റെയില്‍വേ പോലീസ് ചമഞ്ഞ് കൊള്ള: ചെന്നൈ സ്വദേശികള്‍ പിടിയില്‍

pkd-arrest-railthattippuപാലക്കാട്: റെയില്‍വേ പോലീസ് സ്ക്വാഡ് ആ ണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൊബൈല്‍ വ്യാപാരിയെ കൊള്ളയടിച്ച കേസില്‍ ചെന്നൈ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. ചെന്നൈ തൊണ്ടയാര്‍പേട്ട് സ്വദേശി അന്‍പു ശെല്‍വന്‍(23), റായപുരം അപ്പയാര്‍ സ്ട്രീറ്റ് സ്വദേശി ഇളയരാജ(28) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം തിരൂരങ്ങാടി പുളിക്കല്‍ വീട്ടില്‍ സലീമിന്റെ പക്കല്‍ നിന്നും ആറരലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍, ഒരു ലക്ഷംരൂപ എന്നിവ കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്.ജനുവരി ഒന്നിന് പുലര്‍ച്ചെ ഒലവക്കോട് വെച്ചാണ് കേസിനാസ്പദമായ സംഭവം.

മലപ്പുറം ചെമ്മാടിലെ മൊബൈല്‍ ഷോപ്പുടമയായ സലീം ചെന്നൈ ബര്‍മ്മബസാറില്‍ നിന്നും സെക്കന്റ്ഹാന്റ് മൊബൈലുകള്‍ മൊത്തമായി വാങ്ങി ചെമ്മാട്, തിരൂര്‍ എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പന നടത്തിവരികയായിരുന്നു. ഡിസംബര്‍ 28 ന് ചെന്നൈയില്‍ എത്തിയ സലീം രണ്ടു ദിവ സത്തെ പര്‍ച്ചേസിനുശേഷം ഡിസംബര്‍ 31 ന് രാത്രി ചെന്നൈയില്‍ നിന്നും തിരൂരിലേക്ക് മംഗലാപുരം എക്‌സ്പ്രസില്‍ യാത്രതിരിച്ചു.ബസാറിലെ മൊബൈല്‍ ഷോപ്പുടമകളാണ് അന്‍പ്‌ശെല്‍വനും ഇളയരാജയും. കേസിലെ ഒന്നാം പ്രതി രതീഷും അന്‍പുശെല്‍വനും കൂടി ചേര്‍ന്നുള്ള ഗൂഡാലോചന പ്രകാരം സലീമിനെ രതീഷ് ചെന്നൈയില്‍ നിന്നും പിന്തുടര്‍ന്നു.

ട്രെയിനില്‍ വെച്ച് ആര്‍.പി.എഫ് ആണെന്നും മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ ഒലവക്കോട് ഇറങ്ങി ആര്‍.പി.എഫ് സ്‌റ്റേഷനില്‍ പോകണമെന്നും രതീഷ് പറഞ്ഞു. ഇതുപ്രകാരം പുലര്‍ച്ചെ സലീം ഒലവക്കോട് ഇറങ്ങി. സ്‌റ്റേ ഷനില്‍ പോയാല്‍ കൂടുതല്‍ തുക പിഴ അട യ്‌ക്കേണ്ടി വരുമെന്ന് പറഞ്ഞ് രതീഷ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്ന് സലീമിനെ ഒലവക്കോട് ടൗണിലെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ മുന്നില്‍ എത്തിച്ച് എ.ടി.എമ്മില്‍ നിന്നും പണം എടുത്തുവരാന്‍ ആവശ്യപ്പെട്ടു. പോലീസുകാ രനായി രതീഷ് ആവശ്യപ്പെട്ട പണം എടുക്കാനായി സലീം എ.ടി.എം കൗണ്ട റിലേക്ക് പോയ സമയം സലീമിന്റെ രണ്ടു ബാഗു കള്‍ രതീഷ് വാങ്ങിവച്ചിരുന്നു.

സലീം കൗണ്ടറിന് അകത്തേക്ക് പ്രവേശിച്ചയുടന്‍ അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറി പ്രതി രക്ഷപ്പെട്ടു. തിരൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊ ടുവില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോ ടെയാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഒന്നാംപ്രതി രതീഷിനെ പിടികൂടാനായിട്ടില്ല. ടൗണ്‍ നോര്‍ത്ത് സി.ഐ കെ.ആര്‍. ബിജു, എസ്.ഐ പുരുഷോത്ത മന്‍പിള്ള, പ്രൊബേഷണറി എസ്.ഐ ശ്രീജിത്ത്, ജി.എസ്.ഐ ദേവദാസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാഹുല്‍ഹമീദ്, സി.എസ്. സാജിദ്, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ വിനീത്, ഹരീഷ് എന്നിവ രടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related posts