വാനോളമുയരട്ടെ പൂരാവേശം

tcr-pooramതൃശൂര്‍: കുടമാറ്റത്തില്‍ വാനിലുയരുന്ന വര്‍ണക്കുടകളോളം തന്നെ ആവേശം വിതറുന്നതാണു തൂവെള്ള നിറമുള്ള വെഞ്ചാമരങ്ങള്‍. ആനപ്പുറത്തു വെഞ്ചാമര ങ്ങള്‍ ഓരോവട്ടം ഉയരുമ്പോഴും പൂരപ്രേമികളുടെ ആരവ വും ഉച്ചസ്ഥായിയിലെത്തും. എല്ലാവര്‍ഷവും കണ്ണഞ്ചിപ്പിക്കുന്നത്ര വെണ്‍മയോടെ മിനുക്കിയെ ടുത്ത പുതുപുത്തന്‍ വെഞ്ചാമരങ്ങളുമായാണു പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ കുടമാറ്റത്തിനെത്തുക. ഇരുദേവസ്വങ്ങള്‍ക്കും വേണ്ടിയുള്ള വെഞ്ചാമരങ്ങളുടെ ഒരുക്കം അണിയറയില്‍ അവസാനഘട്ടത്തിലാണ്. കുറ്റുമുക്ക് സ്വദേശിയായ പ്രഫ. മുരളീധരന്‍ പാറമേക്കാവിനുവേണ്ടിയും ചന്ദ്രന്‍ തിരുവമ്പാടിക്കായും വെഞ്ചാമരങ്ങളും ആലവട്ടങ്ങളും ഒരുക്കുന്നു.

ഹിമമേഖലയില്‍ വളരുന്ന യാക്ക് എന്ന ജീവിയുടെ രോമം ഉണക്കി ജട കളഞ്ഞ് അപ്പൂപ്പന്‍താടി പരുവത്തില്‍ മിനുക്കിയെടുത്താണു വെഞ്ചാമരങ്ങള്‍ നിര്‍മി ക്കുന്നത്. ജമ്മുവില്‍നിന്ന് ഇവയുടെ രോമം ഇതരസംസ്ഥാന ഏജന്‍സികള്‍ മുഖേനയാണു കേരളത്തില്‍ എത്തിക്കുന്നത്. വെണ്‍മേഘശകലങ്ങള്‍പോലെ തോന്നുന്ന യാക്കിന്റെ രോമം 20 ഇഞ്ചോളം നീളത്തില്‍ വേര്‍തിരിച്ചെടുത്തു ചരടില്‍ ചേര്‍ത്ത് മെനഞ്ഞെടുത്തുള്ള ചാമര നിര്‍മാണം ശ്രമകരമായ ജോലിയാണ്.  ഒരു ജോഡി വെഞ്ചാമരം നിര്‍മിക്കാന്‍ ഏകദേശം ആറുകിലോ രോമമെങ്കിലും വേണമെന്നാണു കണക്ക്.

ഒരു ചാമരം പൂര്‍ത്തിയാക്കുന്നതിനു മണിക്കൂറുകള്‍ വേണ്ടിവരും. വെഞ്ചാമരത്തിനു പശ്ചാത്തലമായി ഉയര്‍ത്തുന്ന ആലവട്ടങ്ങളുടെയും നിര്‍മാണജോലികള്‍ അവസാനഘട്ടത്തിലാണ്. നാലു വീതമുള്ള ജോഡിയായാണ് ആലവട്ടങ്ങള്‍ ആനപ്പുറത്ത് ഉയരുക. ഒരു ജോഡി ആല വട്ടം ഉണ്ടാക്കാന്‍ രണ്ടുകിലോ മയില്‍പ്പീലിയെങ്കിലും വേണം. രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നാണ് പീലിയെത്തിക്കുന്നത്. വര്‍ണക്കടലാസ്, വര്‍ണത്തുണി, നാഗപടം, കല്ലുകള്‍, ചില്ലുകള്‍ തുടങ്ങിയ ഉപയോഗിച്ച് ഇരുവിഭാഗവും തങ്ങളുടെ ആലവട്ടങ്ങള്‍ക്കു മോടി കൂട്ടാറുണ്ട്.

Related posts