ലീലാമ്മ ഇനി തണ്ണിത്തോടിന്റെ കാവല്‍ക്കാരി

alp-leelamma-p[oliceപത്തനംതിട്ട: പോലീസ് സ്‌റ്റേഷനുകളുടെ പൂര്‍ണചുമതല വനിത എസ്‌ഐമാര്‍ക്കു കൂടി നല്‍കാന്‍  തീരുമാനമായതോടെ ജില്ലയില്‍ തണ്ണിത്തോട് സ്‌റ്റേഷനില്‍ സീനിയര്‍ എസ്‌ഐ എ.ആര്‍. ലീലാമ്മ ചുമതലയേല്‍ക്കും. സംസ്ഥാനത്തെ ഏഴ് വനിതാ എസ്‌ഐമാര്‍ക്ക് സ്‌റ്റേഷനുകളുടെ സ്വതന്ത്ര ചുമതല നല്‍കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. പോലീസിലെ ഉയര്‍ന്ന തസ്തികകളില്‍ വനിതകള്‍ എത്തിയെങ്കിലും സ്റ്റേഷന്‍ ചുമതല ഇതേവരെ ഇവര്‍ക്കു നല്‍കിയിരുന്നില്ല. പുതിയ ഡിജിപി ചുമതലയേറ്റതോടെയാണ് വനിത എസ്‌ഐമാര്‍ക്കു സ്്‌റ്റേഷന്‍ ചുമതല നല്‍കാന്‍ തീരുമാനമായത്.

29 വര്‍ഷ മായി വനിതാ പോലീസുകാരാരും ഇല്ലാതിരുന്ന തണ്ണിത്തോട്ടിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചുമതലയിലേക്ക് തടിയൂര്‍ സ്വദേശി എ.ആര്‍. ലീലാമ്മ എത്തുന്നതെന്നതും കൗതുകരമാണ്. നിലവില്‍ പത്തനംതിട്ട സ്‌റ്റേഷനിലെ വനിത ഹെല്‍പ് ലൈനില്‍ എസ്‌ഐ യായി ജോലി നോക്കുകയാണ് ലീലാമ്മ. ~ഒരുകാലത്ത് പുരുഷ പോലീസുകാര്‍ പോലും ജോലി ചെയ്യാന്‍ എത്താതിരുന്ന സ്‌റ്റേഷനിലേക്കാണ് വനിതാ എസ്‌ഐയുടെ കടന്നുവരവ്. വന മേഖലയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന തണ്ണിത്തോട് പോലീസ് സ്‌റ്റേഷ നിലെ ജോലി അല്‍പം വെല്ലുവി ളിയാണ്.

എന്നാല്‍, ഏതു വെല്ലുവിളി കളെയും അതിജീവിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ തന്നില്‍ ഏല്‍പി ച്ചിരിക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാനാകുമെന്ന വിശ്വാസത്തിലാണ് എസ്‌ഐ  ലീലാമ്മ. വര്‍ഷങ്ങളായി നഗര പ്രദേശങ്ങളിലെ പോലീസ് സ്‌റ്റേ ഷനുകളില്‍ ജോലി നോക്കിയി ട്ടുള്ള ലീലാമ്മയുടെ തണ്ണിത്തോട് പോലീസ് സ്‌റ്റേഷനിലേക്ക് സ്വതന്ത്ര ചുമതല നല്‍കിയിട്ടുള്ള ഉത്തരവ് പോലീസ് സേനയുടെ ചരിത്രത്തിലെ വഴിമാറ്റമാണ്. 1997 കാലഘട്ടത്തിലാണ് തടിയൂര്‍ തുഷാരയില്‍ വിമുക്ത ഭടന്‍ അനില്‍കുമാറിന്റെ ഭാര്യയായ ലീലാമ്മ പോലീസ് സേനയില്‍ പ്രവേശിക്കുന്നത്.

പരിശീലനം പൂര്‍ത്തിയാക്കി തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, ചിറയിന്‍ കീഴ് എന്നിവിടങ്ങളിലെ സ്‌റ്റേഷ നുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്തതിനൊപ്പം പമ്പയില്‍ സ്‌പെഷല്‍ പോലീസായും പ്രവര്‍ത്തിച്ചു. 2007ല്‍ സബ് ഇന്‍സ്‌പെക്ടറായപ്പോള്‍ ആറ്റിങ്ങല്‍ പോലീസ്് സ്‌റ്റേഷനിലാണ് ആദ്യം സേവനമ നുഷ്ഠിച്ചത്.

തിരുവനന്തപുരം ജില്ലയിലെ സേവനത്തിനുശേഷം പത്തനംതിട്ട ജില്ലയില്‍ എത്തി പത്തനംതിട്ട വനിതാ സെല്‍, വനി താ ഹെല്‍പ് ലൈന്‍ വിഭാഗങ്ങളി ലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ രാത്രി കാല പട്രോളിംഗിനിടയില്‍ രാത്രിയില്‍ തോക്കും മറ്റ് ആയുധങ്ങളുമായി 16 അംഗ സംഘത്തെ പിടികൂടിയപ്പോള്‍ ആ സംഘത്തിലും ലീലാമ്മ ഉണ്ടായിരുന്നു. ഈ സംഭവത്തിനുശേഷം അന്നത്തെ ഡിജിപി ഹോര്‍മിസ് തരകന്റെ പ്രത്യേക പാരിതോഷികവും ഇവര്‍ക്ക് ലഭിച്ചിരുന്നു.

Related posts