രൂപമാറ്റം വരുത്തിയ 45 വാഹനങ്ങള്‍ പിടിച്ചെടുത്തു 28,900 രൂപ പിഴയീടാക്കി

tvm-bikeആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം നടന്ന വാഹനപരിശോധനയില്‍ രൂപമാറ്റം വരുത്തിയ  45 വാഹനങ്ങള്‍ക്കെതിരേ കേസെടുത്തു. 28900 രൂപ പിഴയീടാക്കിയിട്ടുണ്ട്. എയര്‍ഹോണ്‍ മുഴക്കിയതിന് നാല് വാഹനങ്ങള്‍ക്കെതിരേ കേസുണ്ട്. അനധികൃത രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരേ കര്‍ശനമായ നടപടി തുടങ്ങിയതായി ആര്‍ടിഒ വി. സജിത്ത് അറിയിച്ചു.

ബൈക്കുകളിലാണ് രൂപമാറ്റം അധികം വരുത്തിയിട്ടുളളത്. സൈലന്‍സര്‍ ഇളക്കിമാറ്റി അസഹ്യമായ ശബ്ദം പുറപ്പെടുവിക്കുന്നവ, ഹാന്റില്‍ ബാര്‍ മാറ്റി ചെറിയ ഹാന്റിലുകളോ പൈപ്പുകളോ ഘടിപ്പിക്കുക, ടയറുകളെ മറയ്ക്കുന്ന ചേറ്താങ്ങി ഊരിമാറ്റുക, കമ്പനി ഉറപ്പിച്ച സീറ്റ് മാറ്റി സ്‌റ്റൈലിലുളള സീറ്റ് ഘടിപ്പിക്കുക, പിന്‍സീറ്റിലെ യാത്രക്കാര്‍ക്കുളള ഹാന്റില്‍ ബാറുകള്‍ സാരിഗാര്‍ഡ് എന്നിവ ഊരിമാറ്റുക, ബള്‍ബുകള്‍ മാറ്റി തീവ്രപ്രകാശമുളളവ സ്ഥാപിക്കുക, കണ്ണാടികള്‍ ഇളക്കി മാറ്റുക, നിറം മാറ്റുക തുടങ്ങിയ മാറ്റങ്ങളാണ് ബൈക്കുകളില്‍ കണ്ടെത്തിയിട്ടുളളത്.

ഇവയെല്ലാം രജിസ്‌ട്രേഷന്‍ ചട്ടങ്ങളുടെ ലംഘനമായിക്കണ്ടാണ് നടപടി തുടങ്ങിയിട്ടുളളത്. മോട്ടോര്‍ വാഹനവകുപ്പ് വിവിധ കുറ്റങ്ങള്‍ കണ്ടെത്തി നോ്ട്ടീസ് നല്കിയിട്ടും തീര്‍പ്പാക്കാത്ത കേസുകള്‍ പിഴയൊടുക്കി തീര്‍പ്പാക്കിയ ശേഷമേ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്കൂവെന്ന് അധികൃതര്‍ അറിയിച്ചു.

Related posts