ചാരുംമൂട്: തലചായ്ക്കാന്‍ ഇടമില്ലാതെ ജീവിതം വഴിമുട്ടിയ നിര്‍ധനകുടുംബം ഒടുവില്‍ പഞ്ചായത്തിന്റെ സഹായത്തോടെ വീടുപണി ആരംഭിച്ചെങ്കിലും അതു പാതി വഴിയില്‍ നിലച്ചു. വിധവയായ അമ്മയും രണ്ടുമക്കളും അന്തിയുറങ്ങുന്നത് അയല്‍വാ സികളുടെ കാരുണ്യത്തിലാണ്.
ആലപ്പുഴ ജില്ലയിലെ ചുനക്കര പഞ്ചായത്ത് ആറാം വാര്‍ഡില്‍ ചെറുകര വടക്ക് തുളസി യാണ് പ്രായമായ രണ്ട് പെണ്‍ക്കളുമായി തലചായ്ക്കാന്‍ സ്വന്തമായി ഇടം നിര്‍മിക്കാന്‍ കഴിയാതെ ദുരിതത്തില്‍ കഴിയുന്നത്. നിര്‍മിച്ച വീടിന്റെ പരിസരമാകട്ടെ കാടുകയറി നശിക്കു കയുമാണ്.
പത്തു വര്‍ഷം മുന്‍പ് പഞ്ചായത്ത് വീടു നിര്‍മിക്കാന്‍ അന്‍പതിനായിരം രൂപ ഈ കു ടുംബത്തിന് നല്‍കിയിരുന്നു. മൂന്ന് സെന്റ് പാടം വാങ്ങി നികത്തിയാണ് വീടുപണി തുട ങ്ങിയത്. വീട് നിര്‍മാണം നടന്നുവരവേയാണ് ഭര്‍ത്താവ് നാരായണനു അര്‍ബുദരോഗം ബാധിച്ചത്.അതോടെ വീടുപണി നിലച്ചു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പ് നാരായണന്‍ മരിച്ചു. ഇതോടെ കുടും ബത്തിന്റെ പ്രതീക്ഷകളും പൊലിഞ്ഞു. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ഉള്ളതെല്ലാം ചെലവാക്കുകയും ചെയ്തു.
പതിനേഴും പത്തൊന്‍പതും വയസുള്ള രണ്ടു പെണ്‍മക്കളാണ് തുളസിക്കുളളത്. മൂത്ത മകള്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ഒരു നേരമെങ്കിലും വിശപ്പടക്കു ന്നത്. ഐ.ടി.ഐ.വിദ്യാര്‍ഥിനിയായ രണ്ടാ മത്തെ മകളുടെ പഠന ചെലവ് കണ്ടെത്താനും തുളസിക്ക് കഴിയുന്നില്ല. ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി രണ്ടു പെണ്‍മക്കള്‍ക്കൊപ്പം കഴിയുമ്പോഴും തുളസിയുടെ മനസ് നീറുകയാണ്.