വിവാഹധൂര്‍ത്ത് ഒഴിവാക്കി നവദമ്പതികള്‍ മാതൃകയാകുന്നു: ചെലവുചുരുക്കി സ്വരൂപിച്ച പണം നിര്‍ധനകുടുംബത്തിനു വീടൊരുക്കാന്‍

ktm-dembathiകടുത്തുരുത്തി: വിവാഹത്തിന്റെ ചെലവ് ചുരുക്കി ലഭിച്ച വരുമാനം ഉപയോഗിച്ചു രണ്ട് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുക്കാന്‍ നവദമ്പതികള്‍. കാട്ടാമ്പാക്ക് ചായംമാവ് പഴയമഠത്തില്‍ (പുഷ്പകം ഭവനത്തില്‍) മുരളീധര ന്‍നായരുടെയും കമലാമണി യമ്മയുടെയും മകന്‍ സന്തോഷ്കുമാര്‍ (28) ഉം തൃശൂര്‍ ചാലക്കുടി പാറൂട്ട്യോപ്പോള്‍ രാജേന്ദ്ര മേനോന്റെയും സതീദേവിയുടെയും മകള്‍ പ്രിയ ആര്‍ മോഹന്‍ (22) ഉം ആണ് വിവാഹത്തിന്റെ ധൂര്‍ത്ത് ഒഴിവാക്കി വ്യത്യസ്തമായ മാതൃക കാണിച്ചത്. ജപ്പാനില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറാണ് സന്തോഷ്കുമാര്‍.

സദ്യ, വസ്ത്രം, സ്വര്‍ണം തുടങ്ങി ഏല്ലാ മേഖലയിലും അനാവിശ്യ ചെലവുകള്‍ ഒഴിവാ ക്കിയാണ് ദമ്പതികളും കുടുംബാംഗങ്ങളും നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ പണം കണ്ടെത്തിയത്.   ഗുരുവായൂര്‍ ആശ്രമത്തിലെ ഗുരുബാബയുടെ നിര്‍ദേശമനുസരിച്ചാണ് തങ്ങള്‍ ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചതെന്നും ദമ്പതികള്‍ പറഞ്ഞു. ചിലവുകള്‍ ചുരുക്കി ധര്‍മക്കല്ല്യാണമായിട്ടായിരുന്നു ഇരുവരും വിവാഹിതരായത്. ജൂണ്‍ ഏഴിന് വധുഗൃഹത്തില്‍ നടന്ന  വിവാഹത്തില്‍ വരന്റെ വീട്ടില്‍ നിന്നു ബന്ധുജനങ്ങ ളായി 60 പേരും വധുവിന്റെ വീട്ടുകാര്‍ 36 പേരും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ഇന്നലെ വൈകൂന്നേരം വരന്റെ വീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കു മായി വിരുന്ന് നടത്തിയിരുന്നു. നാരങ്ങാ വെള്ളവും ലഡുവുമായിരുന്നു വിരുന്നിനെത്തിയവര്‍ക്ക് നല്‍കിയത്. ഞായറാഴ്ച്ച വധുഗൃഹത്തിലും ഇത്തരത്തില്‍ സത്ക്കാരം നടത്തുന്നുണ്ട്.  ഈ മാസം 16ന് ഗുരുബാബയുടെ ആശമത്തില്‍ ദമ്പതികള്‍ക്ക് സ്വീകരണം നല്‍കും.

വിവാഹത്തിലെ ചിലവ് ചുരുക്കി ഇരുവീട്ടുകാരും 2.20 ലക്ഷം രൂപ വീതം മിച്ചം പിടിച്ചു. കൂടാതെ ആ ശ്രമത്തില്‍ നിന്നും 2.20 ലക്ഷം രൂപയും നല്‍കും. ഇത്തരത്തില്‍ കണ്ടെത്തിയ 6.60 ലക്ഷം രൂപ യുപയോഗിച്ചാണ് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ഓരോ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ വച്ചു നല്‍കുന്നത്. തികയാതെ വരുന്ന പണം കുടുംബാംഗങ്ങള്‍ കണ്ടെത്തണം. അര്‍ഹരായ കുടുംബത്തെ കണ്ടെത്തി ഉടന്‍ വീടുകളുടെ പണി ആരംഭിക്കുമെന്നാണ് ദമ്പതികള്‍ പറഞ്ഞത്.

Related posts