വാഷിങ്ടന്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചുവരികയോ, 2024 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചു പ്രസിഡന്‍റാകുകയോ ചെയ്താല്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിക്കുന്ന വിരുന്നിലേക്കു ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കർ ബര്‍ഗിനെ ക്ഷണിക്കുകയില്ലെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാതെ വോട്ടെണ്ണലില്‍ കൃതൃമം നടന്നുവെന്ന് ആരോപണം ഉന്നയിക്കുന്ന ഡോണള്‍ഡ് ട്രംപ് ഓഗസ്റ്റ് മാസത്തോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങി വരികയോ 2024ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബൈഡനെ പരാജയപ്പെടുത്തി പ്രസിഡന്റാകുകയോ ചെയ്യുമെന്നാണ് ഈ പ്രസ്താവന നല്‍കുന്ന സൂചന. അടുത്ത രണ്ടുവര്‍ഷത്തേക്കു കൂടി ട്രംപിനെ ഫേസ് ബുക്ക് തടഞ്ഞതായി ഔദ്യോഗിക അറിയിപ്പുണ്ടായതിനെ തുടര്‍ന്നാണ് ട്രംപിന്റെ പുതിയ പ്രതികരണം. 2023 ജനുവരി 7 വരെയാണു വിലക്ക്. അനുയായികളോടുള്ള ഇന്‍സള്‍ട്ടാണിതെന്നും ട്രംപ് പറഞ്ഞു. ട്രംപിനെ നേരിയ വ്യത്യാസത്തില്‍ തോല്‍പിച്ച അരിസോണ സംസ്ഥാനത്ത് റീ കൗണ്ടിങ് പുരോഗമിക്കുന്നു. പെന്‍സില്‍വാനിയായിലും റീ കൗണ്ടിങ്ങിനുള്ള നടപടികള്‍…
Read MoreDay: June 7, 2021
ആരാണ് ആ അജ്ഞാതന്‍? ഗ്രാജ്വേഷനു ശേഷം പുറത്തിറങ്ങിയ വിദ്യാര്‍ഥിനി മണിക്കൂറുകള്‍ക്കുള്ളില്‍ വെടിയേറ്റു മരിച്ചു
ജാക്‌സണ്‍ (മിസിസിപ്പി): ജാക്‌സന്‍ മുറെ ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ ചടങ്ങില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുമായി പുറത്തിറങ്ങി. 18 വയസുള്ള വിദ്യാര്‍ഥിനി അതേ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ അജ്ഞാതന്റെ തോക്കില്‍ നിന്നുവന്ന വെടിയുണ്ടയേറ്റു അതിദാരുണമായി കൊല്ലപ്പെട്ടു. മൂന്നു തവണയാണ് അക്രമി നിറയൊഴിച്ചത്. കെന്നഡി ഹോബ്‌സ് (18) എന്ന വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. പഠനത്തോടൊപ്പം വാക്‌സിംഗ് ബാര്‍ നടത്തുന്നതിനുള്ള ലൈസന്‍സുള്ള വ്യവസായി കൂടിയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു ഹോബ്‌സിന്റെ ഗ്രാജുവേഷന്‍. സര്‍ട്ടിഫിക്കറ്റും വാങ്ങി പുറത്തിറങ്ങിയ കുട്ടിയുടെ മന്ദസ്മിതം തൂകുന്ന മുഖം കാമറമാന്‍ ഒപ്പിയെടുത്തിരുന്നു. ഭാവിയെ കുറിച്ചു ഉയര്‍ന്ന പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയ വിദ്യാര്‍ഥിനിയായിരുന്നു ഹോബ്‌സെന്ന് ജാക്‌സണ്‍ പബ്ലിക് സ്‌കൂള്‍ സൂപ്രണ്ട് എറിക് ഗ്രീന്‍ പറഞ്ഞു. ജാക്‌സണ്‍ ടെക്‌സാക്കൊ ഗ്യാസ് സ്റ്റേഷനില്‍ രാത്രി പതിനൊന്നോടെയാണ് വെടിവയ്പുണ്ടായത്. വെടി വച്ചതിനുശേഷം അക്രമി ഓടി മറഞ്ഞു. ഹോബിനു പ്രതിയെ നേരത്തെ അറിയാമായിരുന്നുവോ എന്ന് വ്യക്തമല്ലെന്നു ജാക്‌സന്‍ പോലീസ് പറഞ്ഞു. നാലു മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതിയെ…
Read More