വീണ്ടും വിരാട്- ഡിവില്യേഴ്‌സ് പൂരം

sp-viradകോല്‍ക്കത്ത: ആളിക്കത്തുന്ന വിരാട് കോഹ്‌ലിക്കും എ.ബി. ഡിവില്യേഴ്‌സിനും മുന്നില്‍ പരാജയപ്പെടുന്ന മറ്റൊരു ടീമായി മാറാനായിരുന്നു കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും വിധി. നിര്‍ണായക മത്സരത്തില്‍ കോല്‍ക്കത്തയെ ഒമ്പതു വിക്കറ്റിനു തകര്‍ത്ത് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. അര്‍ധസെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെയും (51 പന്തില്‍ 75) എ.ബി. ഡിവില്യേഴ്‌സിന്റെയും (31 പന്തില്‍ 59) മികവിലാണ് ബാംഗളൂര്‍ ജയമാഘോഷിച്ചത്. സ്‌കോര്‍: കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 20 ഓവറില്‍ അഞ്ചിന് 183.

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 18.4 ഓവറില്‍ ഒന്നിന് 186. ടോസ് നേടിയ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. തുടക്കത്തിലേ രണ്ടു റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയെ നഷ്ടപ്പെട്ടെങ്കിലും അര്‍ധ സെഞ്ചുറി നേടിയ നായകന്‍ ഗംതം ഗംഭീറിന്റെയും(34 പന്തില്‍ 51) മനീഷ് പാണ്ഡെയുടെയും(35 പന്തില്‍ 50) മികവില്‍ കോല്‍ക്കത്ത മികച്ച സ്‌കോറിലെത്തിയത്. ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി ശ്രീനാഥ് അരവിന്ദ് രണ്ടും ഇഖ്ബാല്‍ അബ്ദുള്ള ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗളൂരിനു വേണ്ടി ക്രിസ് ഗെയ്‌ലും വിരാട് കോഹ്്‌ലിയും ചേര്‍ന്ന് വെടിക്കെട്ടു തുടക്കമാണ് നല്‍കിയത്. ടൂര്‍ണമെന്റില്‍ നിറംമങ്ങിയ ക്രിസ് ഗെയില്‍ 31 പന്തില്‍ 49 റണ്‍സുമായി തിളങ്ങി. ഗെയിലിന്റെ ഇന്നിംഗ്‌സില്‍ അഞ്ചു ബൗണ്ടറിയും നാലു പടുകൂറ്റന്‍ സിക്‌സുകളുമുണ്ടായിരുന്നു. ഗെയ്ല്‍ പുറത്തായ ശേഷം കോഹ്്‌ലിക്കു കൂട്ടായെത്തിയ ഡിവില്യേഴ്‌സ് ഗുജറാത്ത് ലയണ്‍സിനെതിരേ നിര്‍ത്തിയിടത്തുനിന്നു തുടങ്ങി. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഷോട്ടുകള്‍ ഗ്രൗണ്ടില്‍ നിറഞ്ഞു.

കോഹ്്‌ലിയെ പിടിച്ചുകെട്ടാന്‍ ആരുമില്ലാത്ത അവസ്ഥ. ആവനാഴിയിലെ അസ്ത്രങ്ങള്‍ ഓരോന്നും പ്രയോഗിച്ചിട്ടും കോല്‍ക്കത്ത നായകന്‍ ഗംഭീറിനു രക്ഷയില്ലായിരുന്നു. ഇതിനിടെ മറ്റൊരു അര്‍ധസെഞ്ചുറിയിലൂടെ കോഹ്്‌ലി തന്റെ ഫോം രാകി മിനുക്കി. രണ്ടു സിക്‌സും മൂന്നു ബൗണ്ടറിയുമടക്കമാണ് കോഹ്്‌ലി അമ്പതു തികച്ചത്. മറുവശത്ത് ഡിവില്യേഴ്‌സും അടിച്ചു തകര്‍ത്തു. 28 പന്തില്‍നിന്നായിരുന്നു ഡിവില്യേഴ്‌സിന്റെ അര്‍ധസെഞ്ചുറി. തൊട്ടുപിന്നാലെ ബാംഗളൂര്‍ വിജയിക്കുകയും ചെയ്തു. ഇരുവരുടെയും ഇന്നിംഗ്‌സില്‍ അഞ്ചു ബൗണ്ടറിയും മൂന്നു സിക്‌സും വീതമുണ്ടായിരുന്നു.

Related posts