വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി; ദളിത് വിദ്യാര്‍ഥിക്ക് പിഎച്ചഡി നിഷേധിക്കപ്പെട്ട സംഭവം: നടപടി പത്തുദിവസത്തിനകം : മന്ത്രി സുനില്‍കുമാര്‍

sunilkumarതൃശൂര്‍: തമിഴ്‌നാട്ടില്‍നിന്നുള്ള ദളിത് ഗവേഷണ വിദ്യാര്‍ഥിക്കു 10 ദിവ സത്തിനകം കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പിഎച്ച്ഡി നല്‍കാന്‍ വൈസ് ചാന്‍സലര്‍ക്കു നിര്‍ദേശം നല്‍കിയതായി പ്രൊ-ചാന്‍സലറായ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. വൈസ് ചാന്‍സലറോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഇക്കാര്യം അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജാതീയമായി പീഡിപ്പിക്കുന്നുവെന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ദളിത് ഗവേഷണ വിദ്യാര്‍ഥി രാജേഷിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.

ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ പ്ലാന്റ് ബ്രീഡിംഗ് ആന്‍ഡ് ജനറ്റിക്‌സ് വകുപ്പ് അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജേഷ് വൈസ് ചാന്‍സലര്‍ക്ക് പരാതിയും നല്‍കിയിരുന്നു. രാജേഷിന് പിഎച്ച്ഡി നല്‍കാനുള്ള നടപടി ക്രമങ്ങള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും പരാതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വൈസ് ചാന്‍സലര്‍ ഡോ.പി. രാജേന്ദ്രന്‍ പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല.

Related posts