വിതരണത്തെ ചൊല്ലി തര്‍ക്കം; അയ്യായിരത്തോളം മാവിന്‍ തൈകള്‍ നശിക്കുന്നു

EKM-MAVUഅങ്കമാലി: വിതരണ തിയതിയെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് അയ്യായിരത്തോളം  ഒട്ടുമാവിന്‍ തൈകള്‍ നശിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സംരഭമായ രാഷ്ട്രീയ കൃഷി വികാസ് യോഗ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായി സഹകരിച്ച് സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് മാവിന്‍തൈകള്‍ നഗരസഭക്ക് ലഭിച്ചത്. ഈ മാവിന്‍തൈകള്‍ ആര്‍ക്ക് എങ്ങനെ വിതരണം ചെയ്യണമെന്നതാണ് തര്‍ക്ക വിഷയം.

കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് വിതരണം ചെയ്യാമെന്ന് കൗണ്‍സിലില്‍ ഒരു വിഭാഗവും അതു പോരാ ഉടനെ  വാര്‍ഡുകള്‍ തിരിച്ച് എല്ലാവര്‍ക്കും കൊടുക്കണമെന്നുമുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് എത്തുന്നത് വൈകുകയാണ്. ചിങ്ങം ഒന്നിന് കര്‍ഷക ദിനാചരണ ചടങ്ങ് നടക്കുമ്പോള്‍ വിതരണം ചെയ്താല്‍ ചടങ്ങ് കേമമാക്കാനാകും എന്നാണ് ഒരു കൂട്ടരുടെ വാദം.നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനായിരിക്കും നഗരസഭാ കര്‍ഷക ദിനം ഉദ്ഘാടനം ചെയ്യുക.കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടാണ് ഇതിനുവേണ്ടി ചിലവു ചെയ്യുന്നത്.

ഗ്രാഫ്റ്റ് ചെയ്തിട്ടുള്ള തൈകള്‍ ഒന്നി നു മുകളില്‍ മറ്റൊന്ന് കയറ്റി വച്ച് അട്ടിയിട്ടിരിക്കുകയാണ്. അങ്കമാലിയിലെ ഒരു സര്‍വീസ് സഹ കരണ ബാങ്കിന്റെ  പറമ്പില്‍ ഇത് ഇറക്കി വച്ചിരിക്കുകയാണ്. മഴ ഇടക്ക് പെയ്യുന്നതിനാല്‍ ഉണങ്ങാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഗ്രാഫ്റ്റ് ചെയ്തിരിക്കുന്ന തൈകള്‍ ഒന്നിനു മുകളില്‍ മറ്റൊന്ന് എന്ന തരത്തില്‍ അട്ടിവച്ചിട്ടുള്ളതിനാല്‍ ഗ്രാഫ്റ്റ് ചെയ്ത ഇടം ചീഞ്ഞ് തൈകള്‍ കേടാനാകാനിടവരും.

17 വരെ വിതര ണത്തിന് കാത്തിരിക്കേണ്ടി വന്നാല്‍ ഇതിലേറെയും നശിച്ചുപോകും പൊതുവിപണിയില്‍ ഒട്ടു മാവൊന്നിന് നൂറു രൂപയ്ക്കു മുകളിലാണ് വില. വയനാട്ടിലെ ഒരു നഴ്‌സറിയാണ് തൈകള്‍ ഇവിടെ എത്തിച്ചിട്ടുള്ളത്. തൈകള്‍ ഇവിടെ എത്തിച്ച ശേഷം നഗരസഭയ്ക്ക് കത്തുനല്‍കി തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിച്ച നിലയിലാണ് കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍.

Related posts