വേദനിക്കുന്ന കോടീശ്വരന്മാര്‍! മുംബൈ നഗരത്തിലെ തട്ടുകടക്കാര്‍ വെളിപ്പെടുത്തിയത് 50 കോടി രൂപയുടെ കള്ളപ്പണം; ഞെട്ടല്‍ മാറാതെ ഉദ്യോഗസ്ഥര്‍

kallappanamഐഡിഎസ് പദ്ധതിപ്രകാരം മുംബൈ നഗരത്തിലെ തട്ടുകടക്കാര്‍ വെളിപ്പെടുത്തിയത് ഏകദേശം 50 കോടി രൂപയുടെ പണവും ആസ്തികളും. കണക്കില്‍ പെടുത്താതിരുന്ന ഈ വരുമാനത്തിന് ഇവര്‍ 22.5 കോടി നികുതി അടയ്‌ക്കേണ്ടിവരും. ദോശ, വടാപാവ്, സാന്‍ഡ്‌വിച്ച്, ജിലേബി സ്റ്റാളുകള്‍, ജ്യൂസ് സെന്ററുകള്‍ തുടങ്ങി സാധാരണക്കാര്‍ക്കു ചുരുങ്ങിയ ചെലവില്‍ വിശപ്പടക്കാനുള്ള വിഭവങ്ങള്‍ വില്‍ക്കുന്നവരുടെ മാത്രം സംഭാവനയാണിത്.

ഒരു ജ്യൂസ് സെന്റര്‍ ഉടമ വെളിപ്പെടുത്തിയത് അഞ്ചുകോടി രൂപയുടെ പണവും വസ്തുവകകളും. 25 ലക്ഷം മുതല്‍ രണ്ടുകോടി വരെ വെളിപ്പെടുത്തിയവരുണ്ട്. മുംബൈ, താനെ, നവിമുംബൈ മേഖലകളില്‍നിന്നു മാത്രം പുറത്തുവന്നത് 15,000 കോടി രൂപയുടെ കണക്കില്‍പെടാത്ത സ്വത്തുക്കള്‍.

Related posts