വിചാരണയ്ക്കിടെ നാസി സല്യൂട്ടുമായി ബ്രീവിക്; ഏകാന്ത തടവ് മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

anders-breivikഓസ്ലോ: നോര്‍വീജിയന്‍ ബീച്ചില്‍ കൂട്ടക്കൊല നടത്തിയ ആന്‍ഡേഴ്‌സ് ബ്രീവിക്കിന്റെ സിവില്‍ വിചാരണ ആരംഭിച്ചു. കോടതിയിലെത്തിയ ഇയാള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നാസി സല്യൂട്ട് നടത്തി.

നിലവില്‍ ഇയാള്‍ ഏകാന്ത തടവാണ് അനുഭവിച്ചുവരുന്നത്. ഇത് മനുഷ്യാവകാശ ലംഘനമാണമെന്നാരോപിച്ചാണ് കോടതിയെ സമീപിച്ചത്. തന്റെ കക്ഷി ശേഷിക്കുന്ന ജീവിത കാലം മുഴുവന്‍ ജയിലില്‍ തന്നെയായിരിക്കും എന്നതിനാല്‍ ഏകാന്ത തടവ് ഒഴിവാക്കണമെന്നാണ് ഇയാളുടെ അഭിഭാഷകന്‍ വാദിച്ചത്.

ബീച്ചില്‍ ഇയാള്‍ നടത്തിയ വെടിവയ്പില്‍ 69 പേരും സര്‍ക്കാര്‍ കെട്ടിടത്തിനു മുന്നില്‍ നടത്തിയ വെടിവയ്പില്‍ എട്ടു പേരും കൊല്ലപ്പെട്ടിരുന്നു. 21 വര്‍ഷമാണ് ഇപ്പോള്‍ വിധിക്കപ്പെട്ടിരിക്കുന്ന ശിക്ഷാ കാലാവധി. സമൂഹത്തിനു ഭീഷണിയാണെന്നു കണ്ടാല്‍ ശിക്ഷ നീട്ടാനും വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts