വേണാട് എക്‌സ്പ്രസ് നാല് മണിക്കൂര്‍ വൈകി

trainകൊല്ലം: മാരാരിത്തോട്ടത്ത് ഗുഡ്‌സ് ട്രെയിന്‍ മറിഞ്ഞതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം പുനരാരംഭിച്ചെങ്കിലും എക്‌സ്പ്രസ് ട്രെയിനുകളടക്കമുള്ളവയുടെ വൈകിയോട്ടം തുടരുന്നു.രാവിലെ 6.20ന് കൊല്ലത്ത് എത്തേണ്ട തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് നാല് മണിക്കൂറിലധികം വൈകിയാണ് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.ബുധനാഴ്ച രാത്രി 9.35ന് തിരുവനന്തപുരത്ത് എത്തേണ്ട ഷൊര്‍ണൂര്‍- തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ഇന്നലെ പുലര്‍ച്ചെ ആകാറായപ്പോഴാണ് അവിടെ എത്തിയത്. അതുകൊണ്ടാണ് വേണാട് വൈകിയെതന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഇതുകാരണം കന്യാകുമാരി-മുംബൈ സിഎസ്ടി ജയന്തി ജനത എക്പ്രസും വൈകി. ഈ ട്രെയിന്‍ രാവിലെ പതിനൊന്നോടെയാണ് കൊല്ലത്ത് എത്തിയത്. വൈകുന്നേരം 5.10ന് കൊല്ലത്ത് എത്തേണ്ടി യിരുന്ന മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി 6.45ഓടെയാണ് എത്തിയത്.

മധുര-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനും ഒരു മണിക്കൂര്‍ വൈകിയാണ് കൊല്ലത്ത് എത്തിയത്. ബാംഗളൂര്‍-കന്യാകുമാരി മൂന്നു മണിക്കൂറിലധികം ലേറ്റായാണ് കൊല്ലം സ്റ്റേഷനില്‍ വന്നത്. എറണാകുളം ഭാഗത്തുനിന്ന് കൊല്ലം വഴി തിരുവനന്തപുരത്തേയ്ക്ക് പോകുന്ന എല്ലാ ട്രെയിനുകളും അരമണിക്കൂറോളം വൈകി. എന്നാല്‍ കൊല്ലത്ത് നിന്ന് പുറപ്പെടുന്ന പാസഞ്ചര്‍-മെമു ട്രെയിനുകള്‍ ഭൂരിഭാഗവും കൃത്യസമയം പാലിക്കുകയും ചെയ്തു.

Related posts