തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനം. 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്കെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം. ബി. രാജേഷ്. പുതിയ നിരക്കുകൾ ആഗസ്റ്റ് ഒന്ന് മുതൽ നിലവിൽ വരും. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60% കുറയ്ക്കും. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസ് വർധനവിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കട്ടെ.…
Read MoreDay: July 24, 2024
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്; പരിചയക്കാരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയം
ബംഗുളൂരു: കോറമംഗലയിൽ ബിഹാർ സ്വദേശിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന കൃതി കുമാരിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സാറാ ഫാത്തിമ സ്ഥലത്തെത്തി പരിശോധ നടത്തുന്നു. അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞുവെന്നും പ്രതിയെ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുകയാണെന്നും സാറാ ഫാത്തിമ അറിയിച്ചു. പരിചയക്കാരണോ കുറ്റം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
Read Moreപിടിച്ചുപറിയും അനാശ്യാസവും ലഹരിക്കച്ചവടും; കൊച്ചിയുടെ നഗര രാവുകളെ ഭീതിയിലാഴ്ത്തി ഇതരസംസ്ഥാനക്കാർ; മെട്രോ തൂണുകൾക്കിടയിൽ അന്തിയുറങ്ങുന്നത് നൂറുകണക്കിന് ഇതരസംസ്ഥാനക്കാർ
കൊച്ചി: നഗരരാവുകളെ ഭീതിയിലാഴ്ത്തുന്ന ഇതരസംസ്ഥാനക്കാരെ ഒഴിപ്പിക്കുന്നതില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി(കെഎംആര്‍എല്‍)ന്റെ ഭാഗത്തുനിന്ന് നിസഹകരണമെന്നു പോലീസ്. എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍ കലൂര്‍ ബസ് സ്റ്റാന്‍ഡ് മുതല്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം വരെയുള്ള ഭാഗത്ത് റോഡ് മീഡിയനില്‍ മെട്രോ പില്ലറുകള്‍ക്കിടയിലാണ് നൂറുകണക്കിന് ഇതരസംസ്ഥാനക്കാർ അന്തിയുറങ്ങുന്നത്. ഇവരാണ് പലപ്പോഴും നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. മെട്രോയുടെ ഭാഗത്തുനിന്ന് ഇവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് പോലീസ് പല തവണ കൊച്ചി മെട്രോ അധികാരികള്‍ക്കും കൊച്ചി നഗരസഭയ്ക്കും കത്തു നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പോലീസ് പറയുന്നത്. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മീഡിയനില്‍ നട്ടുവളര്‍ത്തിയിട്ടുള്ള ചെടികള്‍ കാടു പോലെയായതിനാല്‍ ഇത്തരക്കാര്‍ക്ക് അത് മറ്റൊരു ഒളിയിടമാണ്. ഈ ഭാഗത്ത് വേലിക്കെട്ടി തിരിച്ചാല്‍ ഇവരെ അവിടെ നിന്ന് ഒഴിവാക്കാനാകുമെന്ന് പോലീസ് കത്തിലൂടെ ആവശ്യപ്പെട്ടെങ്കിലും അതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. കലൂര്‍ ലെനിന് സെന്ററിന് എതിര്‍വശത്ത് ഇത്തരത്തില്‍ വളര്‍ന്നിട്ടുള്ള…
Read Moreഅർജുൻ കൈയെത്തും ദൂരത്ത്; നദിക്കടിയില്‍ നിന്ന് ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് ജില്ലാ പൊലീസ് മേധാവി; പ്രതീക്ഷയോടെ കുടുംബം
ബംഗുളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന്റെ ട്രക്ക് ഗംഗാവലിയിൽ നദിക്കടിയില്‍ നിന്ന് കണ്ടെത്തിയെന്ന് ജില്ലാ പോലീസ് മേധാവി. ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുന്നു. കരയിൽ നിന്ന് 40 മീറ്റര്‍ അകലെയാണ് ട്രക്ക് ഉള്ളതെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അർജുന് വേണ്ടിയുള്ള തിരച്ചിൽ ഒൻപതാം ദിനത്തിലേക്ക് കടക്കുന്പോളാണ് നിർണായക വിവരങ്ങൾ ലഭിക്കുന്നത്. കാലാവസ്ഥ ഏറ്റവും വില്ലനായി എതിർ സ്ഥാനത്ത് നിൽക്കുന്പോഴും മൂന്ന് ബോട്ടുകളിലായി 18 പേരാണ് പുഴയില്‍ രക്ഷാദൗത്യം നടത്തുന്നത്. രാത്രി വൈകിയാലും അർജുനായുള്ള തിരച്ചിൽ പുരോഗമിക്കുകതന്നെ ചെയ്യുമെന്ന് സൈന്യം അറിയിച്ചു.
Read Moreഓടകൾ കവിഞ്ഞൊഴുകുന്നു; കോട്ടയത്ത് എത്തുന്നവർക്കു ദുരവസ്ഥ
കോട്ടയം: നഗരത്തില്‍ ഓടകൾ കവിഞ്ഞൊഴുകുന്നതു കാല്‍നടയാത്രക്കാര്‍ക്കു ദുരിതമാകുന്നു. നഗരമധ്യത്തില്‍ ബേക്കര്‍ ജംഗ്ഷനു സമീപമാണു യാത്രക്കാര്‍ മാലിന്യത്തില്‍ കുളിക്കുന്നത്. ദിവസങ്ങളായി ഇവിടെ ഓട കവിഞ്ഞൊഴുകുകയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മലിനനജലം യാത്രക്കാരുടെ വസ്ത്രങ്ങളിലും ശരീരത്തും തെറിക്കുന്നതു പതിവാണ്. ഇതുവഴി മലിനജലം ചവിട്ടാതെ പോകാനാകാത്ത അവസ്ഥയുമാണ്. ശുചിമുറി മാലിന്യമുള്‍പ്പെടെയാണ് ഒഴുകുന്നതെന്നു വ്യാപാരികളും പറയുന്നു. വെള്ളം തെറിച്ചാല്‍ ശരീരമാകെ ചൊറിച്ചിലും ദുര്‍ഗന്ധവുമുണ്ടാകും. ദിവസങ്ങളായി ഇതുവഴി മലിനജലമൊഴുകിയിട്ടും പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ തയാറായില്ലെന്നും പരാതിയുണ്ട്.
Read Moreകൊച്ചി മെട്രോ മൂവാറ്റുപുഴയിലേക്ക് നീട്ടണം; എംഡിക്ക് കത്ത് നൽകി മാത്യു കുഴൽനാടൻ എംഎൽഎ
മൂവാറ്റുപുഴ : കൊച്ചി മെട്രോ റെയിൽ മൂവാറ്റുപുഴയിലേക്ക് നീട്ടണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർക്ക് എംഎൽഎ കത്ത് നൽകി. കൊച്ചി മെട്രോ ലൈൻ മൂവാറ്റുപുഴയിലേക്ക് നീട്ടുന്നതിന് സമഗ്രമായ പഠനവും ചർച്ചയും ഉണ്ടാകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. കിഴക്കൻ മേഖലയിൽ നിന്നും കൊച്ചിയിലേക്ക് പോകുന്നതിന് ആശ്രയിക്കുന്ന ഏകകേന്ദ്രം മൂവാറ്റുപുഴ പട്ടണം വഴിയുള്ള യാത്ര തന്നെയാണ്. മൂവാറ്റുപുഴ പട്ടണം യാത്രക്ലേശം മൂലം വീർപ്പുമുട്ടുകയാണ്. കൊച്ചിയിൽ നിന്ന് കാക്കനാട്ടേയ്ക്ക് കൊച്ചി മെട്രോ റെയിൽ നീട്ടുന്ന ഈ അവസരത്തിൽ മൂവാറ്റുപുഴയിലേക്ക് റെയിൽ ഗതാഗതം നീട്ടുന്നതിന്റെ പ്രസക്തി വർധിച്ചിരിക്കുകയാണ്. ഇവിടുത്തെ ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കുക എന്ന ചിരകാല അഭിലാഷം സഫലീകരിക്കുന്നതിന് കൊച്ചി മെട്രോ ലൈൻ മൂവാറ്റുപുഴയിലേക്ക് നീട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.ഏറ്റവും കൂടുതൽ സാറ്റലൈറ്റ് സിറ്റിയുടെ സാധ്യതയുള്ള നഗരമാണ് മൂവാറ്റുപുഴ. കിഴക്കൻ മേഖല പലപ്പോഴും വികസനകാര്യങ്ങളിൽ…
Read Moreഒരേ നന്പരിലും ഒരേ സീരീസിലും രണ്ട് ലോട്ടറി ടിക്കറ്റ്; മറുപടി കൊടുക്കാതെ ഏജൻസി
മൂവാറ്റുപുഴ : ഒരേ നന്പരിലും ഒരേ സീരീസിലും സംസ്ഥാന സർക്കാരിന്റെ രണ്ട് ലോട്ടറി ടിക്കറ്റ്. ആനിക്കാട് സ്വദേശി ബെന്നി ജോസഫ് എടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലാണ് ഒരേ നന്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചത്. ബുധനാഴ്ചതോറും നറുക്കെടുക്കുന്ന ലോട്ടറിയുടെ 12 എണ്ണമാണ് മൂവാറ്റുപുഴയിലെ ഔദ്യോഗിക ഏജൻസിയിൽ നിന്ന് ഇദ്ദേഹം വാങ്ങിയത്. ഇതിൽ എഫ്ബി 365694 നന്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിക്കുകയായിരുന്നു. ഒരേ നന്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചതോടെ ഇദ്ദേഹം ഏജൻസിയെ സമീപിച്ചങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നു പറയുന്നു. ഒരു കോടിയാണ് ഒന്നാം സമ്മാനം.
Read Moreകൈമാറ്റം നീളുന്നു… തൃശൂർ കോർപ്പറേഷൻ വഴിയോര കച്ചവടക്കാർക്ക് നിർമിച്ച ബങ്കുകൾ മൂത്രപ്പുരകളാകുന്നു
തൃശൂർ: വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനായി നിർമിച്ച തൃശൂർ കോർപറേഷന്റെ ബങ്കുകൾ മഴയും വെയിലുമേറ്റ് അനാഥമായി കിടക്കുന്നു. ഒന്നും രണ്ടുമല്ല എട്ടോളം ബങ്കുകളാണ് ഇത്തരത്തിൽ കോർപറേഷൻ സ്റ്റേഡിയത്തിനോട് ചേർന്നുള്ള വഴിയോരത്ത് നാഥനില്ലാത്ത കിടക്കുന്നത്. ജയ്ഹിന്ദ് മാർക്കറ്റിൽ കോണ്‍ക്രീറ്റിംഗ് നടത്തിയതിനു ശേഷം മാർക്കറ്റിൽ നിരത്തിയിട്ട് കച്ചവടം ചെയ്യുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കാമെന്ന നല്ല ആശയത്തോടെ നിർമിച്ച ബങ്കുകളാണ് നിലവിൽ പലരും പ്രാഥമിക കർത്തവ്യങ്ങൾ നിർവഹിക്കാനുള്ള മറയായി ഉപയോഗിക്കുന്നത്. മാർക്കറ്റിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പല വാദപ്രതിവാദങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് ബങ്കുകൾ കൈമാറുന്നത് നീണ്ടുപോകാനിടയാക്കുന്നത്. വഴിയോര കച്ചവടക്കാരുടെ വിഷയങ്ങളിൽ കോടതി വരെ ഇടപെട്ട സാഹചര്യത്തിൽ പുനരധിവാസം എത്രയും വേഗം നടപ്പിലാക്കാനും നടപടികൾ പുരോഗമിക്കുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ റെഡ് സോണ്‍ ആക്കാൻ ഇടയുള്ള ഭാഗങ്ങൾ ഒഴിവാക്കിയും കോർപറേഷന്റെ കയ്യിൽ ലിസ്റ്റ് ഉള്ളവരിൽ നിന്നും അർഹരായ കച്ചവടക്കാരെയായുമാണ് ഇത്തരം ബങ്കുകളിലേക്ക് മാറ്റുക. അതിനായി റോഡരികിൽ…
Read Moreനഴ്സിംഗ് ഓഫീസറുടെ പിഎഫ് തുക തട്ടാന്‍ ശ്രമം; പരാതിപ്പെട്ടപ്പോൾ അപമാനിച്ച് വിട്ടു
കോട്ടയം: മെഡിക്കല്‍ കോളജിലെ നഴ്സിംഗ് ഓഫീസറുടെ പിഎഫ് തുക തട്ടിയെടുക്കുവാന്‍ ശ്രമം. കേരള ഗവണ്മെന്റ് നഴ്സിംഗ് അസോസിയേഷന് (കെജിഎന്‍എ) നേതൃത്വരംഗത്തുളളയാളും കോവിഡ് സമയത്തു രോഗികളെ പരിചരിച്ചതിന്റെ പേരില്‍ പ്രശംസ പിടിച്ചുപറ്റുകുകയും നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത ഇടുക്കി ജില്ലക്കാരിയായ നഴ്സിംഗ് ഓഫീസറുടെ പിഎഫില്‍ നിന്നാണ് പണം തട്ടിയെടുക്കുവാന്‍ ശ്രമം നടന്നത്. കഴിഞ്ഞ മേയ് അവസാനമായിരുന്നു സംഭവത്തിന്റെ തുടക്കം. പിഎഫ് തുക പിന്‍വലിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥ നഴ്സിംഗ് ഓഫീസറെ വിളിക്കുകയായിരുന്നു. നിങ്ങളുടെ പേരില്‍ പിഎഫില്‍നിന്നു പണം പിന്‍വലിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു. സാധാരണഗതിയില്‍ പിഎഫില്‍നിന്നു പണം പിന്‍വലിക്കാന്‍ അപേക്ഷ നല്കിയാല് പണം കിട്ടുന്നതുവരെ ഓഫീസില്‍ കയറിയിറങ്ങേണ്ടിവരും. എന്നാല്‍ നഴ്സിംഗ് ഓഫീസര്‍ അന്വേഷിക്കാതിരിക്കുകയും മേലുദ്യോഗസ്ഥന് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരിയിൽ പലതവണ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തപ്പോൾ സംശയം തോന്നിയ ജീവനക്കാരി നഴ്സിംഗ് ഓഫീസറെ ബന്ധപ്പെടുകയായിരുന്നു. അപ്പോഴാണ് തട്ടിപ്പു പുറത്തുവന്നത്.…
Read Moreതൃശൂരിൽ ഐ.എം. വിജയൻ സ്റ്റേഡിയം ഒരുങ്ങുന്നു; ആറു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാന്
ലാലൂര്‍(തൃശൂർ): ലോകം മുഴുവൻ കായിക മാമാങ്കമായ ഒളിമ്പിക്സിന്റെ ലഹരിയിലേക്ക് നീങ്ങുമ്പോൾ തൃശൂരിലെ കായിക പ്രേമികളുടെ സ്വപ്നമായ ലാലൂര്‍ ഐ.എം.വിജയന് സ്റ്റേഡിയത്തിന്റെ നിർമാണം ക്ലൈമാക്സിലേക്ക് അടുക്കുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് കോംപ്ലക്സിന്റെ നിര്‍മാണം ആറു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാന്. സ്റ്റേഡിയം പ്രഖ്യപിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. നിര്‍മാണത്തിന് പ്രധാന തടസമായി നില്ക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ 90 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള ടെണ്ടര്‍ നടപടികളും പൂർത്തിയായി. ഐ.എം. വിജയൻ സ്റ്റേഡിയം പൂർത്തിയാകുമ്പോൾ അത് കേരളത്തിലെ ഏറ്റവും മനോഹരവും മികച്ചതുമായ സ്പോർട്സ് കോംപ്ലക്സ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 58 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സ്പോര്‍ട്സ് കോംപ്ലക്സില്‍ സിന്തറ്റിക് ടര്‍ഫ്, ഫുട്ബോള്‍ മൈതാനം, ഹോക്കി സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റോഡിയം, ടെന്നീസ് കോര്‍ട്ട്, നീന്തല്‍ക്കുളം, മൂന്നു നിലയുള്ള ഗാലറി എന്നിവയെല്ലാം…
Read More