മുംബൈ: വാഹന പരിശോധനയ്ക്കിടെ മുംബൈയിൽ പോലീസുകാരനെ മർദിച്ച സ്ത്രീ അറസ്റ്റിൽ. സാങ്ക്രിത തിവാരിയെന്ന സ്ത്രീയും സുഹൃത്തുമാണ് അറസ്റ്റിലായത്.
ഹെൽമറ്റ് വയ്ക്കാതെ ബൈക്കോടിച്ചതിന് സുഹൃത്തിന് പിഴയിട്ടതാണ് സംഘർഷത്തിനു കാരണമായത്.
പോലീസുമായി വാക്കുതർക്കത്തിലേർപ്പെട്ട സാങ്ക്രിതയും സുഹൃത്തും പോലീസുകാരനെ ആളുകൾ നോക്കി നിൽക്കെ മർദിക്കുകയായിരുന്നു. കോൺസ്റ്റബിൾ ഏകനാഥ് പാർത്ഥെക്കാണ് മർദനമേറ്റത്.
സുഹൃത്തായ മുഹ്സിൻ ഷെയ്ക്ക് വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു.
തന്നെ പൊലീസുകാരൻ അപമാനിക്കാൻ ശ്രമിച്ചതാണ് മർദിക്കാൻ കാരണമെന്ന് സാങ്ക്രിത പറയുന്നു.