ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിൽ മുസ്ലിം സമുദായത്തിനെതിരേ വിദ്വേഷപ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർകുമാർ യാദവിനെതിരായ ആഭ്യന്തര അന്വേഷണത്തിനുള്ള നടപടി ഉപേക്ഷിച്ചതായി സുപ്രീംകോടതി വൃത്തങ്ങൾ. രാജ്യസഭാ സെക്രട്ടേറിയറ്റിന് വിഷയത്തിൽ ഇടപെടാൻ പ്രത്യേക അനുമതിയുണ്ടെന്നു വ്യക്തമാക്കുന്ന കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നടപടിയെന്നാണ് കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജസ്റ്റീസ് ശേഖർ കുമാറിനെതിരേ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് നൽകിയ പ്രതികൂല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജഡ്ജിയുടെ പെരുമാറ്റമടക്കം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടോയെന്നു വിലയിരുത്താനും ആഭ്യന്തര അന്വേഷണത്തിനും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ഇത്തരം നടപടിക്രമങ്ങൾക്കുള്ള ഭരണഘടനാപരമായ അധികാരം രാജ്യസഭാധ്യക്ഷനും പാർലമെന്റിനുമാണെന്നു വ്യക്തമാക്കുന്ന കത്ത് കഴിഞ്ഞ മാർച്ചിൽ സുപ്രീംകോടതിക്ക് രാജ്യസഭാ സെക്രട്ടേറിയറ്റിൽനിന്നു ലഭിച്ചതോടെ തുടർനടപടികൾ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സുപ്രീംകോടതി വൃത്തങ്ങൾ അറിയിക്കുന്നത്. സമാന നിലപാട് രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ…
Read MoreDay: June 10, 2025
മഴ ചതിച്ചു, കായ്കള്‍ കൊഴിഞ്ഞുവീഴുന്നു; റന്പുട്ടാൻ കര്‍ഷകര്‍ പ്രതിസന്ധിയില്‍
കോട്ടയം: കായ് കൊഴിച്ചില്‍ മൂലം റമ്പുട്ടാന് കര്‍ഷകര്‍ പ്രതിസന്ധിയിലായി. വിളവെടുപ്പ് അടുത്തസമയത്ത് നേരം തെറ്റിയെത്തിയ മഴയാണു കായ്കള്‍ വ്യാപകമായി കൊഴിയാന്‍ തുടങ്ങിയത്. കനത്ത വേനല്‍ മഴയ്ക്കു പിന്നാലെ മേയ് മാസം അവസാന ആഴ്ചയില്‍ പെയ്ത ശക്തമായ കാലവര്‍ഷവുമാണ് കായകള്‍ പൊഴിയാന്‍ കാരണമായത്. വളര്‍ച്ചാഘട്ടത്തിലെ പ്രധാന പ്രശ്നമാണ് കായ് പൊഴിച്ചില്‍. ഡിസംബര്‍-ജനുവരി മാസത്തില്‍ തളിര്‍ത്ത് ഫെബ്രുവരി മാസത്തോടെ പൂവിട്ട റമ്പുട്ടാന്റെ വിളവെടുപ്പ് ജൂണ്‍ അവസാനത്തോടെയാണ് ആരംഭിക്കുന്നത്. വിളവെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കവേയാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കി മൂപ്പെത്താത്ത കായ്കള്‍ പൊഴിയുന്നത്. കായ്കള്‍ പൊഴിഞ്ഞതോടെ തമിഴ്നാട്ടില്‍നിന്നുള്ള മൊത്തക്കച്ചവടക്കാരില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയ കര്‍ഷകര്‍ ദുരിതത്തിലായി. മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഇത്തവണ നല്ല കായ്ഫലമാണുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. കിലോ ഗ്രാമിനു 150 രൂപ വിലയ്ക്കാണ് പലരും കച്ചവടം ഉറപ്പിച്ചത്. കായ്കള്‍ പൊഴിഞ്ഞു തുടങ്ങിയതോടെ വാങ്ങിയ തുക തിരിച്ചു നല്‍കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കായ്പൊഴിച്ചിലിനു കൂടുതല്‍…
Read Moreകേറിവാടാ മക്കളേ… ഇഞ്ചിക്കണ്ടവും പാടവരമ്പും വെട്ടാനറിയാമോ? എങ്കിൽ സർക്കാരിൽ സ്ഥിരം ജോലി; ഈ ജോലിക്ക് അപേക്ഷിക്കാൻ ആകെയുള്ള നിബന്ധന ഒന്നുമാത്രം
കുറവിലങ്ങാട്: നല്ലരീതിയിൽ ഇഞ്ചിക്കണ്ടം വെട്ടാനും പാടവരമ്പ് കിളച്ച് പിടിപ്പിക്കാനുമറിയാമെങ്കിൽ സ്ഥിരം സർക്കാർ ജോലി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരുണ്ടായിരിക്കണമെന്നതുമാത്രമാണ് നിബന്ധന. കോഴാ, വാലാച്ചിറ സംസ്ഥാന സീഡ് ഫാമുകളിലെയും കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലെയും നിയമനരീതിയാണിത്. നിയമനം എംപ്ലോയ്മെന്റ് എക്സേഞ്ചിൽനിന്ന് താത്കാലികമാണെങ്കിലും ഒരു വർഷത്തിനുള്ളിൽ സ്ഥിരപ്പെടുന്ന രീതിയാണ് തുടരുന്നത്. കാര്യമായ കടമ്പകളില്ലാതെ സർക്കാർ ജോലി നേടാൻ കഴിയുന്നതിനാൽ അപേക്ഷകരും ഏറെയാണ്.രണ്ട് ഘട്ടങ്ങളിലായുള്ള നിയമന നടപടികളിൽ കായികശേഷി പരിശീലനത്തിന്റെ ഭാഗമായാണ് പാടവരമ്പ് വെട്ടലും ഇഞ്ചിക്കണ്ടം വെട്ടലും നടത്തുന്നത്. സംസ്ഥാന സീഡ് ഫാമുകളിലേക്കുള്ള നിയമനത്തിനായി കോഴായിലെ പാടത്തായിരുന്നു വരമ്പ് വെട്ടൽ പരീക്ഷ. ജില്ലാ കൃഷിത്തോട്ടത്തിലേക്കുള്ളവർക്ക് ജില്ലാകൃഷിത്തോട്ടത്തിൽ ഇഞ്ചിക്കണ്ടം വെട്ടിയാണ് പരീക്ഷ നടത്തിയത്.കോഴാ സീഡ്ഫാമിൽ അഞ്ചും വാലാച്ചിറ ഫാമിൽ നാലും ഒഴിവുകളാണുള്ളത്. ജില്ലാ കൃഷിത്തോട്ടത്തിൽ 14 ഒഴിവുകളുള്ളതായാണ് അറിയുന്നത്. ഈ ഒഴിവുകളിലേക്കായി നൂറ്റിയമ്പതിലേറെപ്പേരാണ് പരീക്ഷകളിൽ പങ്കെടുത്തത്. സീഡ് ഫാമിൽ ജോലിക്ക് പ്രവേശിക്കുന്ന പലരും ജില്ലാ കൃഷിത്തോട്ടത്തിലെ…
Read Moreസൂചികകളിൽ ബുള്ളിഷ് തരംഗം: ബാങ്ക്, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളിൽ മുന്നേറ്റം
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ആഗോള സൂചനകളുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ പണ നയ നടപടികളുടെയും കരുത്തിൽ തുടർച്ചയായ രണ്ടാം സെഷനിലും മുന്നേറ്റം നടത്തി. നിഫ്റ്റി 50 എല്ലാ പ്രതിരോധങ്ങളും തകർത്ത് 25,100 പോയിന്റ് കടന്നു. സെൻസെക്സ് 250 പോയിന്റ് ഉയർന്നു. ഇന്നലെ നിഫ്റ്റി 100.15(0.40%) മുന്നേറി 25,103.20ലും സെൻസെക്സ് 256.22 പോയിന്റ് (0.31%) ഉയർന്ന് 82,445.21ലും വ്യാപാരം പൂർത്തിയാക്കി. റിയാലിറ്റി സൂചിക ഒഴികെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി ഐടി, ബാങ്കിംഗ് ഓഹരികൾ, മീഡിയ ഓഹരികൾ മുന്നേറ്റത്തിന് നേതൃത്വം നല്കിയപ്പോൾ വിശാല സൂചികകളും കുതിച്ചു. നിഫ്റ്റി സ്മോൾകാപ്, മിഡ്കാപ് സൂചികകൾ യഥാക്രമം 1.57%, 1.13% ഉയർന്നു. ബിഎസ്ഇ മിഡ്കാപ് 1.03 ശതമാനവും സ്മോൾകാപ് 1.19 ശതമാനവും മുന്നേറി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റും കരുതൽ…
Read Moreസിനിമക്കഥയെ വെല്ലുന്ന ട്വിസ്റ്റ്… മേഘാലയയിൽ യുവാവ് കൊല്ലപ്പെട്ടത് ഭാര്യ കൊടുത്ത ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ; 21കാരനായ കാമുകനും കൊലയാളികളും പിടിയിൽ
ഷില്ലോംഗ്/ലക്നോ: മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ ഇൻഡോർ സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. രാജാ രഘുവംശിയെ കൊലപ്പെടുത്തിയതു ഭാര്യയായ സോനം ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണെന്നു പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഗാസിപുരിലെ നന്ത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ സോനം കീഴടങ്ങി. ഞായറാഴ്ച രാത്രിയിൽ നടന്ന റെയ്ഡിൽ സോനത്തിന്റെ കാമുകൻ രാജ് കുഷ്വാഹ (21) ഉൾപ്പെടെ മൂന്നു കൊലയാളികൾ പിടിയിലായിരുന്നു. മധ്യപ്രദേശിലെ സാഗർ ജില്ലയിൽനിന്ന് ഇന്നലെ ഒരാൾകൂടി പിടിയിലായെന്നും റിപ്പോർട്ടുണ്ട്. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിലെ സൊഹ്റ മേഖലയിൽ മധുവിധു ആഘോഷിക്കുന്നതിനിടെ മേയ് 23നാണ് 29 കാരനായ രാജ രഘുവംശിയെയും ഭാര്യ സോനത്തെയും (23) കാണാതായത്. ജൂൺ രണ്ടിന് രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ഭാര്യക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയായിരുന്നു. രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ ചുരുളഴിച്ച സംസ്ഥാന പോലീസിനെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ അഭിനന്ദിച്ചു. സോനത്തിനു വിവാഹേതര ബന്ധമുണ്ടെന്നും ഇതാണു ഭര്‍ത്താവിനെ…
Read Moreലേലത്തില്‍ മിന്നി ജെറോം വിനീത്
കോഴിക്കോട്: പ്രൊ വോളിബോള്‍ ലീഗിന്റെ നാലാം സീസണ് താരലേലത്തില്‍ മിന്നിത്തിളങ്ങി മലയാളിതാരം ജെറോം വിനീത്. താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 22.5 ലക്ഷം രൂപയ്ക്ക് ജെറോം വിനീതുമായി ചെന്നൈ ബ്ലിറ്റ്സ് കരാര്‍ ഒപ്പിട്ടു. പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് ആതിഥേയരായ കാലിക്കട്ട് ഹീറോസും തിളങ്ങി. ഇതേ തുകയ്ക്ക് മലയാളി താരം ഷമീമുദ്ദീനെ കാലിക്കട്ട് സ്വന്തമാക്കി. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് ഷമീമുദ്ദീന്‍. കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് വിനീത് കുമാറിനെ സ്വന്തമാക്കിയതും 22.5 ലക്ഷം രൂപയ്ക്കാണ്. അമല്‍ കെ. തോമസ് (6.5 ലക്ഷം), ഗോള്‍ഡ് വിഭാഗത്തില്‍നിന്ന് 14.75 ലക്ഷം രൂപയ്ക്ക് ജസ്ജോദ് സിംഗ് എന്നിവരും വിനിത് കുമാറിനൊപ്പം കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിന്റെ ഭാഗമായി. ഷമീമിനെ കൂടാതെ കാലിക്കട്ട് ഹീറോസ്, റൈറ്റ് ടു മാച്ചിലൂടെ മോഹന്‍ ഉക്രപാണ്ഡ്യനെ എട്ട് ലക്ഷത്തിന് കൊണ്ടുവന്നപ്പോള്‍ ഇതേ തുകയ്ക്ക് എസ്. സന്തോഷിനെയും ടീമിലെത്തിച്ചു. അവസാന ഘട്ടത്തില്‍ മികച്ച…
Read Moreവോട്ട് കച്ചവടത്തിനായി എത്തിയത് രണ്ടുലോറി പണം; നേതൃത്വം നൽകുന്നവരിൽ ചിലർ മന്ത്രിമാർ; മരുമോന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘം തരംതാണെന്ന ആരോപണവുമായി അൻവർ
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരേ ഗുരുതര ആരോപണങ്ങളുമായി നിലന്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ വീണ്ടും രംഗത്ത്. ചില ശക്തികൾ വോട്ട് കച്ചവടം നടത്തുകയാണെന്നും നേതൃത്വം നൽകുന്നവരിൽ ചിലർ മന്ത്രിമാരാണെന്നും അൻവർ പറഞ്ഞു. പന്തക്കോസ് ത് വിശ്വാസികളെ വിലയ്ക്കു വാങ്ങാൻ ശ്രമിക്കുന്നു. അവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മുതലെടുക്കുന്നു. രണ്ട് ലോറി പണം വന്നെന്നാണ് കേൾക്കുന്നത്. മരുമോന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘം ഈ നിലയിൽ തരംതാണെന്നും അൻവർ ആരോപിച്ചു. വോട്ടർമാർക്ക് പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമം കഴിഞ്ഞ രണ്ട് യോഗത്തിൽ അവർ ചർച്ച ചെയ്തു. വിലയ്ക്കുവാങ്ങാനുള്ള ശ്രമം ഇവിടത്തെ കുടിയേറ്റ കർഷകർ നേരിടുകതന്നെ ചെയ്യും. ഇവിടെ ചില ശക്തികൾ വ്യാപക വോട്ട് കച്ചവടം നടത്തുകയാണ്. നേതൃത്വം നൽകുന്നവരിൽ ചിലർ മന്ത്രിമാരും ഉത്തരവാദപ്പെട്ടവരുമാണ്. പള്ളിക്കുത്തിൽ പന്തക്കോസ്ത് വിശ്വാസിയായ ഒരു വ്യക്തിയുടെ വീട്ടിലേക്കു പാസ്റ്റർമാരെയെല്ലാം ഭക്ഷണം കഴിക്കാൻ…
Read More