വിനീഷ് വധക്കേസ്: മുഴുവന്‍ പ്രതികളും വലയില്‍

klm-crimeഇരിട്ടി: തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് കൊല്ലപ്പെട്ട കേസില്‍ ബാക്കിയുള്ള പ്രതികളും വലയിലായതായി സൂചന. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്ന് പുലര്‍ച്ചെ ജില്ലയിലെ വിവിധയിടങ്ങളിലായി പോലീസ് നടത്തിയ റെയ്ഡില്‍ പത്തോളം പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. കേസില്‍ രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

സിപിഎം പ്രവര്‍ത്തകരായ  പൂന്തലോട് സ്വദേശി  മഹേഷ് (33) , കുണ്ടേരിഞ്ഞാല്‍ സ്വദേശി  വിനിഷ് (26) എന്നിവരെയാണ് കഴിഞ്ഞദിവസം ഇരിട്ടി സിഐ സജേഷ് വാഴാളപ്പിലും സംഘവും അറസ്റ്റുചെയ്തത്. ഇവര്‍ റിമാന്‍ഡിലാണ്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍  വേണമെന്നാവശ്യപെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കോടതി അവധിയായതിനാല്‍ വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്.

അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ള പ്രതികളെക്കുറിച്ച് ഇതുവരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. പ്രതികള്‍ കോടതിയില്‍ കീഴടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐ സജേഷ് വാഴാളപ്പില്‍, മുഴക്കുന്ന് എസ്‌ഐ പി.എ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം സായുധ സേനയാണ് ഇന്ന് പുലര്‍ച്ചെ പത്തോളം സ്ക്വാഡുകളായി തിരിഞ്ഞ് പ്രതികള്‍ക്കായി റെയ്ഡ് നടത്തിയത്.  എന്നാല്‍ വിനീഷ് കൊല്ലപ്പെടുന്നതിന് മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ ജിജോയ്ക്ക് നേരെയുണ്ടായ ബോംബേറില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Related posts