വക്കം അബ്ദുല്‍ ഖാദറിന്റെ ഭാഷാ സേവനം മഹത്തരം: മന്ത്രി ഡോ. കെ.ടി. ജലീല്‍

alp-kt-jaleelതിരുവനന്തപുരം: മലയാള ഭാഷയ്ക്ക് പ്രത്യേകിച്ച് വൈജ്ഞാനിക സാഹിത്യ മേഖലയ്ക്ക് വക്കം അബ്ദുല്‍ ഖാദര്‍ കാഴ്ചവച്ച സംഭാവനകള്‍ മഹത്തരമാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍.   ജീവിതത്തിന്റെ കടുത്ത യാഥാര്‍ഥ്യങ്ങള്‍ പിന്നിടുമ്പോള്‍ പോലും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമെന്ന നിലയിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ മൂല്യവത്തായി മുന്നോട്ടു കൊണ്ടു പോകുവാന്‍ അദ്ദേഹം ശ്രദ്ധവച്ചു. അതിന്റെ ഫലമാണ് അദ്ദേഹം രചിച്ച മുപ്പതോളം കൃതികളെന്നും ഡോ. കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു.

വക്കം അബ്ദുല്‍ ഖാദറിന്റെ നാല്‍പതാം ചരമദിന പരിപാടികളോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം പത്രപ്രവര്‍ത്തകനായ ജമാല്‍ കൊച്ചങ്ങാടിക്ക് സമര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ. എം.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഡോ. കായംകുളം യൂനസ്, എ. സുഹൈര്‍, കെ.പി. രാമനുണ്ണി, എ.പി. കുഞ്ഞാമു, ഡോ. എം.ആര്‍. തമ്പാന്‍, എം.എസ്. ഫൈസല്‍ഖാന്‍, കൊട്ടിയം നഹാസ് എന്നിവരും പ്രസംഗിച്ചു.

മഹാത്മാഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ഡോ. പി.എസ്. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നേരത്തെ നടത്തിയ സെമിനാറില്‍ എ.കെ. അബ്ദുല്‍ മജീദ്, സി.ഇ. സുനില്‍, കെ.എം. അജീര്‍കുട്ടി, മുത്താന താഹ, കെ.എം. അന്ത്രു, വട്ടക്കരിയ്ക്കകം കൃഷ്ണന്‍ നായര്‍, ആല്‍ഷാഹിഷാം, സബീന്‍ ഇക്ബാല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Related posts