എന്നാല്‍ 2013 ഡിസംബറില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ താരത്തിനോട് ആദരവ് പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിനെതന്നെ ആ മെഡല്‍ കൈവശം വയ്ക്കാന്‍ അനുവദിക്കണമെന്ന് യോഗേശ്വര്‍ അഭ്യര്‍ഥിച്ചിരുന്നു.

നാലുതവണ ലോക ചാമ്പ്യനും 2008, 2012 ഒളിമ്പിക്‌സുകളില്‍ മെഡലും നേടിയ കുദ്‌ഖോവ് തെക്കന്‍ റഷ്യയിലുണ്്്ടായ കാറപകടത്തിലാണ് മരിച്ചത്. ലണ്്ടന്‍ ഒളിമ്പിക്‌സില്‍ ശേഖരിച്ച സാമ്പിള്‍ വീണ്്ടും പരിശോധിച്ചപ്പോഴാണ് കുദ്‌ഖോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. ഇതോടെ അന്നത്തെ വെങ്കലമെഡല്‍ ജേതാവായ യോഗേശ്വറിന് വെള്ളി ലഭിക്കുകയായിരുന്നു.

Related posts