ലുക്കൗട്ട് നോട്ടീസ്: പ്രതി നേപ്പാള്‍വഴി നാട്ടിലെത്തി കോടതിയില്‍ കീഴടങ്ങി

EKM-COURTനാദാപുരം:  പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച യുവാവ്്് എമിഗ്രേഷന്‍ അധികൃതരെ വെട്ടിച്ച് നേപ്പാള്‍ വഴി നാട്ടിലെത്തി കോടതിയില്‍ കീഴടങ്ങി. പേരോട് കേളോത്ത് വീട്ടില്‍ നൗഷാദാ(33)ണ് ഇന്നലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. 2015 ജനുവരി 23 ന് തൂണേരിയില്‍ കൊല ചെയ്യപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചടയന്‍ കണ്ടി ഷിബിന്റെ  സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന  കേസില്‍ പോലീസ് അന്വേഷിക്കുന്നതിനിടയില്‍ വിദേശത്തേക്ക് പോകുകയായിരുന്നു.

ഇയാള്‍ കഴിഞ്ഞ ദിവസം എമിഗ്രേഷന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് വിദേശത്തുനിന്നും നേപ്പാളിലെത്തുകയും ബസ് മാര്‍ഗം ഡല്‍ഹിയിലും അവിടെനിന്നും ട്രെയിന്‍ വഴിയും നാട്ടിലെത്തി കോടതിയില്‍ കീഴടങ്ങുകയായിരുന്നു. നാദാപുരം ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരായ പ്രതിയെ സിഐ കെ.എസ് ഷാജി കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങി. തൂണേരിയിലെ ഒന്തത്ത് ഉല്ലാസ്, മീത്തലെ പുതിയോട്ടില്‍ സത്യന്‍ എന്നിവര്‍ക്കായിരുന്നു വെട്ടേറ്റത്. ഈ കേസില്‍  നേരത്തെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related posts