വീടുകള്‍ക്ക് മുന്നില്‍ അലങ്കാരമാകുന്ന കുള്ളന്‍ കവുങ്ങും തെങ്ങും കൃഷി വ്യാപകം

PKD-THENGUവടക്കഞ്ചേരി: വീടുകള്‍ക്കുമുന്നില്‍ അലങ്കാരത്തിനൊപ്പം വരുമാനമാര്‍ഗമാകുന്ന കുള്ളന്‍  കവുങ്ങും തെങ്ങും കൃഷി വ്യാപകമാകുന്നു. അഞ്ചടിമാത്രം ഉയരംവരുന്ന കുള്ളന്‍കവുങ്ങില്‍ സാധാരണ വലിയ കവുങ്ങിലുണ്ടാകുന്ന അടയ്ക്ക വിളയും. അടയ്ക്ക പരിചരിക്കു ന്നതിനുള്ള ചെലവും കുറവ്. പരിചരണം കുറച്ചുമാത്രം വേണ്ടിവരുന്ന ഇവ നല്ലൊരു വരുമാനമാര്‍ഗമാണ്. വീടുകള്‍ക്കുമുന്നില്‍ വരിയായി നട്ടുവളര്‍ത്തിയാല്‍ കാണാനും ഭംഗിയേറെയാണ്. മൂന്നുവര്‍ഷത്തിനുള്ളില്‍ കവുങ്ങില്‍ അടയ്ക്കാകുലകള്‍ തൂങ്ങും. അടയ്ക്കയുടെ വലിപ്പത്തിനും വലിയ കുറവില്ല.

വീട്ടുമുറ്റത്ത് ആവശ്യമില്ലാത്ത ചെടികള്‍ വളര്‍ത്തി സ്ഥലം പാഴാക്കാതെ ഉള്ളസ്ഥലത്തുനിന്നും വരുമാനം കണ്ടെത്താമെന്നതാണ് കുള്ളന്മാരുടെ ഗുണം. അടയ്ക്കാവില മോശമല്ലാത്തതിനാല്‍ ഇത്തരം കുള്ളന്‍ കുവുങ്ങിന്‍തൈകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണെന്ന് തേനിടുക്കില്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സിനു മുന്നിലെ ചീരക്കുഴി നഴ്‌സറി നടത്തിപ്പുകാരന്‍ പറയുന്നു. കുളളന്‍തൈകളുടെ ഇനമനുസരിച്ച് തൈ ഒന്നിന് 35 രൂപമുതല്‍ 45 വരെയാണ് വില.

Related posts