ചാലക്കുടി: നിധിയുടെ പേരിൽ നാലു ലക്ഷം രൂപ തട്ടിയെടുത്ത് റെയിൽവേ പാലത്തിലൂടെ ഓടിരക്ഷപ്പെടുന്നതിനിടയിൽ ട്രെയിൻതട്ടി പരിക്കേറ്റ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവിനെകൂടി പോലീസ് അറസ്റ്റുചെയ്തു. അസം സ്വദേശി അബ്ദുൾ കലാമിനെ (26) ആണ് ഡിവൈഎസ്പി കെ. സുമേഷ്, സിഐ എം.കെ. സജീവൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കൈക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാളെ പെരുമ്പാവൂരിലെ ആശുപത്രിയിൽനിന്നാണ് അറസ്റ്റ് ചെയ്ത് ചാലക്കുടി സ്റ്റേഷനിൽ കൊണ്ടുവന്നത്. കൂട്ടുപ്രതികളായ മൂന്നുപേരെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. നാദാപുരം സ്വദേശികളായ രണ്ട് പേരിൽനിന്ന് വ്യാജ സ്വർണം നൽകി നാലുലക്ഷം രൂപ തട്ടിയെടുത്തശേഷം റെയിൽവേ പാലത്തിലൂടെ ഓടുമ്പോൾ ട്രെയിൻ വരുന്നത് കണ്ട് പുഴയിലേക്ക് ചാടാൻ ശ്രമിക്കുമ്പോഴാണ് അബ്ദുൾ കലാമിന്റെ കൈയിൽ ട്രെയിൻ തട്ടിയത്. പുഴയിൽ ചാടിയ മറ്റു മൂന്നുപേരും കൂടി ഇയാളെ ചുമന്ന് മുരിങ്ങൂരിൽ എത്തിക്കുകയും അവിടെനിന്ന് ഓട്ടോയിൽ കയറ്റി ആദ്യം കൊരട്ടിയിലും അവിടെനിന്ന് മറ്റൊരു…
Read MoreDay: July 24, 2024
കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍, നോട്ടീസ് പോലും നല്‍കാതെ കൗണ്‍സിലര്‍ എത്തി; മാനേജ്മെന്റിനോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടു; ചോദ്യം ചെയ്ത ജീവനക്കാരിക്ക് മർദനം
കൊച്ചി: വൈറ്റിലയില്‍ ബാര്‍ ഹോട്ടല്‍ ജീവനക്കാരിയെ വനിതാ കൗണ്‍സിലര്‍ മര്‍ദിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോര്പറേഷന് കൗണ്‍സിലര്‍ സുനിതാ ഡിക്സണ്‍ മുഖത്ത് അടിച്ചെന്നും കൈപിടിച്ച് തിരിച്ച് അസഭ്യം പറഞ്ഞെന്നുമാണ് ജീവനക്കാരിയായ യുവതിയുടെ ആരോപണം. സംഭവത്തില്‍ ജീവനക്കാരി നല്കിയ പരാതിയില്‍ മരട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വരും ദിവസങ്ങളില്‍ ദൃക്സാക്ഷികളില്‍നിന്ന് പോലീസ് മൊഴിയെടുക്കും. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. അതേസമയം ബാര്‍ ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദിച്ചില്ലെന്നും വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കൈ തട്ടി മാറ്റുകയാണ് ചെയ്തതെന്നാണ് സുനിത പറയുന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വൈറ്റില ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലിനോട് ചേര്‍ന്നുള്ള തോട് ശുചീകരണവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. നേരത്തെ പല തവണ കൗണ്‍സിലര്‍ അവിടെ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും സമീപകാലത്ത് 15 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഹോട്ടല്‍ ജീവനക്കാരും മാനേജ്മെന്റും ആരോപിച്ചു.…
Read Moreഭാര്യയെയും മകനെയും വെട്ടിക്കൊല്ലാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍; തലയ്ക്ക് പരിക്കേറ്റ ഭാര്യയുടെ നില ഗുരുതരം
പയ്യന്നൂര്‍: ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാമന്തളി സ്വദേശി രാജേഷിനെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. രാമന്തളി ഏഴിമല നരിമടയിലെ പീടികപ്പറമ്പില്‍ വിനയ യ്ക്കും (33), ഇരുടെ ആറുവയസുകാരൻ മകനുമാണ് ഗുരുതരമായി വെട്ടേറ്റത്. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. വീട്ടിൽവച്ചുണ്ടായ വാക്കേറ്റത്തിനിടയില്‍ രാജേഷ് ഭാര്യയെ തടഞ്ഞുവച്ച് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. വിനയയെ ആക്രമിക്കുന്നതിനിടയിലെത്തിയ മകന്റെ കഴുത്തിനാണ് വെട്ടേറ്റത്.ഇരുവരും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ വെട്ടേറ്റ വിനയ ഗുരുതരാവസ്ഥയിലാണ്. ഇവരില്‍നിന്നു പോലീസ് മൊഴിയെടുത്തു. സംഭവ സ്ഥലത്തു നിന്നുതന്നെ പ്രതിയെ പയ്യന്നൂര്‍ പോലീസ് പിടികൂടി. ഭാര്യ ഇടയ്ക്കിടെ മക്കളെയും കൂട്ടി വീട്ടില്‍നിന്നു മാറിത്താമസിക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണ മെന്നു പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ വധശ്രമത്തിനും ബാലാവകാശ സംരക്ഷണ നിയമപ്രകാരവും കേസെടുത്തു.
Read Moreസിഗ്നനലിൽ നിർത്തിയിട്ട് ലോറിക്ക് പിന്നിൽ ലോറിയിടിച്ച് അപകടം; മുന്നോട്ടുരുണ്ട ലോറി ടാങ്കർ ലോറിയിലിടിച്ച് വീണ്ടും അപടം; ഒഴിവായത് വൻ ദുരന്തം
ആമ്പല്ലൂര്‍: ദേശീയപാത ആമ്പല്ലൂര്‍ സിഗ്നലില്‍ മൂന്നു ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. സിഗ്നല്‍ കാത്ത് കിടന്നിരുന്ന തടിലോറിക്കു പിറകില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറിയതാണ് അപകടകാരണം. ഇടിയുടെ അഘാതത്തില്‍ തടിലോറി മുന്പില് നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലേക്കും ഇടിച്ചുകയറി. പുതുക്കാടുനിന്ന് അഗ്നിരക്ഷ സേനയെത്തി കണ്ടെയ്നര്‍ ലോറിയുടെ കാബിന് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. സാരമായി പരിക്കേറ്റ ഡ്രൈവറെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടെയ്നര്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഗ്യാസ് ടാങ്കര്‍ ലോറി കാലിയായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. അപകടത്തില്‍പ്പെട്ട കണ്ടെയ്നര്‍ ലോറി ദേശീയപാതയില്‍നിന്നു നീക്കാന്‍ മണിക്കൂറുകളെടുത്തു. പുതുക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു.
Read Moreഓട്ടോ സവാരി നടത്തി മയക്കുമരുന്ന് വില്പന; നാലു രൂപയുള്ള മയക്കുമരുന്ന് ഗുളിക വിറ്റിരുന്നത് 200 രൂപയ്ക്ക്
കൊച്ചി: ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്പന നടത്തിയ കേസില്‍ അറസ്റ്റിലായ കാക്കനാട് തുതിയൂര്‍ സ്വദേശി രാഹുല്‍ രമേശ് (30) മയക്കുമരുന്നു ഗുളിക വിറ്റിരുന്നത് വന്‍ തുകയ്ക്ക്. നാല് രൂപ വിലയുള്ള ഒരു മയക്കുമരുന്ന് ഗുളിക ഒന്നിന് 200 രൂപയ്ക്കാണ് ഇയാള്‍ മറിച്ച് വിറ്റിരുന്നത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജന്‍സ്, എറണാകുളം സിറ്റി എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 58 (31 ഗ്രാം) നെട്രോസെപാം ഗുളികകളും ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ ഛര്‍ദ്ദിക്കാതിരിക്കാനുള്ള ഫിനര്‍ഗാന്‍ ആംപ്യൂളുകള്‍, സ്റ്റെര്‍ലിംഗ് വാട്ടര്‍, നിരവധി സിറിഞ്ചുകള്‍, മയക്കുമരുന്ന് ഇടപാട് നടത്താന്‍ ഉപയോഗിച്ച സ്മാര്‍ട്ട് ഫോണ്‍, ഓട്ടോറിക്ഷ എന്നിവയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. മാരക ലഹരിയിലായിരുന്ന ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കസ്റ്റഡിയില്‍ എടുക്കാനായത്. ഓട്ടത്തിനിടെ വില്പന ആവശ്യക്കാരെ ഓട്ടോയില്‍ കയറ്റി വണ്ടി…
Read Moreആമയിഴഞ്ചാൻ: ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; കോർപറേഷന് ബന്ധമില്ലെന്നായിരുന്നു നേരത്തെ മേയറുടെ വാദം
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിൽ കൃത്യവിലോപം നടത്തിയെന്ന കാരണത്താൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പാളയം മുതൽ തന്പാനൂർ വരെ ആമയിഴഞ്ചാൻ തോടുകളുടെ ശുചീകരണ ചുമതലയുണ്ടായിരുന്ന സെക്രട്ടേറിയറ്റ് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേഷനെയാണ് കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തത്. കോർപറേഷൻ നിയോഗിച്ച ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ആമയിഴഞ്ചാൻ തോടിൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടുന്ന മുറയ്ക്ക് യഥാസമയം മാലിന്യം നീക്കം ചെയ്യുന്നതിലും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള കക്കൂസ് മാലിന്യം തോടിൽ തള്ളിയതിനെതിരെ നടപടിയെടുക്കാത്തതും ഉൾപ്പെടെ ഗണേഷ് കൃത്യവിലോപം കാട്ടിയെന്നാണ് ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ജോയി എന്ന ശുചീകരണ തൊഴിലാളി മരിച്ച സംഭവം ഏറെ വിവാദമായതിന്റെ പശ്ചാത്ത ലത്തിലാണ് നടപടി. നേരത്തെ റെയിൽവേയുടെ ഭാഗത്തെ വീഴ്ചയാണെന്നും കോർപറേഷന് ബന്ധമില്ലെന്നുമായിരുന്നു മേയറുടെ വാദം. അതേസമയം സംസ്ഥാനത്തു മാലിന്യ…
Read Moreഅഡിയോസ് അമിഗോ ഓഗസ്റ്റ് രണ്ടിന് തീയറ്ററുകളിലേക്ക്
ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയുന്ന അഡിയോസ് അമിഗോ എന്ന ചിത്രം ഓഗസ്റ്റ് രണ്ടിന് സെൻട്രൽ പിക്ചേഴ്സ് റിലീസ് പ്രദർശനത്തിനെത്തിക്കും. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദ് നിർവഹിക്കുന്നു. സംഗീതം-ജെയ്ക്സ് ബിജോയ്, ഗോപി സുന്ദർ, ഗാനരചന-വിനായക് ശശികുമാർ,എഡിറ്റർ-നിഷാദ് യൂസഫ്, മേക്കപ്പ്-റൊണക്സ് സേവ്യർ, കോസ്റ്റ്യുംസ്-മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ-സുധർമൻ വള്ളിക്കുന്ന്, കലാസംവിധാനം-ആഷിഖ് എസ്, സൗണ്ട് മിക്സിങ്-വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ- പ്രമേഷ്ദേവ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ-ഓർസ്റ്റിൻ ഡാൻ, രഞ്ജിത് രവി, പ്രൊമോ സ്റ്റിൽസ്-രോഹിത് കെ സുരേഷ്, സ്റ്റിൽസ്-രാജേഷ് നടരാജൻ, പോസ്റ്റർസ്-ഓൾഡ് മോങ്ക്സ്, കണ്ടെന്റ് ആൻഡ് മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ, പിആർഒ- എ.എസ്. ദിനേശ്.
Read Moreഅവഗണനകൾ മോട്ടിവേഷനായിഎടുത്തു; ഐശ്വര്യ രാജേഷ്
എന്നെ വേദനിപ്പിച്ച ഒരുപാട് അനുഭവങ്ങൾ സിനിമാ രംഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. പത്ത് വർഷം മുമ്പ് ഒരു സംവിധായകൻ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുമ്പോൾ ഞാൻ പോയി. എനിക്ക് നായികാവേഷം വേണ്ടായിരുന്നു. പ്രാധാന്യമുള്ള ഒരു കഥാപാത്രം. ഓഫീസിൽ ഇരിക്കവെ ആരാണ് ഈ പെൺകുട്ടിയെന്ന് സംവിധായകൻ സ്റ്റാഫിനോട് ചോദിച്ചു. ചാൻസ് തേടി വന്നതാണെന്ന് അവർ പറഞ്ഞു. ജൂണിയർ ആർട്ടിസ്റ്റാകാൻ പോലും പറ്റില്ല. തിരിച്ചയയ്ക്കെന്ന് എന്റെ മുന്നിൽ വച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ തെറ്റാണെന്ന് ഞാൻ പറയുന്നില്ല. അതെല്ലാം ഒരു മോട്ടിവേഷനായാണ് ഞാൻ എടുത്തത്. മറ്റൊരു സംവിധായകനെ പാർട്ടിയിൽ വച്ച് കണ്ടപ്പോൾ എനിക്കൊരു റോൾ തരാമോയെന്ന് ചോദിച്ചു. അദ്ദേഹം എനിക്ക് വളരെ മോശം റോൾ ഓഫർ ചെയ്തു. എന്താണ് അവരുടെ ചിന്താഗതി എന്നെനിക്കറിയില്ല. ചെയ്ത് കാണിക്കണമെന്ന ദൃഢനിശ്ചയമെടുക്കാൻ ഈ സംഭവങ്ങൾ കാരണമായി എന്ന് ഐശ്വര്യ രാജേഷ് പറഞ്ഞു.
Read Moreനിങ്ങളില്ലെങ്കില്‍ ഞാന്‍ വട്ടപ്പൂജ്യമാണ്; ഇത്ര വലിയ വിജയം എനിക്ക് സമ്മാനിച്ചതിന് എന്റെ ആരാധകര്‍ക്ക് നന്ദി; പ്രഭാസ്
കൽക്കി എന്ന ചിത്രത്തിന് ഇത്ര വലിയ വിജയം എനിക്ക് സമ്മാനിച്ചതിന് എന്റെ ആരാധകര്‍ക്ക് നന്ദി. നിങ്ങളില്ലെങ്കില്‍ ഞാന്‍ വട്ടപ്പൂജ്യമാണ്. നാഗ് അശ്വിന് നന്ദിയെന്ന് പ്രഭാസ്. ഈ സിനിമയെ ബ്രഹ്മാണ്ഡ ചിത്രമാക്കാന്‍ അഞ്ച് വര്‍ഷം അദ്ദേഹം കഷ്ടപ്പെട്ടു. ഞങ്ങളുടെ നിര്‍മാതാവിനോടും നന്ദി പറയേണ്ടതുണ്ട്. അദ്ദേഹം പണം മുടക്കുന്നതുകണ്ട് ഞങ്ങളെല്ലാം ആശങ്കയിലായി. ഒരുപാട് പണം ചെലവാക്കുന്നില്ലേ എന്ന് ഞങ്ങള്‍ ചോദിച്ചിരുന്നു. നിങ്ങള്‍ വലിയ ഹിറ്റ് സമ്മാനിക്കുമെന്നാണ് അദ്ദേഹം അപ്പോള്‍ പറഞ്ഞത്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ അമിതാഭ് സാറിനൊപ്പവും കമല്‍ സാറിനൊപ്പവും അഭിനയിക്കാന്‍ അവസരം തന്നതില്‍ നിര്‍മാതാക്കളോടും നാഗ്ഗിയോടും നന്ദി പറയുന്നു. അവരെ കണ്ടാണ് വളര്‍ന്നത്. ദീപികയ്ക്കും നന്ദി. ഇതിലും വലിയ രണ്ടാം ഭാഗവും ഇനി വരാനുണ്ട്. വീണ്ടും ആരാധകരോട് നന്ദി അറിയിച്ച് പ്രഭാസ്.
Read Moreജീവിതത്തിൽ പുരുഷന്മാർ ആരുമില്ല, മൂന്നു വര്‍ഷമായി സിംഗിളാണ്; സുസ്മിത സെൻ
സ്വന്തം വ്യക്തിജീവിതത്തെക്കുറിച്ചു തുറന്നു പറയാൻ ഒരിക്കലും മടി കാണിക്കാത്തയാളാണ് നടിയും മുൻ മിസ് യൂണിവേഴ്സുമായ സുസ്മിത സെൻ. മോഡലായ റോഹ്മാൻ ഷാളുമായി സുസ്മിത സെൻ ദീർഘകാലമായി പ്രണയത്തിലായിരുന്നു. അന്ന് സുസ്മിതയ്ക്ക് 43 വയസും റോഹ്മാന് 29 വയസുമായിരുന്നു പ്രായം. എന്നാൽ 2021ൽ ഇരുവരും വേർപിരിഞ്ഞു. ഇടക്കാലത്ത് താരം ബിസിനസുകാരനായ ലളിത് മോദിയുമായി ഡേറ്റിംഗിലായിരുന്നു. ഇരുവരുടെയും ചില പ്രണയചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ പുരുഷന്മാർ ആരുമില്ലെന്നും താൻ സിംഗിൾ ആണെന്നും വ്യക്തമാക്കിയിരിക്കുകയാണ് സുസ്മിത സെൻ. റിയ ചക്രബർത്തിയുടെ ഷോ ചാപ്റ്റർ രണ്ടിൽ അതിഥിയായി എത്തിയപ്പോഴാണ് സുസ്മിത തന്റെ റിലേഷൻ ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് മനസ് തുറന്നത്. ഇന്ന് ഞാനിവിടെ ഇരിക്കുമ്പോൾ എന്റെ ജീവിതത്തിൽ ഒരു പുരുഷനുമില്ല. ഞാൻ ഇപ്പോൾ കുറച്ചു നാളായി സിംഗിളാണ്. കൃത്യമായി പറഞ്ഞാൽ മൂന്ന്…
Read More