റാഗിംഗ് ഭയന്നോ? ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എംബിഎ വിദ്യാര്‍ഥിനികള്‍ വിഷം കഴിച്ചനിലയില്‍; വിദ്യാര്‍ഥിനികളെ ആശുപത്രിയിലെത്തിച്ചത് റെയില്‍വേ പോലീസ്

studentsതൃശൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടു വിദ്യാര്‍ഥിനികളെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര തോട്ടപ്പടി ഐക്യനിവാസില്‍ ശശിധരന്റെ മകള്‍ സബീഷ(20), മൊകേരി ചാലപ്പറമ്പില്‍ ശ്രീധരന്റെ മകള്‍ അനാമിക (21) എന്നിവരെയാണ് ഇന്നലെ വൈകീട്ട് ആറിനു പ്ലാറ്റ്‌ഫോമില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോയമ്പത്തൂര്‍ നെഹ്‌റു കോളജിലെ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനികളാണ് സബീഷയും അനാമികയും. കോളജ് ഹോസ്റ്റലിലാണ് ഇരുവരും താമസിച്ചിരുന്നത്. അവധിക്കു വീട്ടില്‍ വന്ന വിദ്യാര്‍ഥിനികള്‍ ഇന്നലെയാണ് കോളജിലേക്കു മടങ്ങിയത്. ഇടയ്ക്കു ഷൊര്‍ണൂരില്‍ ഇറങ്ങിയതാണെന്നു കരുതുന്നു. കോളജിലെ റാഗിംഗ് പേടിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു സൂചനയുണ്ട്.  റെയില്‍വേ പോലീസാണ് വിദ്യാര്‍ഥിനികളെ ആശുപത്രിയിലെത്തിച്ചത്.

Related posts