സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവർ ആന്‍റിജന്‍ ടെസ്റ്റ് ചെയ്യണം; രാജ്യത്ത് കോവിഡ് കൂടുതലുള്ളത് കേരളത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവർ കോവിഡ് ടെസ്റ്റ് നടത്തണം. പനി ലക്ഷണങ്ങളുമായി എത്തുന്നവർ ആദ്യം ആന്‍റിജന്‍ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവെങ്കില്‍ ആർടിപിസിആർ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. പ്രായമായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലുമാണ് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളത്. ഇങ്ങനെയുള്ളവർ മാസ്ക് നിർബന്ധമായും ധരിക്കണം. പനി ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. 1435 കോവിഡ് രോഗികളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. എട്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തി; പ്രതി പിടിയിൽ; കൊല്ലപ്പെട്ട ഷിജിൽ കാപ്പാ കേസ് പ്രതിയാണെന്ന് പോലീസ്

പാലക്കാട്: കൊടുന്തിരപ്പുള്ളിയിൽ മകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അച്ഛൻ പിടിയിൽ. കൊടുന്തിരപ്പുള്ളി അണ്ടലംക്കാട് സ്വദേശി ശിവൻ ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ പാലക്കാട് ടൗൺ നോർത്ത് പോലീസ് ആണ് പിടികൂടിയത്. ശിവന്‍റെ മകൻ ഷിജിൽ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകി‌ട്ട് നാലോ‌ടെ മദ്യപിച്ച് വീട്ടിലെത്തിയ ഷിജിൽ ബഹളമുണ്ടാക്കി. 8.30 ഓടെ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ അച്ഛൻ കത്തി എടുത്ത് വെട്ടുകയായിരുന്നു. ഷിജിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ഷിജിൽ കാപ്പാ കേസ് പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Read More

പ്രണയാഭ്യര്‍ഥന നിരസിച്ചതിലെ വൈരാഗ്യം; പൊള്ളാച്ചില്‍ മലയാളി പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി; സംഭവത്തിന് ശേഷം യുവാവ് ചെയ്തത്

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തി. കോയമ്പത്തൂരില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ അഷ്‌വിക(19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട സ്വദേശി പ്രവീണ്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. യുവതി തനിച്ചാണ് മനസിലാക്കി പ്രതി പൊന്‍മുത്തു നഗറിലെ ഇവരുടെ വീട്ടിലെത്തി. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന പേന കത്തി ഉപയോഗിച്ച് ഇയാള്‍ യുവതിയെ ആക്രമിച്ചു. ഇത് ഒടിഞ്ഞുപോയതോടെ അടുക്കളയില്‍ പോയി കറികത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. പൊന്‍മുത്തു നഗറിലാണ് അഷ്‌വികയും കുടുംബവും താമസിച്ചിരുന്നത്. ഏറെ നാളായി ഇവരുടെ അയല്‍വാസിയായിരുന്ന പ്രതി സമീപകാലത്താണ് ഉദുമല്‍പേട്ടയിലേക്ക് പോയത്. ഏറെ നാളായി യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും ഇവര്‍ ഇത് നിരസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം.

Read More