ശബരിമല തീര്‍ഥാടന സര്‍ക്യൂട്ടിന് 99.99 കോടിയുടെ പദ്ധതികള്‍

Sabarimalaപത്തനംതിട്ട: ശബരിമല-എരുമേലി-പമ്പ-സന്നിധാനം തീര്‍ഥാടന സര്‍ക്യൂട്ട് നിര്‍മിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ 99.99 കോടി രൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള സ്വദേശ് ദര്‍ശന്‍ ഡിവിഷനാണ് തുക അനുവദിച്ചത്. കേരള ടൂറിസം വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല. കേരളാ ടൂറിസം സെക്രട്ടറിയാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍.

ടൂറിസം സെക്രട്ടറി നേതൃത്വം നല്‍കുന്ന മോനിട്ടറിംഗ് കമ്മിറ്റി പദ്ധതിയുടെ പുരോഗതി മൂന്നു മാസം കൂടുമ്പോള്‍ പരിശോധിച്ച് വിലയിരുത്തും. 36 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. തുക ലഭിക്കുന്നതിനുള്ള കാലതാമസമോ ഷെഡ്യൂളിന്റെ കാലതാമസമോ മൂലം പദ്ധതി നടത്തിപ്പിന് അധികച്ചെലവ് വരികയാണെങ്കില്‍ അതു സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. പിന്നീടത് കേന്ദ്ര സര്‍ ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അനുവദിച്ച് നല്‍കും.

അനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തികളും തുകയും. ശബരില ക്ഷേത്രം എരുമേലി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (42.59 ലക്ഷം), അഞ്ച് ശൗചാലയങ്ങള്‍ (90.64), അഞ്ച് സോക്പിറ്റുകള്‍ (5.00), മൂന്ന് പ്രാഥമിക ചികിത്സ കേന്ദ്രങ്ങള്‍ (46.20), പടിത്തുറ (8.49), തണ്ണീര്‍ പന്തല്‍ (23.29), കുടിവെള്ള വിതരണം (8.47), മാലിന്യം സംഭരണി (5.00), വൈദ്യുതീകരണം (15), സുരക്ഷാ കാമറകള്‍ (30.10), പ്രദര്‍ശന ബോര്‍ഡ് (5.40).

പമ്പയില്‍
മൂന്ന് പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യം  (46.20), നടപ്പാത (443.36), പടിത്തുറ (638.31), എട്ട് വാട്ടര്‍ കിയോസ്ക്കുകള്‍ (59.12), എട്ട് ഓപ്പണ്‍ ഷവറുകള്‍ (43.34), അഞ്ച് ശൗചാലയങ്ങള്‍ (255), സോളിഡ് വാട്ടര്‍ മാനേജ്‌മെന്റ് (80.13), മാലിന്യ സംസ്കരണ പ്ലാന്റ് (1561)മാലിന്യം സംഭരണി (6.25), കുടിവെള്ളം (48.58), ജലവിതരണം (11.19), വൈദ്യുതി (93.75), നിലമൊരുക്കല്‍് (10)

പരമ്പരാഗത പാതയില്‍
മൂന്നിടങ്ങളില്‍ പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യം  (64.25), പ്രവേശനകവാടത്തില്‍ മേല്‍ക്കൂരയുള്ള സുരക്ഷാ പരിശോധനാ കേന്ദ്രം (158.96), പടികള്‍ 6700 എണ്ണം (1166.53), റാമ്പ് (417.61), നടപ്പാത (377.35), അഞ്ച് ടോയ്‌ലറ്റ് കെട്ടിടങ്ങള്‍ (96.77), അഞ്ച് സോക്പിറ്റുകള്‍ (അഞ്ച്), തണ്ണീര്‍ പന്തല്‍ (84.30), സോളിഡ് വാട്ടര്‍ മാനേജ്‌മെന്റ് (80.13), മാലിന്യ സംസ്കരണ പ്ലാന്റ് (1561)മാലിന്യം സംഭരണി (10), സുരക്ഷാ കാമറ (40.95), പാതയോരത്ത് ലൈറ്റ് (169.35), ജലവിതരണം (18.74).

സന്നിധാനത്ത്
രണ്ടു സ്ഥലങ്ങളില്‍ പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യം  (64.25), നടപ്പാത (504.60), ക്യൂ കോംപ്ലക്‌സ് (682.11), തീര്‍ഥാടക ക്ഷേമ കേന്ദ്രം ((90.56), പ്രസാദം കൗണ്ടര്‍ (680.34), കിയോസ്ക്കുകള്‍ (49.50), സീറ്റിംഗ് ഏരിയ (397.93), ഏഴ് ഖരമാലിന്യ സംസ്കരണം യൂണിറ്റുകള്‍ ((411.86), ആര്‍ ഒ പ്ലാന്റ് (45.31), തണ്ണീര്‍ പന്തല്‍ (61.62),   , മാലിന്യ സംസ്കരണ പ്ലാന്റ് (1561) മാലിന്യം സംഭരണി (16.25), സുരക്ഷാ കാമറ (42.42), വൈദ്യുതീകരണം (126.88), നിലമൊരുക്കല്‍(9),  അപകട സുരക്ഷാ പാത (169.35), ജലവിതരണം (11.45).
സന്നിധാനം, ശബരിമല പരമ്പരാഗത പാത, പമ്പ എന്നിവിടങ്ങളില്‍ പദ്ധതിയിലൂടെ നടപ്പാക്കേണ്ട ജോലികള്‍ രാജു ഏബ്രഹാം എംഎല്‍എ, മുന്‍ ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവര്‍ ചേര്‍ന്നു  തയാറാക്കിയ നിര്‍ദേശങ്ങള്‍ ദേവസ്വം ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചത്.

Related posts