സ്കൂളിന് മുന്നില്‍ സുരക്ഷാ ജീവനക്കാരില്ല ; കുട്ടികള്‍ റോഡ് മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടുന്നു

KLM-ROADCROOSകുളത്തൂപ്പുഴ: തിരക്കേറി റോഡില്‍ സ്കൂള്‍ സമയങ്ങളില്‍ കുട്ടികളെ സുരക്ഷിതമായ്  പാത മുറിച്ച് കടത്താന്‍ ജീവനക്കാരില്ലാത്തത് അപകടത്തിന് ഇടയാക്കുന്നു. കുളത്തൂപ്പുഴ ടൗ ണ്‍ യുപിഎസ് ജംഗ്ഷന്‍ മുതല്‍ സെന്‍റര്‍ ജംഗ്ഷന്‍ വരെ തിരക്കേറിയ ഭാഗത്ത് കുട്ടികള്‍ പാത മുറിച്ച് കടക്കാന്‍ ബുദ്ധിമുട്ടുകയാണ്. പലപ്പോഴും ഓട്ടോ റിക്ഷാതൊഴിലാളികളും വഴിയാത്രക്കാരുമാണ് കുട്ടികളുടെ രക്ഷക്ക് എത്തുന്നത്.
പലഭാഗത്തുനിന്നും സ്കൂള്‍ സമയങ്ങളില്‍ യുപിഎസ് കവലയില്‍ ബസ് ഇറങ്ങുന്ന കുട്ടികളെ പാത മുറിച്ച് സുരക്ഷിതമായ് കടത്തിവിടാന്‍ നേരത്തെ കുളത്തൂപ്പുഴ സ്‌റ്റേഷനിലെ രണ്ട് ഹോം ഹാര്‍ഡുകളെ നിയമിച്ചിരുന്നു.

എന്നാല്‍ ഈവര്‍ഷം  അധ്യയനം തുടങ്ങി നാളുകള്‍ ഏറെയായിട്ടും ഒരാളെ പോലും നിയമിച്ച് സുരക്ഷ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരംചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയോരത്തായുളള സ്കൂളിനു മുന്നില്‍ സുരക്ഷാ മുന്നറിയിപ്പിനായുളള ബോര്‍ഡുകള്‍ പോലും  സ്ഥാപിച്ചിട്ടില്ല .അതിനാല്‍ തന്നെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും കുട്ടികള്‍ക്ക് ഭീക്ഷണിയായ് ചീറിപായുകയാണ്. നേരത്തെ സ്കൂള്‍ കവലയില്‍ സീബ്രലൈന്‍ റോഡില്‍ പതിച്ചിരുന്നെങ്കിലും കാലപ്പഴക്കത്താല്‍ മാഞ്ഞ് ഇവയും ഇപ്പോള്‍ കാണ്‍്മാനില്ല.

തീരെ കൊച്ച് കുട്ടികള്‍ കൂട്ടത്തോടെയാണ് പാതമുറിച്ച് കടക്കുന്നത് .അതിനാല്‍ തന്നെ അപകടഭീ ഷണിയിലാണ്. കഴിഞ്ഞ ദിവസം കുട്ടികള്‍ കൂട്ടത്തോടെ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ എത്തിയ വാഹനം തട്ടി ഒരു കുട്ടിക്ക്  പരുക്കേറ്റിരുന്നു.  െ്രെഡവറുടെ അവസരോചിതമായ ഇടപെടീല്‍  മൂലം മറ്റ് കുട്ടികള്‍ ദുരന്തത്തില്‍ നിന്നും  ഒഴിവായത് തലനാരിഴക്കാണ്. ഇത്രയൊക്കെയായിട്ടും അധികൃതര്‍ക്ക് യാതൊരുകുലുക്കവുമില്ല .ഇത് നാട്ടുകാര്‍ക്കിടയില്‍ പ്രതിക്ഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Related posts