വൈപ്പിനില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം: കാമുകന്‍ ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒളിച്ചു പാര്‍ക്കാന്‍ ഇടം നല്‍കിയ യുവാവിന്റെ അമ്മാവനും

Rapeeeവൈപ്പിന്‍: പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ കാമുകന്‍ ഉള്‍പ്പെടെ അഞ്ച് പേരെ ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പുതുവൈപ്പ് കളത്തിപ്പറമ്പില്‍ ജിനീഷ് (25), പിതാവ് ജീവന്‍ എന്ന് വിളിക്കുന്ന  ശിവാനന്ദന്‍(62), അമ്മാവന്‍ പറവൂര്‍ കെടാമംഗലം സ്വദേശി മോഹനന്‍ (58) സുഹൃത്തുക്കളായ പുതുവൈപ്പ് സ്വദേശി സിബി (32), ഷാരോണ്‍ ജോസ് (26) എന്നിവരാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ജിനീഷിനെതിരെയാണ് പീഡനത്തിനു കേസുള്ളത്. ബാക്കിയുള്ളവര്‍ പ്രതിയെ ഒളിപ്പിച്ച കേസിലാണ് അറസ്റ്റിലായത്. ഈ മാസം അഞ്ചു മുതലാണ്  പെണ്‍കുട്ടിയെ കാണാതാകുന്നത്. മാതാപിതാക്കള്‍ പോലീസില്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയും യുവാവും പറവൂര്‍ കെടാമംഗലത്തുണ്ടെന്ന് അറിഞ്ഞ്  അവിടെയെത്തി യുവാവിനെയും  പെണ്‍കുട്ടിയേയും  ഒളിച്ചു പാര്‍ക്കാന്‍ ഇടം നല്‍കിയ യുവാവിന്റെ അമ്മാവനേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പുതുവൈപ്പില്‍ നിന്നും ബൈക്കിനു പെണ്‍കുട്ടിയെ കടത്താന്‍ സഹായിച്ചതിനാണ് കൂട്ടുകാര്‍ പിടിയിലായത്. സിബിയുടെ ഉടമസ്ഥതയിലുള്ള ബൈക്ക് പിന്നീട് ചെറായി പെട്രോള്‍ പമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് പോലീസിനു ക്ലൂ ലഭിച്ചത്. തുടര്‍ന്ന് കൂട്ടുകാരെ വിളിച്ച് മൊഴിയെടുത്തു. ഇവര്‍ അറിയില്ലെന്ന് പറഞ്ഞ് തടിതപ്പിയെങ്കിലും പിന്നീട് ഇവരുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ ഫോളോ ചെയ്താണ് യുവാവ് പെണ്‍കുട്ടിയുമായി താമസിക്കുന്ന ഒളിത്താവളം പോലീസ് കണ്ട് പിടിച്ചത്.

അറസ്റ്റിലായ അഞ്ചുപേരെയും ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോടതി റിമാന്റ് ചെയ്തു. പെണ്‍കുട്ടിയെ കാക്കനാട് സര്‍ക്കാര്‍ വക അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഞാറക്കല്‍ സി ഐ സി ആര്‍ രാജുവിന്റെ നേതൃത്വത്തില്‍  എസ് ഐ ആര്‍ റഗീഷ് കുമാര്‍, എ എസ് ഐ ഭഗവല്‍ദാസ് ,എ എസ് ഐ സജീവ്, സീനിയര്‍ സിപിഒ രാജേഷ്,  സിപിഒ ജയകൃഷ്ണന്‍, ഡബ്ല്യൂ പി സി ബീന എന്നിവരാണ്  അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Related posts