തിരുവനന്തപുരം: മലയാള സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലെടുത്ത കേസുകള്‍ അവസാനിപ്പിക്കുന്നു. സിനിമാ മേഖലയിലെ വനിതകള്‍ക്കു നേരെയണ്ടായ ചൂഷണങ്ങള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണ സംഘം. ദുരനുഭവങ്ങള്‍ നേരിട്ട ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 35 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്. എന്നാല്‍ കേസുമായി മുന്നോട്ട് പോകാനും തുടര്‍നടപടികള്‍ക്ക് താല്‍പ്പര്യമില്ലെന്നുമുള്ള നിലപാടാണ് മൊഴി നല്കിയവര് അന്വേഷണ സംഘത്തെ അറിയിച്ചത്. പോലീസ് സംഘം നല്കിയ നോട്ടീസിന് പലരും മറുപടിയും നല്‍കിയില്ല. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് മൊഴി നല്കിയവര് വ്യക്തമാക്കിയതോടെ കേസുകള്‍ അവസാനിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 21 കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 14 കേസുകള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.…
Read MoreDay: June 2, 2025
മീനച്ചിലാറ്റിലെ ജലനിരപ്പ് അളന്ന്, മഴയെ പഠിച്ച് നദിയോര കൂട്ടായ്മ ; ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പു നൽകാൻ വാട്സ് ആപ്പ് ഗ്രൂപ്പ്
മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ കാലാവസ്ഥാ നിരീക്ഷണ കൂട്ടായ്മ മഴപ്പെയ്ത്തും പുഴയിലെ ജലനിരപ്പും അളന്നു നിരീക്ഷിക്കുന്ന ജാഗ്രതയിലാണ്. വാഗമണ്‍ മുതല്‍ കുമരകം വരെ 170 കിലോമീറ്റര്‍ ദൂരം ജലനിരപ്പ് മീനച്ചില്‍ റെയിന്‍ ആന്‍ഡ് റിവര്‍ മോനിട്ടറിംഗ് നെറ്റ്വര്‍ക്ക് ദിവസവും കുറിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളെയും പ്രദേശവാസികളെയും അറിയിക്കുന്നുണ്ട്. പെയ്യുന്ന മഴയും അത് മീനച്ചിലാറ്റിലെ ജലനിരപ്പിലുണ്ടാക്കുന്ന വ്യതിയാനവുമാണ് ഇവരുടെ പ്രധാന പഠനവിഷയം. ഇതിനായി മീനച്ചിലാറ്റിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും സ്ഥാപിച്ച റിവര്‍ ഗേജുകളിലൂടെയും വീടുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച ഇരുനൂറോളം റെയിന്‍ ഗേജുകളിലൂടെയാണ് പുഴ, മഴ നിരീക്ഷണം. മീനച്ചിലാറ്റിലെ ഏഴ് പാലങ്ങളിലും വലിയ പാറകളിലും സ്കെയിലുകള്‍ വരച്ച് ജലനിരപ്പ് അറിയിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഈ കൂട്ടായ്മ കരുതലായിരിക്കുന്നു. ഇരുനൂറു പേരുടെ കൂട്ടായ്മയില്‍ 120 പേര് സ്കൂള്‍ വിദ്യാര്‍ഥികളാണ്. എല്ലാവരും വീടുകളില്‍ സ്ഥാപിച്ച മഴമാപിനി നിരീക്ഷിച്ച് മഴയുടെ അളവ് വാട്സ് ആപ്പില്‍ നല്‍കും.…
Read Moreഎന്റെ മാതാവേ… കുറവിലങ്ങാട് മുത്തിയമ്മയ്ക്കരികിൽ അവർ അണിനിരന്നു; ദൈവമാതാവിന്റെ വ്യത്യസ്ത വേഷഭാവങ്ങളിൽ
മരിയൻ പ്രത്യക്ഷീകരണങ്ങളുടെ ദൃശ്യവിരുന്നൊരുക്കി കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകയിലെ എസ്എംവൈഎം യൂണിറ്റ്. മേയ്മാസ വണക്കാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു മരിയഭക്തിയുടെ വേറിട്ട പ്രചരണം. ഇടവകയിലെ 28 വാർഡുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 28 പേരും രണ്ട് എസ്എംവൈഎം അംഗങ്ങളും ചേർന്ന് 30 സ്ഥലങ്ങളിലെ മരിയൻ പ്രത്യക്ഷീകരണദൃശ്യങ്ങളാണ് സമ്മാനിച്ചത്. കേട്ടും കണ്ടുമറിഞ്ഞിട്ടുള്ള മാതൃ പ്രത്യക്ഷീകരണങ്ങളെ നേരിൽ കണ്ട സന്തോഷത്തിലായിരുന്നു തീർഥാടകരടക്കമുള്ള വിശ്വാസീസമൂഹം. കുറവിലങ്ങാട്, വേളാങ്കണ്ണി, വല്ലാർപാടം, കൊരട്ടി, ഗാഡലൂപ്പ, ഫാത്തിമ, ലൂർദ് എന്നിങ്ങനെ വിവിധ സ്ഥലങ്ങളുടെ പേരിൽ അറിയിപ്പെടുന്ന മാതാവിന്റെ രൂപങ്ങളും വ്യാകുലമാതാവ്, കർമലമാതാവ്, നിത്യസഹായമാതാവ്, റോസ മിസ്റ്റിക്ക എന്നിങ്ങനെ വ്യത്യസ്ത വിളിപ്പേരുകളിൽ അറിയപ്പെടുന്ന മാതാവിന്റെ വേഷവിധാനങ്ങളുമായുള്ളവരും പങ്കെടുത്തു. മാതാവിന്റെ വേഷധാരികളായി എത്തിയവരെല്ലാം ഇടവക ദേവാലയത്തിൽനിന്ന് ജൂബിലി കപ്പേളയിലേക്ക് നടന്ന ജപമാല പ്രദക്ഷിണത്തിലും പങ്കെടുത്തു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ,…
Read Moreമഴക്കാലം തീന്മേശയില് നാട്ടുമീനുകളുടെ രുചിക്കാലം; മഞ്ഞക്കൂരിയും പുല്ലനും വാളയും കാരിയുമാണ് നാട്ടുമീന്വിപണയിലെ താരങ്ങള്‍
മഴക്കാലം തീന്മേശയില് നാട്ടുമീനുകളുടെ രുചിക്കാ ലം. കടല്‍, കായല്‍ മത്സ്യങ്ങള്‍ക്ക് ഇടവേള നല്കി എല്ലാവരും നാട്ടുമീനുകള്ക്കു പിന്നാലെയാണ്. പുതുവെള്ളമത്തെി പാടവും തോടും കനാലുമൊക്കെ നിറഞ്ഞതോടെ മീന്‍പിടിത്തവും തകൃതിയാണ്. മഞ്ഞക്കൂരിയും പുല്ലനും വാളയും കാരിയുമൊക്കെയാണ് നാട്ടുമീന്വിപണയിലെ താരങ്ങള്‍. മഴക്കാലത്തിന്റെ ആരംഭത്തില്‍ നാടന്‍ മത്സ്യങ്ങളുടെ ലഭ്യത കൂടുതലാണ്. ഈ സമയത്ത് ഇതിന് ആവശ്യക്കാരുമേറെയാണ്. കല്ലട, വരാല്, കാരി, മഞ്ഞക്കൂരി, പുല്ലന്, മുരശ്, കുറുവ, വയമ്പ്, വാള, കണ്ണി, പരല്‍, പ്രാഞ്ഞില്‍, ആരാന് തുടങ്ങിയ മത്സ്യങ്ങളാണ് വ്യാപകമായി വില്‍ക്കുന്നത്. കല്ലട-200, വരാല്- 350, കാരി- 300, പുല്ലന്-80, മുരശ്-380, കുറുവ-160, വയമ്പ്-100, വാള- 350, കണ്ണി -180,പരല്‍- 150, പ്രാഞ്ഞില്‍- 200, ആരോന്‍-180. എന്നിങ്ങനെയാണ് കിലോഗ്രാമിനു വില. കുമരകത്തും പടിഞ്ഞാറന്‍ മേഖലയിലെ വിവിധ പ്രദേശങ്ങളിലും നാട്ടുമീന്‍ വില്പന തകൃതിയാണ്. ഏറ്റുമാനൂര്‍-പാലാ റോഡില്‍ കട്ടച്ചിറ മാവിന്‍ചുവടിനു സമീപമാണ് നാട്ടുമീനുകളുലെ വലിയ മാര്‍ക്കറ്റ്. ഇവിടെ…
Read Moreഇങ്ങനെപോയാൽ അടുക്കളയിൽ നിന്ന് വീട്ടമ്മമാർ പുറത്താക്കും; നാനൂറിലേക്ക് കുതിച്ച് എണ്ണ വില; പിടിച്ചു നിർത്താൻ ഫിലിപ്പൈന്‍സ് എണ്ണ ഇറക്കണമെന്ന് വ്യാപാരികൾ
കോട്ടയം: വെളിച്ചെണ്ണ വില തിളച്ചു കയറുകയാണ്. ചില്ലറ വിപണിയില്‍ ശരാശരി വില കിലോക്ക് 340 രൂപ മുതല്‍ 360 രൂപ വരെയാണ്. കുപ്പിയില്‍ പായ്ക്ക് ചെയ്ത ബ്രാന്‍ഡഡ് വെളിച്ചെണ്ണക്ക് ഇതിലും കൂടുതലാണ് വില. എണ്ണവില വൈകാതെ 400 കടക്കുമെന്നും 500 രൂപയില്‍ എത്തിയാല്‍പോലും അതിശയിക്കേണ്ടെന്നാണ് വിപണി സൂചന. ആ സാഹചര്യത്തില്‍ നാളികേരവില കിലോയ്ക്ക് 100 കടന്നേക്കാം. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കൊപ്രയുടെ ക്ഷാമമാണ് വെളിച്ചെണ്ണ വില ഉയരാന്‍ പ്രധാന കാരണം. കൊപ്ര കിട്ടാനില്ലാതെ വന്നതോടെ ചെറുകിട ആട്ടുമില്ലുകളുടെ പ്രവര്‍ത്തനം നിലച്ചു. തമിഴ്നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നും കൊപ്ര വരവ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. വിദേശ കൊപ്രാ വരവും നിലച്ചു. വെളിച്ചെണ്ണ വിലയുടെ തോതില്‍ പാം ഓയില്‍, നല്ലെണ്ണ, സൂര്യകാന്തി ഓയില്‍ എന്നിവയ്ക്കും വില വര്‍ധിക്കുകയാണ്. മാര്‍ക്കറ്റില്‍ നാളികേര ലഭ്യത 30-35 ശതമാനം ഇടിവുണ്ടായി. നിലവില്‍ കൊപ്ര വില കേരളത്തില്‍ 186…
Read Moreരാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; സാഹചര്യം വിലയിരുത്തി കേന്ദ്രം; മരുന്നുകളും ഓക്സിജനും സജ്ജമാക്കണം; കേരളത്തിൽ ഒരു മരണം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. നിലവില്‍ രാജ്യത്ത് 3758 പേര്‍ക്ക് കോവിഡ് രോഗ ബാധയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1,400 കോവിഡ് കേസുകള്‍. കേരളത്തില്‍ കോവിഡ് ബാധിച്ച് ഞായറാഴ്ച ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 24 കാരിയായ യുവതിയാണ് മരിച്ചത്. മേയ് 19നു ശേഷം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 26 സംസ്ഥാനങ്ങളിൽ സജീവ് കേസുകളുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മഹാരാഷ്ട്ര സർക്കാരിന്റെ കണക്ക് പ്രകാരം 506 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഡൽഹി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും കോവിഡ് കേസുകളിൽ വർധനയുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും…
Read Moreഈ നിലമ്പൂർ അൻവറിന്റേത്… തന്റെ കരുത്ത് ജനങ്ങൾ, ഇരു മുന്നണികളെയും പരാജയപ്പെടുത്തും; ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ലെന്നും പി.വി. അൻവർ
മലപ്പുറം: അൻവറിന്റെ കരുത്ത് ജനങ്ങൾ, ഇരു മുന്നണികളെയും പരാജയപ്പെടുത്തുമെന്നും നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. എന്നാൽ മണ്ഡലത്തിലെ ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും അൻവർ പറഞ്ഞു. അൻവറിന്റെ കരുത്ത് ജനങ്ങളാണെന്നും ഇരു മുന്നണികളെയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു, ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ലെന്നും അൻവർ പറഞ്ഞു. “തന്റെ മത്സരം ആരെയാണ് ബാധിക്കുക എന്ന് പറയാനാകില്ല. മത്സരം ജനങ്ങൾക്ക് ഗുണം ചെയ്യും. പിണറായിയും വി.ഡി. സതീശനും, ഒരുഭാഗത്തും ജനങ്ങൾ മറു ഭാഗത്തും നിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇരുമുന്നണിയിലെയും വോട്ടർമാർ തനിക്ക് ഒപ്പം നിൽക്കും.’-അൻവർ അവകാശപ്പെട്ടു. ജനം വഞ്ചകരെ തോൽപ്പിക്കുമെന്നും പറഞ്ഞ അൻവർ മുഖ്യമന്ത്രിക്ക് മറുപടി ഇന്ന് നൽകുമെന്നും വ്യക്തമാക്കി. വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകുമെന്നും അൻവർ പറഞ്ഞു.
Read More