ശബ്ദപ്രചാരണത്തിന് ഇന്ന് കലാശം; ഇനി നിശബ്ദപ്രചാരണം

KOTTIKALASAMസ്വന്തം ലേഖകന്‍

തൃശൂര്‍: കുംഭപ്പാതിയില്‍ തുടങ്ങി, മീനവെയിലില്‍ ഉരുകിയും, മേടച്ചൂടില്‍ തിളച്ചും മറിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്നു കലാശം. ഇന്നുവൈകീട്ട് ആറിന് പരസ്യ പ്രചാരണങ്ങള്‍ അവസാനിക്കും. ഇടവക്കുളി ര് ഇനി വോട്ടര്‍മാര്‍ക്കു സ്വന്തം.      ഭരണത്തുടര്‍ച്ചയ്ക്കുള്ള യുഡിഎഫിന്റെ നെട്ടോട്ടവും, ഭരണം പിടിക്കാനുള്ള എല്‍ഡി എഫ് പോരാട്ടവും, ഒരു മാറ്റത്തിനുള്ള ബിജെപിയുടെ തേരോട്ടവുമാണ് ഇക്കുറി പ്രചാരണ പ്രവര്‍ത്തനങ്ങളെ സജീവമാക്കിയത്. കേരള ചരിത്രത്തില്‍ ഇടതു വലതു മുന്നണികള്‍ക്കൊപ്പം ബിജെപിയും അനിഷേധ്യ സാന്നിധ്യമായ ആദ്യ തെരഞ്ഞെടുപ്പ് എന്ന ഖ്യാതിയും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനുണ്ട്.

മൂന്നു മുന്നണികളുടെയും കേന്ദ്രനേതാക്കളുടെ സാന്നിധ്യവും പ്രചാരണവും വാഗ്ദാനങ്ങളും വാക്‌പോരുകളും എത്രത്തോളം വോട്ടര്‍മാരെ സ്വാധീനിക്കുമെന്നതു രണ്ടുദിവസത്തെ നിശബ്ദ പ്രചരണം തെളിയിക്കും.      വൈകീട്ട് അഞ്ചിനാണ് തെര ഞ്ഞെടുപ്പ് പ്രചാരണ കോലാഹ   ലങ്ങളുടെ കൊട്ടിക്കലാശം. അടിയൊഴുക്കുകള്‍ തടയുകയാണ് മുന്നണികളുടെ ഇനിയുള്ള പ്രധാന ലക്ഷ്യം. ഇടഞ്ഞുനില്ക്കുന്നവരെ ഒപ്പംകൂട്ടാനുള്ള അവസാനവട്ട ശ്രമങ്ങളുമുണ്ട്.

വോട്ടര്‍മാരെ നേരില്‍കണ്ടുള്ള പ്രചാരണം, റോഡ് ഷോ, അനൗണ്‍സ്‌മെന്റ്, പാരഡി ഗാന ങ്ങള്‍, ഫ്‌ളക്‌സ്, ചുമരെഴുത്ത് എന്നീ പതിവുരീതികള്‍ക്കു പുറമേ നവമാധ്യമങ്ങളും സ്ഥാനാര്‍ഥികളുടെ ഫോ ണ്‍സന്ദേശവും വഴിയുള്ള പുത്തന്‍രീതികളും തെരഞ്ഞെടുപ്പ് പ്രചാരണ ഗോദയില്‍ സ്ഥാനാര്‍ഥികള്‍ പയറ്റിക്കഴിഞ്ഞു. നാടുംനഗരവും ഇളക്കിയുള്ള പ്രചാരണ പരിപാടികളുടെ കാലം അവസാനിപ്പിച്ചാണ് പു തിയ പരീക്ഷണങ്ങള്‍ പ്രചാരണരംഗത്ത് ഇടംപിടിച്ചത്.

ബിജെപിക്കായി അമിത് ഷാ, സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍, മഹേഷ് ശര്‍മ, യുഡിഎഫിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എ.കെ. ആന്റണി, എല്‍ഡിഎഫിനായി വൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, പ്രകാശ് കാ രാട്ട് തുടങ്ങിയ കേന്ദ്രനേതാക്കളാണ് തൃശൂര്‍ ജില്ലയില്‍ പ്രചാരണം നടത്തിയത്.  തിങ്കളാഴ്ചയാണ് 15-ാം കേരള നിയമസഭയെ തെരഞ്ഞെടുക്കുന്നതിനുള്ള വിധിയെഴുത്ത്. വ്യാഴാഴ്ച വോട്ടെണ്ണും. മാര്‍ച്ച് നാലിനു പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷമുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ 21ന് അവസാനിക്കും.

24,87,686 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇവരില്‍ 2,34,217 പേര്‍ കന്നിക്കാരാണ്. ആകെ വോട്ടര്‍മാരില്‍ 1303455 പേര്‍ സ്ത്രീകളാണ്. 1184230 പേര്‍ പുരുഷന്‍മാരും. ഭിന്നലിംഗവിഭാഗത്തില്‍പ്പെട്ട ഒരാളും പട്ടികയിലുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളള മണ്ഡലം മണലൂരാണ്-2,11,711. ഏറ്റവും കുറവ് കയ്പമംഗലത്താണ്-1,69,809.

Related posts