പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പരാതിപ്പെട്ടി സംവിധാനവുമായി കേരളാ പോലീസ്. പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും. പരാതിപെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയും സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതം കൃത്യമായി പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… അവർക്ക് പറയാനുള്ളതും കേൾക്കണമല്ലോ..?പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിന്റെ പരാതിപ്പെട്ടി സ്ഥാപിക്കും. സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പി ജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളിൽ…
Read MoreDay: June 1, 2025
ഇറ്റലിക്കാരൻ ഭർത്താവിനായി മാഗി ന്യൂഡിൽസ് ഉണ്ടാക്കിക്കൊടുത്ത് ഇന്ത്യക്കാരി ഭാര്യ; ഇതെന്താണ് ഇതിനൊരു രുചിയുമില്ലല്ലോ എന്ന് ഭർത്താവ്; വീഡിയോ വൈറൽ
ന്യൂഡിൽസ് എന്ന് കേട്ടാൽ മാഗി എന്നല്ലാതെ മറ്റൊരു ഓപ്ഷൻ പൊതുവെ അവിവാഹിതർക്ക് ഇല്ല. രണ്ട് മിനിട്ടിൽ ന്യൂഡിൽസ് എന്നാണ് അതിന്റെ പരസ്യം പോലും. പല വീടുകളിലും എളുപ്പ പണിക്ക് രാവിലെ മാഗി ഉണ്ടാക്കിക്കൊടുക്കാറാണ് പതിവ്. പ്രത്യേകിച്ച് മഴക്കാലത്ത്. കുഞ്ഞുങ്ങൾക്ക് അത് ഇഷ്ടവുമാണ്. റോഡരികിലെ കടകളിൽപോലും മാഗി ഉണ്ടാക്ക് വിൽക്കാറുണ്ട്. ഇപ്പോഴിതാ ഇറ്റാലിയൻ ഭർത്താവിന് മാഗി വിളമ്പുന്ന ഒരു ഇന്ത്യക്കാരി ഭാര്യയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുരഭി – ദാരിയോ ദമ്പതികളുടേതാണ് ഈ വീഡിയോ. യുവതി ഭർത്താവായ ദാരിയോയ്ക്ക് മാഗി നൂഡിൽസ് ഉണ്ടാക്കി കൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇന്ത്യക്കാരുടെ കുട്ടിക്കാലത്തെ നൊസ്റ്റാൾജിക് ഭക്ഷണമാണിത് അതുകൊണ്ട്തന്നെ അദ്ദേഹത്തിന് ഈ ഭക്ഷണം ഇഷ്ടമാവും എന്നാണ് അവൾ കരുതിയത്. എന്നാൽ, അവളുടെ പ്രതീക്ഷകൾക്ക് വിഭിന്നമായ കാര്യമാണ് അവിടെ സംഭവിച്ചത്. അവളുടെ ഭർത്താവിന് ഈ ഭക്ഷണം ഇഷ്ടമായില്ല. അദ്ദേഹം അത് വായിൽവച്ച ശേഷം…
Read More‘വിവാഹം കഴിച്ചാൽ, വീട്ടിലെ ജോലി മുഴുവനും ചെയ്യേണ്ടി വരും എനിക്കെന്താണ് അതിൽ നിന്ന് നേട്ടം’; പോസ്റ്റുമായി യുവതി
വിവാഹം കഴിഞ്ഞാൽ പലപ്പോഴും പെൺകുട്ടികൾക്ക് സ്വന്തം വീടിനേക്കാൾ സ്വാതന്ത്രമോ സ്നേഹമോ പരിചണമോ ഒന്നും ഭർത്താവിന്റെ വീട്ടിൽ നിന്നും ലഭിച്ചെന്ന് വരില്ല. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു ജീവിക്കാനാണ് മിക്ക ആളുകളും പെൺകുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്നത് പോലും. ചെന്ന് കയറുന്ന വീടിന്റെ ഒഴുക്കിനനുസരിച്ച് ജീവിക്കുക എന്നാണ് പെൺകുട്ടികൾ ചെറുപ്പം മുതൽ കേൾക്കുന്ന കാര്യവും. എന്നാൽ ഇപ്പോൾ സമൂഹം കുറച്ചു കൂടിയൊക്കെ മാറി ചിന്തിക്കാൻ തുടങ്ങിയെങ്കിലും ചില ആളുകൾ ഇപ്പോഴും പഴയ ആ പ്രാകൃത മനോഭാവം വച്ചു പുലർത്തുന്നവരാണ്. അതുപോലെ ഒരു യുവതി റെഡിറ്റിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. താൻ ജോലിക്ക് പോകുന്നുണ്ടെന്ന് വിചാരിക്കുക. ഞാൻ അവിവാഹിതയാണെങ്കിൽ, എന്റെ അമ്മ ഉണ്ടാക്കിത്തരുന്ന ഒരു കപ്പ് ചായയോടെ ആയിരിക്കും ഞാൻ ഉറക്കം എഴുന്നേൽക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് കഴിച്ച് പോകാൻ റെഡിയാകാം. ദിവസം മുഴുവനും ഓഫീസിൽ ജോലി ചെയ്ത ശേഷം വിശ്രമിക്കാം’ എന്നാണ് യുവതി കുറിച്ചിരിക്കുന്നത്.…
Read Moreകുട്ടികളേക്കാൾ കഷ്ടമാണല്ലോ നിങ്ങൾ … സ്കൂളിൽ രക്ഷിതാക്കളുടെ കൂട്ടത്തല്ല്, പേടിച്ച് കരഞ്ഞ് കുഞ്ഞുങ്ങൾ
സ്കൂളിൽ വീട്ടുകാർ തമ്മിത്തല്ലുന്നത് കണ്ടിട്ടുണ്ടോ? കേട്ടാൽ ഞെട്ടണ്ട അത്തരത്തിലൊരു സംഭവമാണ് അർക്കാൻസാസിലെ വെസ്റ്റ് മെംഫിസിലെ ഫോക്ക് എലിമെന്ററി സ്കൂളിൽ നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആദ്യം കുറച്ച് സ്ത്രീകൾ തമ്മിൽ വാക്കാൽ കലഹിക്കുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാൽ, പിന്നീടത് അവരുടെ കൈയിൽ നിന്നും വിട്ടു പോയി. രണ്ട് പുരുഷന്മാർ ഇതിൽ ഇടപെടാനായി എത്തിയെങ്കിലും അധികം വൈകാതെ അവരും ഈ സംഘർഷത്തിന്റെ ഭാഗമായി മാറുകയാണ്. ഒരു സ്ത്രീയുടെ വിഗ് വലിച്ച് പറിച്ച് എറിയുന്നതും, ഒരു പുരുഷന്റെ ഷർട്ട് വലിച്ചു കീറുന്നതും വീഡിയോയിൽ കാണാം. ഇതെല്ലാം കണ്ടു നിൽക്കുന്ന കുട്ടികൾ ഭയക്കുന്നതും വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. ഒരിക്കലും പൊറുക്കാൻ പാടില്ലാത്ത കാര്യമാണ് രക്ഷിതാക്കളിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഇത്തരം പ്രവൃത്തികൾ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാൻ പാടില്ലന്നും അവർ പറഞ്ഞു.
Read Moreവിത്തിൽനിന്ന് വിപണിയിലേക്ക് ഒരു കുടക്കീഴിൽ എല്ലാ സേവനങ്ങളും: ജില്ലയിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ വണ്ണപ്പുറത്ത്
തൊടുപുഴ: ജില്ലയിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ വണ്ണപ്പുറത്ത് പ്രവർത്തനസജ്ജമായി. സംസ്ഥാന സർക്കാർ നബാർഡിന്റെ ധനസഹായത്തോടെ പൂർത്തിയാക്കിയ പദ്ധതി വിത്തിൽനിന്ന് വിപണിയിലേക്ക് ഒരു കുടക്കീഴിൽ എല്ലാ സേവനങ്ങളും എന്ന ആശയമാണ് ലക്ഷ്യമിടുന്നത്. ആധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് കൃഷിഭവൻ കാർഷിക സേവനങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണ്. അന്‍പതോളം കർഷകരെ ഉൾക്കൊള്ളാൻ കഴിയുന്ന ട്രെയിനിംഗ് ഹാൾ, കാർഷിക ഉത്പന്നങ്ങൾ നേരിട്ട് വിപണനം ചെയ്യുന്ന ഇക്കോ ഷോപ്പ്, കാർഷിക വിളകളെ ബാധിക്കുന്ന രോഗങ്ങൾ തിരിച്ചറിയാനും പ്രതിരോധ നടപടികൾ ലഭ്യമാക്കാനും സജ്ജമാക്കിയ പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക്, ജൈവ നിയന്ത്രണ ഉപാധികൾ വിതരണം ചെയ്യുന്ന ബയോ ഫാർമസി, കർഷകർക്ക് അപേക്ഷകൾ നൽകാനും വിവിധ രജിസ്ട്രേഷൻ നടപടികൾ സുഗമമായി നടത്താനുമായി ഒരുക്കിയ ഫ്രണ്ട് ഓഫീസ് എന്നിവയാണ് കൃഷിഭവനിലെ പ്രധാന സൗകര്യങ്ങൾ. അടുത്ത ദിവസംതന്നെ സ്മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം നടത്തി കർഷകർക്കായി തുറന്നുനൽകുമെന്ന് അധികൃതർ അറിയിച്ചു.
Read Moreപോക്സോ കേസ് പ്രതിക്ക് 105 വര്‍ഷം കഠിനതടവും 2,85,000 രൂപ പിഴയും
പത്തനംതിട്ട: എട്ടുവയസുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 105 വര്‍ഷം കഠിന തടവും 2,85,000 രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ ഇരിവേശി കുനിയന്‍ പുഴ അരിക്കമല ചേക്കോട്ടു വീട്ടില്‍ ഹിതേഷ് മാത്യുവിനെയാണ് (കുട്ടായി, 30) അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ജി.പി. ജയകൃഷ്ണന് ശിക്ഷിച്ചത്. വെച്ചൂച്ചിറ പോലീസ് 2020 മേയ് 17ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക കുട്ടിക്ക് നല്‍കണം. വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടറായിരുന്ന ആര് സുരേഷാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അന്ന് വനിതാ പോലീസ് സ്റ്റേഷന് എസ്ഐ ആയിരുന്ന സാലി ജോണ്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ബലാല്‍സംഗത്തിനും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി പ്രത്യേകം പ്രത്യേകം…
Read More‘എന്റെ ജീവൻ നിലമ്പൂരിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു, മലയോര ജനതയ്ക്ക് വേണ്ടി പോരാടും’: നിലമ്പൂരിൽ മത്സരിക്കുമെന്ന് പി.വി. അൻവർ
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ മലക്കംമറിഞ്ഞ് പി.വി.അന്‍വര്‍. ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി.വി. അൻവർ. മലയോര ജനതയ്ക്ക് വേണ്ടിയാണ് പോരാട്ടമെന്നും വിജയ പ്രതീക്ഷയുണ്ടെന്നും അൻവർ വ്യക്തമാക്കി. തിങ്കളാഴ്ച നാമനിർദേശ പത്രിക നൽകും. എന്നെ ഞാനാക്കിയത് നിലമ്പൂരിലെ ജനങ്ങളാണ്.അവർ എന്നെ കൈവിടില്ല. പിണറായി വിജയന് പിന്നിൽ നിൽക്കുന്നത് വി.ഡി. സതീശനും ഷൗക്കത്തുമാണ്. ഇവർക്കെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
Read More‘പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുതെന്നും വൈകാരിക തീരുമാനങ്ങളെടുക്കരുതെന്നും പറയാനാണ് അൻവറിനെ കാണാൻ പോയത്’: രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: പി. വി. അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച്ച വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുതെന്നും വൈകാരിക തീരുമാനങ്ങളെടുക്കരുതെന്നും പറയാനാണ് അൻവറിനെ കാണാൻ പോയത്. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത് യുഡിഎഫ് നേതാക്കളുടെ അനുമതിയോടെ ആയിരുന്നില്ലെന്നും അത് ഒരു അനുനയ ചര്‍ച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു. ‘പാര്‍ട്ടി ചുമതല നല്‍കേണ്ട ഗ്രേഡിലോ ഉയരത്തിലോ ഉളള ആളല്ല ഞാന്‍. മുന്നണിയോ പാര്‍ട്ടിയോ അങ്ങനെ ചുമതലപ്പെടുത്തണമെങ്കില്‍ സീനിയറായ എത്രയോ നേതാക്കളുണ്ട്. ഞാന്‍ വളരെ ജൂണി യറായിട്ടുളള എംഎല്‍എയാണ്. യുവജനസംഘടനാ പ്രവര്ത്തകന് മാത്രമാണ്. അതിന് പാര്‍ട്ടി എന്നെയല്ല ചുമതപ്പെടുത്തുക. പാര്‍ട്ടിയോ മുന്നണിയോ ദൗത്യം ഏല്‍പ്പിച്ചയാളല്ല ഞാന്‍. നിലമ്പൂരില്‍ യുഡിഎഫ് തന്നെ ജയിക്കും. പിണറായിസത്തിനെതിരെ സംസാരിച്ചുതുടങ്ങിയ നിമിഷം മുതല്‍ പി വി അന്‍വറുമായി പരിചയമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ട്രാക്ക് മാറരുത്, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, അത് നല്ലതല്ല എന്നുമാത്രമാണ് ഞാന്‍ അന്‍വറിനോട്…
Read Moreകള്ളന്മാരേ ഗോ ബാക്ക്… മേലുകാവിനു കാവലായി ഇനി ഗൂർഖ നരേഷ് ഭായി
ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് സിനിമയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന് മോഹന്‍ലാല്‍ ഗൂര്‍ഖയായി എത്തിയ വേഷം ആരും മറന്നിട്ടില്ല. ഇപ്പോഴും നമ്മുടെ സിനിമ ഓര്‍മകളിലെ മനോഹരമായ സീനുകളിലൊന്നാണിത്. ജില്ലയുടെ മലയോര മേഖലയായ മേലുകാവിലുമുണ്ട് ഒരു ഗൂര്‍ഖ- നേപ്പാള്‍ സ്വദേശി നരേഷ് ഭായി. മോഷ്ടാക്കളില്‍നിന്നു സംരക്ഷണം തേടി മേലുകാവ് മര്‍ച്ചന്റ്സ് അസോസിയേഷനും പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷനും ചേര്‍ന്നാണ് ഗൂര്‍ഖയെ നിയമിച്ചിരിക്കുന്നത്. അടുത്ത നാളില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചതോടെയാണ് അസോസിയേഷന് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ചാലമറ്റം മുതല്‍ മേലുകാവ് ടൗണ്‍വരെയും പാണ്ടിയാന്മാവ്, കുരിശുങ്കല്‍, കോളജ് തുടങ്ങിയ സ്ഥലങ്ങളുമാണ് നരേഷ് ഭായിയുടെ ഏരിയ. രാത്രി 11മുതല്‍ പുലര്‍ച്ചെ നാലുവരെയാണ് ഡ്യൂട്ടി. കാക്കി പാന്റ്സും ഷര്‍ട്ടും തൊപ്പിയുമാണ് വേഷം. കൈയില്‍ ലാത്തിയും ടോര്‍ച്ചുമുണ്ട്. രാത്രിയില്‍ തനിക്ക് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലൂടെ നരേഷ് ഭായി പട്രോളിംഗ് നടത്തും. സംശയം തോന്നുന്ന ആളുകളെ ചോദ്യം ചെയ്യും. ഗൗരവമേറിയ വിഷയമാണെങ്കില്‍ മേലുകാവ്…
Read Moreബ്ലാസ്റ്റേഴ്സില്‍ കൂട്ടക്കൊഴിച്ചില്‍
കോട്ടയം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളില്‍ കേരളത്തിന്റെ ഏക സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്ക്. മൂന്നു കളിക്കാരും മൂന്നു പരിശീലകരും ക്ലബ് വിട്ടതായി ബ്ലാസ്റ്റേഴ്സ് അറിയിച്ചു. കരാര്‍ കാലാവധി അവസാനിച്ച ഘാന സ്ട്രൈക്കര്‍ ഖ്വാമെ പെപ്ര, ഇന്ത്യന്‍താരം ഇഷാന് പണ്ഡിത എന്നിവരും ലോണ്‍ സമയം പൂര്‍ത്തിയാക്കിയ ഗോള്‍ കീപ്പര്‍ കമല്‍ജിത് സിംഗുമാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ 43 മത്സരങ്ങളില്‍നിന്ന് 14 ഗോളും അഞ്ച് അസിസ്റ്റും പെപ്ര നടത്തി. സെന്റര്‍ ഫോര്‍വേഡായ ഇഷാന് പണ്ഡിത 2023-24 സീസണ് മുതല്‍ കൊച്ചി ക്ലബ്ബിന്റെ ഭാഗമാണ്. ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ 21 മത്സരങ്ങളില്‍ രണ്ടു ഗോള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിന്റെ ഇടയിലാണ് പകരക്കാരന് ഗോള്‍ കീപ്പറായി കമല്‍ജിത് സിംഗ് എത്തിയത്. ഫിറ്റ്നസ് കോച്ച് വെര്‍ണര്‍ മാര്‍ട്ടെന്‍സ്, ഗോള്‍ കീപ്പിംഗ് കോച്ച് സ്ലേവന്‍ പ്രൊഗോവെക്കി, അസിസ്റ്റന്റ് കോച്ച് തോമസ്ക്…
Read More