സിപിഎമ്മിനെ വെള്ളാപ്പള്ളിയുടെ ബിഡിജെ എസിന് അടിയറവ് വയ്ക്കരുത്… കായംകുളത്ത് രജനി ജയദേവിനെതിരേ പോസ്റ്റര്‍ വ്യാപകം

BDJS-Posterകായംകുളം: കായംകുളം നിയമസഭാ മണ്ഡലത്തിലേക്ക് സിപിഎം ആലപ്പുഴ ജില്ലാകമ്മിറ്റി നിര്‍ദേശിച്ച രജനിജയദേവിനെതിരേ പോസ്റ്റര്‍ . പോസ്റ്ററില്‍ അമ്പലപ്പുഴ എം എല്‍ എ ജി സുധാകരനെതിരെയും രൂക്ഷവിമര്‍ശനമുണ്ട്. സിപിഎമ്മിനെ വെള്ളാപ്പള്ളിയുടെ ബി ഡി ജെ  എസിന് അടിയറവ് വയ്ക്കരുതെന്നും  എല്‍ ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയം പുനഃപരിശോധിക്കണമെന്നും പോസ്റ്ററില്‍ ആവശ്യ പ്പെടുന്നു.

പാര്‍ട്ടിക്കും ജനങ്ങള്‍ക്കും അറിയാത്ത രജനിയെ എന്ത് അടിസ്ഥാ നത്തില്‍ സ്ഥാനാര്‍ഥിയാക്കിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക, കായംകുളം മണ്ഡലം നഷ്ടപ്പെടുത്തുന്ന തീരുമാനം പുനഃപരിശോധി ക്കുക എന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.

പോസ്റ്ററുകളില്‍ ജി സുധാകരനെതിരെയും വിമര്‍ശനം ഉണ്ട്. അമ്പല പ്പുഴയില്‍ ജി സുധാകരന് വിജയിക്കാനായി വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തി. ഇതിന്റെ ഭാഗമായി ബി.ഡി.ജി.എസ് നേതാവ് സുഭാഷ് വാസുവിന്റെ ബന്ധുവായ രജനി പാറക്കടവിനെ സ്ഥാനാര്‍ഥിയാ ക്കിയെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. കൂടാതെ സോഷ്യല്‍ മീഡിയയിലും സിപിഎമ്മിന്റെ  കായംകുളം മണ്ഡലത്തിലെ സ്ഥാ നാര്‍ഥി നിര്‍ണയത്തിനെതിരെ സി പി എം അനുഭാവികള്‍ പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്.

വി എസ് പക്ഷത്തെ സി കെ സദാശിവനാണ് കഴിഞ്ഞ രണ്ടു തവണയായി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍ ഇത്തവണ രണ്ടുതവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്ക് ഇളവ് നല്‍കിയ ജില്ലാ കമ്മിറ്റിയുടെ പരിഗണനാ ലിസ്റ്റില്‍ നിന്നു സി കെ സദാശിവനെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നാണ് ജില്ലാ കമ്മിറ്റി രജനി ജയദേവന്റെ പേര് സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയത്. എന്നാല്‍ കായംകുളം മണ്ഡലം കമ്മിറ്റി സി കെ സദാശിവന്റെ പേരാണ് നിര്‍ദേശിച്ചത്. എന്നാല്‍ ജില്ലാ കമ്മിറ്റി ഇത് തള്ളുകയായിരുന്നു.

ജില്ലയില്‍ നിന്നും അരൂരില്‍ എ എം ആരിഫ്, ആലപ്പുഴയില്‍ തോമസ് ഐസക്, അമ്പലപ്പുഴയില്‍ ജി സുധാകരന്‍ എന്നിവര്‍ക്കാണ് ജില്ലാ കമ്മിറ്റി ഇളവ് നല്‍കിയത്. വി എസ് പക്ഷത്തെ ആരും പരിഗ ണിക്കപ്പെട്ടില്ല. ഇതോടെ ആലപ്പുഴയിലെ സിപിഎമ്മിനുള്ളില്‍ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി തീര്‍ന്നിരിക്കുകയാണ്.

Related posts