നെന്മാറ: സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന വൻസംഘത്തെ നെ·ാറ പോലീസ് സാഹസികമായി പിടികൂടി. കോട്ടയം തലയോലപ്പറന്പ് താഴത്തെതുണ്ടുപറന്പിൽ കുഞ്ഞുമോന്റെ മകൻ അഭിനന്ദ് (21), തലയോലപ്പറന്പ് മഠത്തിൽ റെജിയുടെ മകൻ ജിഷ്ണു (23), തലയോലപ്പറന്പ് പുതുവഴിലിൽ കുട്ടപ്പന്റെ മകൻ പ്രശാന്ത് (27), വൈക്കം തോട്ടകം പടിഞ്ഞാറെപീടികത്തറ സുധിമോന്റെ മകൻ ശ്രീരാഗ് (22) എന്നിവരാണ് പിടിയിലായത്.
പ്രതികൾ വർഷങ്ങളായി തൃശൂർ, പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളിൽ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന അന്തർജില്ലാ കഞ്ചാവ് മാഫിയ സംഘമാണ്.
ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലത്തൂർ ഡിവൈഎസ്പിയുടെ നിർദേശാനുസരണം നെന്മാറ സിഐ ടി.എൻ.ഉണ്ണികൃഷ്ണനും സംഘവുമാണ് ഇവരെ കുടുക്കിയത്. വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും നിർത്താതെ പോയ എർട്ടിഗ വാഹനത്തെ പിന്തുടർന്ന് മുടപ്പല്ലൂരിലെ ഉത്സവഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടുകൂടിയാണ് പിടികൂടിയത്.