രാജാവ് നഗ്‌നനാണ്! ട്രംപിനെ നഗ്‌നനായി ചിത്രീകരിച്ച് അമേരിക്കയില്‍ പ്രതിഷേധം

NRIന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ വേറിട്ട പ്രതിഷേധം. ട്രംപിന്റെ നഗ്‌ന പ്രതിമകള്‍ വിവിധ നഗരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. രാജാവ് നഗ്‌നനാണെന്നു വിളിച്ചു പറഞ്ഞായിരുന്നു ട്രംപിനെതിരായ പ്രതിഷേധം.

ഇന്‍ഡിക്ലൈന്‍ എന്ന സംഘടനയാണ് വേറിട്ട പ്രതിഷേധവുമായി ന്യൂയോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്‌കോ, ലോസ് ആഞ്ചലസ്, കീവ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ട്രംപിന്റെ പൂര്‍ണകായ നഗ്‌ന പ്രതിമ സ്ഥാപിച്ചത്. ട്രംപിനെ ഫാസിസത്തിന്റെ പുതിയ ചക്രവര്‍ത്തിയെന്നു വിശേഷിപ്പിച്ച പ്രതിഷേധക്കാര്‍ അദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്കുള്ള മറുപടിയാണിതെന്നും വ്യക്തമാക്കി. അതേസമയം, ന്യൂയോര്‍ക്കില്‍ സ്ഥാപിച്ച പ്രതിമ അധികൃതര്‍ വൈകാതെ നീക്കം ചെയ്തു.

Related posts