കോട്ടയം: പ്രശസ്ത പോപ്പ് ഗായിക പത്മഭൂഷണ്‍ ഉഷാ ഉതുപ്പ് കോട്ടയത്തിന്റെ മരുമകള്‍. ഇന്നലെ അന്തരിച്ച ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പും ഉഷയും പരിചയപ്പെട്ടതും പ്രണയവിവാഹിതരായതും കോല്ക്കത്തയില്വച്ചാണ്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന തമിഴ് അയ്യങ്കാര്‍ സമുദായാ ഗമായ ഉഷ അക്കാലത്ത് കോല്‍ക്കത്തയിലെ ക്ലബ് പരിപാടികളിലെ പതിവു ഗായികയായിരുന്നു. ബ്രിട്ടനില്‍ പരിശീലനം നേടിയശേഷം ജാനി അക്കാലത്ത് കോല്‍ക്കത്തയില്‍ തേയിലപ്പൊടിയുടെ ഗുണനിലവാരം പരിശോധിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു. ഉഷയുടെ ആടിപ്പാടിയുള്ള സംഗീതാവതരണത്തില്‍ ആകൃഷ്ടനായ ജാനി ഉഷയുമായി പരിചയത്തിലായി. പില്ക്കാലത്ത് ദേശീയതലത്തില്‍ അറിയപ്പെടുന്ന ഗായികയായി ഉഷ പേരെടുത്തപ്പോഴും പിന്തുണയും പ്രോത്സാഹനവുമായി ജാനി ഒപ്പമുണ്ടായിരുന്നു. കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മ പള്ളി ഇടവകാംഗമാണ് ജാനി. കോല്‍ക്കത്തയില്‍ ആധുനിക സംവിധാനങ്ങളുള്ള സംഗീത സ്റ്റുഡിയോയും ഇവര്‍ സ്ഥാപിച്ചു. ഇടക്കാലത്ത് ഇവര്‍ കൊച്ചിയിലും താമസമാക്കി. ജാനിയുടെ അമ്മ എലിബസത്ത് രണ്ടു വര്‍ഷം മുന്‍പ് അന്തരിച്ചപ്പോള്‍ സംസ്കാരത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ അവസാനമായി കോട്ടയത്തെത്തിയത്.…
Read MoreDay: July 9, 2024
എതിർപ്പിനെ മറികടന്ന് അവർ ഒന്നിച്ചു; രണ്ടുവർഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിച്ച് യുവാവ് ജീവനൊടുക്കി; മരണവാർത്ത അറിഞ്ഞ യുവതി ചെയ്തത് കണ്ട് ഞെട്ടി കുടുംബക്കാർ
ലക്നോ: പ്രണയിച്ച് തീരുംമുമ്പ് ഭർത്താവിന്റെ മരണവാർത്ത അറിഞ്ഞ യുവതി ജീവനൊടുക്കി. ഹരീഷ് ബാഗേഷ് (28), സഞ്ചിത ശരൺ (28) എന്നിവരാണ് മരിച്ചത്. ഹരീഷ് വാരണാസിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. ഈ സംഭവമറിഞ്ഞ സഞ്ചിത വീടിന്റെ രണ്ടാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി. എംബിഎ ബിരുദധാരിയായ ഹരീഷും ഫാഷൻ ഫോട്ടോഗ്രാഫറായ സഞ്ചിതയും രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. പാറ്റ്ന സ്വദേശിയായിരുന്ന ഹരീഷിന്റെ മാതാപിതാക്കൾ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. ആദ്യം മുംബൈയിൽ താമസിച്ച ഇരുവരും ഫെബ്രുവരിയിൽ സഞ്ചിതയുടെ കുടുംബക്കാർക്കൊപ്പം താമസിക്കാൻ ഗോരഖ്പൂരിലേക്ക് മാറി. വെള്ളിയാഴ്ച സഞ്ചിതയോട് താൻ പാറ്റ്നയിലേക്ക് പോവുകയാണെന്ന് ഹരീഷ് പറഞ്ഞു. ഇതേതുടർന്ന് സഞ്ചിത ഇയാളെ റെയിൽവേ സ്റ്റേഷനിൽ വിട്ടു. ഞായറാഴ്ച രാവിലെയാണ് ഹരീഷിന്റെ മരണ വാർത്ത സഞ്ചിത അറിയുന്നത്. തുടർന്നാണ് ഇവർ ജീവനൊടുക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreദലിത് വിദ്യാർഥിനിയെ നടുറോഡിലിട്ട് മർദിച്ച് അവശയാക്കി സിപിഎം പ്രവർത്തകൻ; നടപടി എടുക്കാതെ പോലീസ്
ആലപ്പുഴ: നടുറോഡിൽ ദളിത് യുവതിയെ ആക്രമിച്ച സംഭവത്തിൽ നടപടി എടുക്കാതെ പോലീസ്. തൈക്കാട്ടുശ്ശേരി മണിയാതൃക്കൽ ജംഗ്ഷനിൽ താമസിക്കുന്ന വിദ്യാർഥിനിക്ക് നേരെ ഇന്നലെയാണ് അക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്ന് പെൺകുട്ടിയേയും തന്റെ രണ്ട് ഇളയ സഹോദങ്ങളെയും നടുറോഡിലിട്ട് മർദിച്ചെന്ന് കാണിച്ച് 19കാരി ഇന്നലെ രാവിലെ പൂച്ചാക്കൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരേയും പ്രതികൾക്കെതിരേ നടപടി എടുക്കാൻ പോലീസ് തയാറായില്ലന്ന് പെൺകുട്ടി ആരോപിച്ചു. മർദനത്തെ തുടർന്ന് പെൺകുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഈ വർഷവും ഡിസംബറിൽ കേരളീയം നടത്തും; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
തിരുവനന്തപുരം: ഇക്കൊല്ലവും കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനു വേണ്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു. ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് ആലോചന. സ്പോൺസർഷിപ്പിലൂടെ ഇതിനായുള്ള തുക കണ്ടെത്തണമെന്ന് നിർദേശം നൽകി. കേരളീയം തുടരുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു വേണ്ടി 10 കോടിയാണ് നീക്കിവച്ചത്. കഴിഞ്ഞ വർഷം ഏഴ് ദിവസങ്ങളായി സംഘടിപ്പിച്ച പരിപാടി 44 വേദികളിലായാണ് നടത്തിയത്. കേരളപിറവി ദിനമായ നവംബർ ഒന്നുമുതൽ ഏഴ് വരെയായിരുന്നു തലസ്ഥാനത്ത് കേരളീയം സംഘടിപ്പിച്ചത്.
Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായത് അതീവ ഗുരുതരമായ തിരിച്ചടി; ഇപ്പോഴത്തെ അവസ്ഥ നിരാശാജനകം; വിമർശനവുമായി എം.എ. ബേബി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു തോൽവി പാർട്ടി പരിശോധിക്കുന്നതിനിടെ ശക്തമായ വിമർശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായത് അതീവ ഗുരുതരമായ തിരിച്ചടിയാണ്. ഇപ്പോഴത്തെ അവസ്ഥ നിരാശ പടർത്തുന്നതാണ്. ബഹുജനങ്ങളുമായി ഇടപെടുന്പോൾ സംഭവിക്കുന്ന വാക്കും പ്രവൃത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടെങ്കിൽ അതു പരിശോധിക്കപ്പെടണം. ഉൾപ്പാർട്ടി വിമർശനങ്ങൾ ഉൾക്കൊണ്ടു നിർവ്യാജമായ തിരുത്തലാണു വേണ്ടതെന്നും ഒരു മാസികയിൽ എഴുതിയ ലേഖനത്തിൽ ബേബി പറയുന്നു. നേരത്തേ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്കും തോൽവിയുമായി ബന്ധപ്പെട്ടു പാർട്ടിയിൽ ശക്തമായ തിരുത്തലുകൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാർട്ടിയുടെ ബഹുജന സ്വാധീനത്തിൽ ചോർച്ചയും ഇടിവും സംഭവിച്ചു. ഉൾപ്പാർട്ടി വിമർശനങ്ങൾക്ക് ഇടമുണ്ടാകണം. വിമർശനങ്ങൾ ഉൾക്കൊള്ളാനും തിരുത്താനും തയാറാകണം. ജനങ്ങളോട് പറയുന്നതു പോലെ ജനങ്ങൾ പറയുന്നത് കേൾക്കുകയും വേണം. അല്ലെങ്കിൽ ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണാൻ ആകില്ലെന്നും എം.എ. ബേബി പറയുന്നു. തെരഞ്ഞെടുപ്പുകളിൽ…
Read More