വേനല്‍ കനത്തു; നവീകരണം കാത്ത് മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സ്

PKD-FIRESTATIONമണ്ണാര്‍ക്കാട്: വേനല്‍ കനത്തോടെ നവീകരണം കാത്ത് മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സ്. ആലപ്പുഴ ജില്ലയോളം വലിപ്പമുള്ള മണ്ണാര്‍ക്കാട് താലൂക്കിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫയര്‍ എന്‍ജിനുമായി ഫയര്‍ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നത്. ഓരോവര്‍ഷവും ഫയര്‍ഫോഴ്‌സിന് ആധുനിക വാഹനങ്ങളും എന്‍ജിനുകളും നല്കുമ്പോഴും മണ്ണാര്‍ക്കാടിനു മാത്രം ഇതൊന്നും ലഭ്യമാകുന്നില്ലത്രേ. ഇരുപതുവര്‍ഷം പഴക്കമുളള ഒരു ഫയര്‍ എന്‍ജിനും ജീപ്പും മാത്രമാണ് മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സ് യൂണിറ്റിനുള്ളത്. ആംബുലന്‍സ് ഉണ്ടായിരുന്നെങ്കിലും അത് വര്‍ക്ക്‌ഷോപ്പിലായിട്ട് മാസങ്ങളായി.

തുടക്കത്തില്‍ രണ്ടു ഫയര്‍ എന്‍ജിനും ജീപ്പും ഉണ്ടായിരുന്നെങ്കിലും അത് പിന്നീട് പാലക്കാട്ടേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മലയോരമേഖല ഉള്‍പ്പെടുന്നത് മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സിന്റെ പരിധിയിലാണ്.കാട്ടുതീയിയുണ്ടാകുന്നത് മലയോരത്ത് പതിവുകാഴ്ചയാണ്. ഇതിനു പുറമേ പശുക്കള്‍ കിണറ്റില്‍ വീഴുന്നതു മുതല്‍ റോഡപകടങ്ങള്‍ തുടങ്ങിയവയും നിത്യസംഭവങ്ങളാണ്. ഇതുമൂലം ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ ജോലിഭാരവും വര്‍ധിച്ചു. നിലവിലുള്ള ഒരു എന്‍ജിന്‍കൊണ്ട് താലൂക്ക് മുഴുവന്‍ ഓടിയെത്തുക അപ്രായോഗികമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാണ് നവീകരണം വരികയെന്ന പ്രതീക്ഷയിലാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍.

Related posts