കോട്ടയം: മുട്ടവില കുത്തനെ ഉയര്‍ന്നു. തമിഴ്നാട്ടില്‍നിന്നുള്ള വരവു വെള്ളമുട്ടയ്ക്ക് ചില്ലറവില 6-7 രൂപയായി. നാടന്‍ കോഴിമുട്ടയ്ക്ക് 8-9 രൂപ. താറാവ് മുട്ട 12-13. ഗ്രാമങ്ങളില്‍ മുട്ട ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ വിലയില്‍ കാര്യമായ താഴ്ച ഉടനെയുണ്ടാകില്ല. കേരളത്തില്‍ പക്ഷിപ്പനിയെത്തുടര്‍ന്ന് താറാവുകളെയും കോഴികളെയും കൂട്ടത്തോടെ കൊന്നൊടുക്കിയശേഷം പല ഫാമുകളും തുറന്നിട്ടില്ല. മണര്‍കാട് ഉള്‍പ്പെടെ ഹാച്ചറികളില്‍ രണ്ടു വര്‍ഷമായി കുഞ്ഞുങ്ങളെ വിരിയിക്കുന്നില്ല. മുട്ടവില കൂടിയതോടെ മുട്ടക്കറികള്ക്ക് വില ഉയർത്തി. തമിഴ്നാട്ടിലെ നാമകല്ലില്നിന്നാണ് സംസ്ഥാനത്ത് വന്‍തോതില്‍ കോഴിമുട്ട എത്തിക്കുന്നത്. സംസ്ഥാനത്ത് ആവശ്യമുള്ള മുട്ടയുടെ 50 ശതമാനവും തമിഴ്നാട്ടില്‍നിന്ന് എത്തുകയാണ്. കൂടാതെ കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നും മുട്ട എത്തുന്നുണ്ട്. അടുത്തയിടെ കുടുംബശ്രീ ഗ്രാമീണമേഖലയില്‍ നാടന്‍ കോഴി ഫാമുകള്‍ വന്‍തോതില്‍ ആരംഭിച്ചിരുന്നു. മുട്ട ശേഖരിച്ച് വിപണനം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനമില്ലാത്തതും മുട്ട കൂടുതലുണ്ടെങ്കില്‍ പ്രാദേശിക വിപണികളില്‍ വിറ്റുതീര്‍ക്കാനാവുന്നില്ലെന്നതും മുന്‍പ് വലിയ പരിമിതിയായി. കോഴിത്തീറ്റവില…
Read MoreDay: June 7, 2025
ഇത് സ്വപ്ന സാക്ഷാത്കാരം… കാഷ്മീർ താഴ്വരകളിൽ ചൂളംവിളി മുഴങ്ങി
ന്യൂഡൽഹി: കാഷ്മീരിനെ ഇന്ത്യൻ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന നൂറ്റാണ്ടുകളുടെ സ്വപ്നത്തിന് സാക്ഷാത്കാരം. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നിർവഹിച്ചു. പാലത്തിലൂടെയുള്ള ആദ്യ ട്രെയിനിനു പ്രധാനമന്ത്രി പച്ചക്കൊടി വീശി. ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽ പാലവും മോദി ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ 46,000 കോടി രൂപയുടെ റെയിൽ ഗതാഗത പദ്ധതികളാണ് ജമ്മുകാഷ്മീരിലെ ജനങ്ങൾക്കു പ്രധാനമന്ത്രി സമർപ്പിച്ചത്. കാഷ്മീരിനായി പ്രത്യേകം രൂപകല്പന ചെയ്ത രണ്ടു വന്ദേ ഭാരത് ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ എൻജിനിയറിംഗ് വിസ്മയം എന്നതിനപ്പുറം ചെനാബ് പാലം ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. കൊങ്കണ്‍ റെയിൽവേ ലിമിറ്റഡാണ് അത്ഭുത നിർമിതികൾക്കു പിന്നിൽ. 43,780 കോടി രൂപ ചെലവിട്ടാണ് 272…
Read Moreകാഷ്മീരികളുടെ ഉപജീവനമാർഗം കൊള്ളയടിക്കുക പാക്കിസ്ഥാന്റെ ലക്ഷ്യം: പ്രധാനമന്ത്രി
കത്ര: ഇന്ത്യയിൽ വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ച് ടൂറിസത്തെ ആശ്രയിക്കുന്ന കാഷ്മീരി ജനതയുടെ ഉപജീവനമാർഗം കൊള്ളയടിക്കുകയെന്നതാണു പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകാഷ്മീരിലെ കത്രയിൽ, കാഷ്മീർ താഴ്വരയിലെ ആദ്യ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് ഉൾപ്പെടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം തൊഴിൽ നൽകുകയും ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ദൗർഭാഗ്യവശാൽ അയൽരാജ്യം മനുഷ്യത്വത്തിന്റെയും ഒരുമയുടെയും ടൂറിസത്തിന്റെയും ശത്രുവാണ്. മാത്രമല്ല പാക്കിസ്ഥാൻ പാവപ്പെട്ടവരുടെ ഉപജീവനമാർഗത്തിന്റെയും ശത്രുവാണ്. പഹൽഗാം ഇതിന് ഉദാഹരണമാണ്. “ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് കേൾക്കുമ്പോഴെല്ലാം നാണംകെട്ട തോൽവിയുടെ ഓർമ പാക്കിസ്ഥാനെ തേടിയെത്തും- മോദി പറഞ്ഞു. ഉധംപുർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പദ്ധതി പുതിയ, ശക്തീകരിക്കപ്പെട്ട ജമ്മുകാഷ്മീരിന്റെ പ്രതീകമാണ്. ചെനാബ്, അഞ്ജി പാലങ്ങൾ ജമ്മുകാഷ്മീരിന്റെ അഭിവൃദ്ധിയിലേക്കുള്ള കവാടങ്ങളായി വർത്തിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read More