സംസ്ഥാനത്തെ മിക്ക കോഴിയിറച്ചിക്കടകളും അനധികൃതമെന്ന് റിപ്പോര്‍ട്ട്

alp-kozhiതുറവൂര്‍: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തൊണ്ണുറ്റി അഞ്ച് ശതമാനം കോഴി ഇറച്ചി വ്യാപാര സ്ഥാപനങ്ങളും അനധികൃതമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പു നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. പഞ്ചായത്തുകളില്‍ നിന്നും  ലഭിക്കുന്ന താത്കാലിക ലൈസന്‍സിലാണ് ഇത്തരം കടകള്‍ തുടങ്ങുന്നതത്രെ. മാലിന്യ സംസ്കരണത്തിനു ആവശ്യമായ  സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചെയ്യണം എന്ന നിര്‍ദേശത്തിലാണ് ലൈസന്‍സുകള്‍ നല്‍കന്നത്. എന്നാല്‍ ഒട്ടുമിക്ക സ്ഥാപനങ്ങളിലു ഇതു സംബന്ധിച്ച് ഒരു നടപടിയും സ്വികരിക്കാറില്ല.

വര്‍ഷാവര്‍ഷം ഫീസു വാങ്ങി ലൈസന്‍സ് പുതുക്കി നല്‍കുന്നതല്ലാതെ പഞ്ചായത്ത് അധികതര്‍ യാതൊരു വിധ അന്വഷണങ്ങളോ പരിശോധന കളോ നടത്താറില്ലെന്നും ആക്ഷേപമുണ്ട്. കോഴി ഇറച്ചി വില്പന ശാലകളില്‍ നിന്നുള്ള ദ്രവമാലിന്യങ്ങള്‍ കടയുടെ സമീപത്തുതന്നെ ഒഴുക്കിക്കളയുകയും കോഴിത്തൂവല്‍ അടക്കമുള്ള അവശിഷ്ടങ്ങള്‍ ചാക്കുകളില്‍ കെട്ടി പ്രദേശത്തെ തോടുകളിലോ, പുഴകളിലോ കടലിലോ, ആളൊഴിഞ്ഞ പ്രദേശങ്ങളിലോ തള്ളാറാണുള്ളത്. ചില കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ മീന്‍ വളര്‍ത്തു കേന്ദ്രങ്ങള്‍ക്കും നല്‍കുന്നു.

പൊതു തോടുകളിലും മറ്റു ജലാശയങ്ങളിലും ഇത്തരത്തില്‍ തള്ളുന്ന മാലിന്യങ്ങള്‍ മാരകമായ രോഗങ്ങളും വന്‍ ആരോഗ്യ പ്രശ്‌നങ്ങളുമാണ് ഉണ്ടാക്കുന്നതെന്നു ആരോഗ്യവകപ്പിലെ തന്നെ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ കോഴിവേസ്റ്റ് കെട്ടിക്കിടക്കുന്ന ഒഴുക്കില്ലാത്ത ജലാശയങ്ങള്‍ രോഗങ്ങളുടെ പ്രഭവകേന്ദ്രങ്ങളായും മാറുന്നു. ഇങ്ങനെയുള്ള ജലാശയങ്ങളില്‍ നിന്ന് മാരക വൈറസുകള്‍ ഉണ്ടാവുകയും പുതിയ രോഗങ്ങളടക്കമുള്ളവ ഉണ്ടാകുകയും ചെയ്യുന്നു. കോളറ പോലുള്ള രോഗങ്ങളുടെ തിരിച്ചുവരവിനും ഇത്തരത്തിലുള്ള മാലിന്യ ജലാശയങ്ങള്‍ കാരണമാകാം എന്നും ആരോഗ്യവകുപ്പിലെ വിദഗ്ധര്‍ പറയുന്നു.

കോഴി ഇറച്ചി വില്പനശാലകളിലെ അവശിഷ്ടങ്ങള്‍ യഥാവിധം സംസ്കരിക്കുവാന്‍ സംവിധാനം ഇല്ലാത്ത മുഴുവന്‍ വ്യാപാരശാലകളും അടച്ചു പൂട്ടണമെന്നും മാലിന്യ സംസ്കരണ സംവിധാനം ഉള്ള കടകള്‍ക്കു മാത്രം ലൈസന്‍സുകള്‍ നല്‍കുവാന്‍ പാടുള്ളു എന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നുണ്ട് .

Related posts