റെയില്‍വേയ്ക്ക് കനത്ത നഷ്ടം: ഓണക്കാലത്ത് തീവണ്ടി മാര്‍ഗം വന്‍തോതില്‍ കള്ളക്കടത്ത്

tcr-trainഷൊര്‍ണൂര്‍: റെയില്‍വേയ്ക്ക് വന്‍ നഷ്ടം. ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികള്‍ നികുതി വെട്ടിച്ചുകടത്തി. അതേസമയം മുന്നറിയിപ്പുകള്‍ മുഖവിലക്കെടുത്തിട്ടുമില്ല. ഈ ഓണക്കാലം ലഹരിയിലാഴ്ത്താന്‍ ലക്ഷക്കണക്കിന് രൂപയുടെ മദ്യംതന്നെ തീവണ്ടിമാര്‍ഗം കേരളത്തിലെത്തിയെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ വിലയിരുത്തല്‍. വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങളും  ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് സാധന സാമഗ്രികളും റെഡിമെയ്ഡ് വസ്ത്രങ്ങളും തൊട്ട് തമിഴ്‌നാട്ടില്‍ നിന്ന് അരിയും കായവറവുംശര്‍ക്കര ഉപ്പേരിയും വരെ ഒരു രൂപപോലും നികുതി നല്‍കാതെ ഒഴുകിയെത്തി.

തീവണ്ടികളിലെ  യാത്രാനിരക്കും പരിശോധകരുടെ പിടിപ്പുകേടുമാണ് പരിശോധനകള്‍ പ്രഹസനമായെന്നാണ് ആരോപണമുയര്‍ത്തിയിരിക്കുന്നത്. ഓണം പ്രമാണിച്ച് വന്‍തോതില്‍ വന്‍തോതില്‍ സാധന സാമഗ്രികള്‍ തീവണ്ടി മാര്‍ഗം കേരളത്തിലേക്കെത്തുമെന്ന്  മുമ്പുതന്നെ രഹസ്യാന്വേഷണവിഭാഗം  ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ റയില്‍—വേയുടെ ആദായനികുതി അധികൃതരോ വാണിജ്യനികുതി വകുപ്പോ മറ്റ് കേന്ദ്ര കേരള സര്‍ക്കാര്‍ സംവിധാനങ്ങളോ കാര്യക്ഷമമമായി  ഒരു നടപടികളും മേല്‍പറഞ്ഞ വിഷയത്തില്‍  സ്വീകരിക്കുകയുണ്ടായില്ലെന്നാണ് വ്യക്തമാകുന്നത്. റയില്‍വേയ്ക്ക് നികുതി അടയ്ക്കാതെ സാധനങ്ങള്‍ കടത്തികൊണ്ടുവന്നതിനുമപ്പുറം മദ്യവും മറ്റു ലഹരിഉല്‍പ്പന്നങ്ങളും  കടത്തികൊണ്ടുവന്നതും  കണ്ടെത്താന്‍ സബന്ധപ്പെട്ടവര്‍ക്കായില്ല.

ലക്ഷക്കണക്കിന് രൂപയുടെ കുഴല്‍പണ ഇടപാടുകളും  ഇത്തന്നെ തീവണ്ടി മാര്‍ഗം നടന്നുവെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ നിന്നാണ് ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് സാധനങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളും വന്‍തോതില്‍ അതിര്‍ത്തി കടന്നെത്തിയത്. കാലപഴക്കംവന്നതും പുതുമ നഷ്ടപ്പെടാത്തുമായ വസ്ത്രങ്ങള്‍ വന്‍തോതിലാണ് തീവണ്ടികളിലും അല്ലാതെയും അതിര്‍ത്തി കടന്നെത്തിയത്. തീവണ്ടികള്‍ക്ക് പുറമേ സ്വകാര്യ വാഹനങ്ങള്‍ വഴിയും ഊടുവഴികളിലൂടെ തലചുമടായി അതിര്‍ത്തി കടത്തിയും  വന്‍തോതില്‍  സാധന സാമഗ്രികള്‍ ഇവിടേക്കെത്തിയിട്ടുണ്ട്. കാര്യക്ഷമമായ ഒരു പരിശോധനയും ഒരു ഡിപ്പാര്‍ട്ടുമെന്റില്‍നിന്നും  ഇത്തവണ ഈ ഓണക്കാലത്ത് ഉണ്ടായിട്ടില്ല.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഓണത്തിന് പൂക്കളം ഇടുന്നതുവരെ  തമിഴ്‌നാട്ടില്‍ നിന്നാണ്  ലോഡുകണക്കിന് പൂക്കള്‍ ഇവിടേക്കെത്തിയത്. പരിശോധനകള്‍ കാര്യക്ഷമമല്ലാത്തതിനാല്‍  പൂക്കള്‍ക്കിടയിലും വിവിധ സാധനസാമഗ്രികള്‍  അതിര്‍ത്തി കടന്ന്  ഇവിടേക്കെത്തി.  കേരളത്തിന് ലക്ഷക്കണക്കിന് രൂപയുടെ  നഷ്ടമാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. കോടിക്കണക്കിന് രൂപയുടെ സാധനസാമഗ്രികളും വസ്ത്രങ്ങളും ഇലക്ര്ട്രിക്കല്‍ സാധന സാമഗ്രികളും വസ്ത്രങ്ങളും  ഇവിടേക്ക് നികുതി  അടയ്ക്കാതെ  ഒഴുകിയെത്തിയിട്ടുണ്ട്.

മുഴുവന്‍ സര്‍ക്കാര്‍  സംവിധാനങ്ങളുടെയും  പരാജയമാണ് ഇതിന് കാരണം. ജംഗ്ഷന്‍ റയില്‍വേ  സ്റ്റേഷനില്‍തന്നെ  നികുതി അടയ്ക്കാതെ വന്നിറങ്ങുന്ന  സാധനസാമഗ്രികള്‍തക്ക്  കൈയും കണക്കമില്ല.   തീവണ്ടികളിലും റോഡുമാര്‍ഗവും കര്‍ശനമായ പരിശോധനകള്‍ രാപല്‍ വിത്യാസമില്ലാതെ നടത്തണമെന്ന്  രഹസ്യാന്വേഷണ വിഭാഗങ്ങള്‍ എത്രയോ മുമ്പുതന്നെ ആവശ്യപ്പെട്ടിരുന്നു. നികുതി വെട്ടിപ്പും മദ്യക്കടത്തുമുള്ളവയുടെ  ഒഴുക്കും ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍  ബന്ധപ്പെട്ടവര്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ോപലും  തയ്യാറായിട്ടില്ല.

Related posts