ഖത്തർ സിറ്റി: ഇറാന്റെ ഖത്തർ ആക്രമണത്തെത്തുടർന്നു വ്യോമഗതാഗതം താറുമാറായി. ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തികൾ അടയ്ക്കുകയും എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ മിഡിൽഈസ്റ്റിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തതോടെ യാത്രക്കാര്‍ വലഞ്ഞു. വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഖത്തറും കുവൈറ്റും വ്യോമപാത പിന്നീട് തുറന്നെങ്കിലും വിമാന സര്‍വീസുകള്‍ സാധാരണനിലയിലായിട്ടില്ല. കേരളത്തിൽനിന്നുള്ള ഒട്ടേറെ ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് ഷാര്‍ജ, ദമാം, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സര്‍വീസുകളാണ് പ്രധാനമായും നിര്‍ത്തിവച്ചത്. മിക്ക യാത്രക്കാരും വിമാനത്താവളങ്ങളില്‍ എത്തിയശേഷമാണ് വിമാനങ്ങള്‍ റദ്ദാക്കിയ വിവരമറിയുന്നത്. യാത്രക്കാരുടെ സേവനത്തിനായി വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്കുനേരേ ഇറാന് ആക്രമണം നടത്തിയതിനു പിന്നാലെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണു വിമാന സർവീസുകൾ റട്ടാക്കിയത്. രാത്രിയും പുലർച്ചെയുമായി എട്ടു വിമാനങ്ങളാണു കൊച്ചിയിൽനിന്നു മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസ്…
Read MoreDay: June 24, 2025
തടസ്സങ്ങളെല്ലാം വഴിമാറി; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യക്കാരന് ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന് ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ നടക്കും. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്റെ വിക്ഷേപണം നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടിന് നടക്കുമെന്നാണു നാസയുടെ അറിയിപ്പ്. സാങ്കേതിക പ്രശ്നം കാരണം ഏഴ് വട്ടം മാറ്റി വച്ച ദൗത്യമാണ് ഒടുവിൽ നടക്കാൻ പോകുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറന്റൈനിൽ തുടരുകയാണ്. രാകേഷ് ശർമയ്ക്കുശേഷം ഇന്ത്യാക്കാരനായ ശുഭാംഷു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ ദൗത്യത്തിനുള്ളത്. നാസയുടെ മുതിർന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങൾ. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം. സ്പേസ് എക്സിന്റെതന്നെ ഡ്രാഗൺ പേടകമാണ് യാത്രാ വാഹനം. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്…
Read Moreതൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നത് സ്ത്രീവേഷം കെട്ടിയ പുരുഷന്മാർ; പുത്തൻതട്ടിപ്പ് രീതികണ്ട് അമ്പരന്ന് ഉദ്യോഗസ്ഥർ
കർണാടകയിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിൽ വൻ ക്രമക്കേട്. ആൾമാറാട്ടവും ലക്ഷങ്ങളുടെ ഫണ്ട് തിരിമറിയും ഉൾപ്പെടെ വലിയ തട്ടിപ്പാണ് പുറത്തുവന്നത്. തൊഴിലിടത്തിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ കണ്ടത് സ്ത്രീകളുടെ വേഷം കെട്ടിയ പുരുഷന്മാരെയാണ്. സ്ത്രീവേഷംകെട്ടിയ പുരുഷൻ പിടിക്കപ്പെട്ടതോടെ നിരവധിപ്പേർ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്തതിന്റെ തെളിവായി വ്യാജചിത്രം അപ്ലോഡ് ചെയ്തതായും തൊഴിലാളികളെ മറ്റു നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ലക്ഷക്കണക്കിനു രൂപയുടെ ഫണ്ട് വെട്ടിച്ചതായാണ് കണ്ടെത്തൽ. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
Read Moreഇതരമതസ്ഥനെ കെട്ടിയ പെൺകുട്ടിയുടെ മരണാനന്തരചടങ്ങ് നടത്തി കുടുംബം; തങ്ങളെ സംബന്ധിച്ചിടത്തോളം മകള്‍ മരിച്ചതിനു തുല്യം
ഇതരമതസ്ഥനെ വിവാഹം കഴിച്ച പെൺകുട്ടിയുടെ മരണാനന്തരചടങ്ങുകള്‍ നടത്തി കുടുംബം. പശ്ചിമബംഗാൽ നാദിയ ജില്ല ഷിബ്നിബാസ് ഗ്രാമത്തിലാണു സംഭവം. ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിനിയായ പെണ്‍കുട്ടി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ച് മുസ്ലിം യുവാവിനെ വിവാഹം കഴിക്കുകയായിരുന്നെന്നു പറയുന്നു. മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്ത മകള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചതിനു തുല്യമാണെന്നും അതിനാലാണ് അവളുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയതെന്നും കുടുംബം പറഞ്ഞു. അടുത്തബന്ധുക്കള്‍ തല മുണ്ഡനം ചെയ്യുന്നതുള്‍പ്പെടെയുളള ആചാരങ്ങളോടെയാണ് ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രത്തില്‍നിന്നുള്ള പുരോഹിതന്റെ നേതൃത്വത്തിലായിരുന്നു മരണാനന്തരചടങ്ങുകള്‍. പെണ്‍കുട്ടിയുടെ മാലയിട്ട ചിത്രവും ചടങ്ങില്‍ വച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെ എല്ലാ സാധനങ്ങളും കുടുംബം കത്തിച്ചുകളയുകയും ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് അറിഞ്ഞെന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Read Moreകന്നുകാലി കടത്ത്; ഒഡീഷയിൽ രണ്ടു ദളിതരെ തലമുണ്ഡനം ചെയ്ത് മുട്ടുകുത്തിച്ച് പുല്ലു തീറ്റിച്ചു; ആൾക്കൂട്ട വിചാരണയ്ക്കെതിരേ കേസെടുത്ത് പോലീസ്
ബർഹാംപുർ: ഒഡീഷയിൽ കന്നുകാലി കടത്ത് ആരോപിച്ചു രണ്ടു ദളിതരെ ആൾക്കൂട്ടം മർദിച്ചു. ബാബുല നായക് (54), ബുലു നായക് (42) എന്നിവർക്കാണ് മർദനമേറ്റത്. ധാരാകോട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖരിഖുമ്മ ഗ്രാമത്തിലെ ജഹാദയിലാണു സംഭവം. ഇവരുടെ തല പാതി മുണ്ഡനം ചെയ്യുകയും മുട്ടുകുത്തി നടത്തിക്കുകയും പുല്ലുതീറ്റിക്കുകയും ഓടയിലെ മലിനജലം കുടിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽനിന്നു വ്യാപക പ്രതിഷേധമാണ് ഇതിനെതിരേ ഉയരുന്നത്. ഹരിയോർ മേഖലയിൽനിന്നു രണ്ടു പശുക്കളെയും ഒരു കിടാവിനെയും ഓട്ടോയിൽ കൊണ്ടുപോകുന്നതിനിടെ ഗോ സംരക്ഷകരുടെ ഒരുസംഘം ഇവരെ പിടികൂടുകയും ആൾക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു. ആൾക്കൂട്ടത്തിനിടയിൽനിന്ന് ഓടിരക്ഷപ്പെട്ട ഇവർ പോലീസ് സ്റ്റേഷനിൽ അഭയം തേടി. തന്റെ മകളുടെ വിവാഹത്തിന് ആചാരപ്രകാരം സമ്മാനം കൊടുക്കാനാണ് പശുക്കളെ എത്തിച്ചതെന്ന് ബാബുല പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകൊക്കെയ്ൻ കേസ്; നടൻ ശ്രീകാന്ത് ജുഡീഷൽ കസ്റ്റഡിയിൽ; നടന്റെ രക്ത സാമ്പിൾ പരിശോധനാഫലത്തിൽ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചു
ചെന്നൈ: മയക്കുമരുന്നു കേസിൽ അറസ്റ്റിലായ തെന്നിന്ത്യൻ നടൻ ശ്രീകാന്ത് ജൂലൈ ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ. നുങ്കമ്പാക്കം പോലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. നടന്റെ രക്ത സാമ്പിൾ പരിശോധനാഫലം മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞയാഴ്ച അറസ്റ്റിലായ ലഹരി ഇടപാടുകാരൻ പ്രസാദുമായുള്ള ബന്ധമാണ് നടന്റെ അറസ്റ്റിലേക്ക് നയിച്ചത്. തമിഴ്നാട്ടിലെ പ്രതിപക്ഷമായ അണ്ണാ ഡിഎംകെയുടെ ഐടി വിഭാഗം സെക്രട്ടറിയായിരുന്നു സേലം സ്വദേശിയായ പ്രസാദ്. പാർട്ടി വിരുദ്ധപ്രവർത്തനത്തിന് അടുത്തിടെ ഇയാളെ പുറത്താക്കിയിരുന്നു. പ്രസാദിൽനിന്ന് നടൻ പലതവണ കൊക്കെയ്ൻ വാങ്ങിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
Read Moreപിണറായി സര്‍ക്കാരിനെ കെട്ടുകെട്ടിക്കാനുള്ള ദൗത്യം സ്ത്രീകള്‍ ഏറ്റെടുത്തു കഴിഞ്ഞെന്ന് ജെബി മേത്തര്‍
ചേര്‍ത്തല: ജനവിരുദ്ധ പിണറായി സര്‍ക്കാരിനെ കെട്ടുകെട്ടിക്കാനുള്ള ദൗത്യം സ്ത്രീജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും അതിന്റെ തെളിവാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു ഫലമെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി. മഹിളാ സാഹസ് കേരള യാത്രയ്ക്ക് വയലാര്‍, പട്ടണക്കാട്, വെട്ടക്കല്‍, കടക്കരപ്പള്ളി, അരീപറമ്പ്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, കോക്കമംഗലം, ചേര്‍ത്തല എന്നിവിടങ്ങളില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, എം.ജെ. ജോബ്, യുഡിഎഫ് ജില്ലാ ചെയര്മാന് സി.കെ. ഷാജിമോഹന്‍, കെപിസിസി സെക്രട്ടറി എസ്. ശരത്, കെപിസിസി മുന്‍ നിര്‍വാഹകസമിതിയംഗം കെ.ആര്. രാജേന്ദ്രപ്രസാദ് എന്നിവര്‍ വിവിധ സ്വീകരണ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയന്, സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തന്, രാധാ ഹരിദാസ്, രമാ തങ്കപ്പന്, ഉഷാ സദാനന്ദന്, ജയാസോമന്, കോണ്‍ഗ്രസ് നേതാക്കളായ ടി.എസ്. രഘുവരന്, കെ.സി. ആന്റണി,…
Read Moreആലപ്പുഴയിൽ തെരുവുനായ്ക്കൾ വിലസുന്നു; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതുവയസുകാരിക്കുനേരേ തെരുവുനായയുടെ ആക്രമണം
കായംകുളം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതു വയസുകാരിക്കു നേരേ തെരുവുനായയുടെ ആക്രമണം. കറ്റാനം ഭരണിക്കാവ് പുതുക്കാട്ട് വീട്ടിൽ നിഷാദ് -ധന്യ ദമ്പതികളുടെ മകൾ ദയ (9) യ്ക്കാണ് കടിയേ റ്റത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. കുട്ടിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റു. ഉടൻതന്നെ കറ്റാനത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഭരണിക്കാവ് പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പഞ്ചായത്തിലെ സ്കൂളുകൾക്കും അങ്ക ണവാടികൾക്കും സമീപം ഇപ്പോൾ തെരുവുനായ ശല്യം രൂക്ഷമാണ്. അതിനാൽ രക്ഷിതാക്കളും ആശങ്കയിലാണ്. മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം മാന്നാർ: മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിക്കാണ് തെരുവുനായ അക്രമണത്തിൽ പരിക്കേറ്റത്. മാന്നാർ കുട്ടമ്പേരൂർ പുല്ലാമഠത്തിൽ രാജേഷ്- അർച്ചന ദമ്പതികളുടെ മകൻ ആദിത്യൻ (14) തെരുവുനായ ആക്രമണത്തിൽ കാലിനു പരിക്കേറ്റു. ഇന്നലെ രാവിലെ ട്യൂഷൻ കഴിഞ്ഞ്…
Read Moreമഴയ്ക്കൊപ്പം ആഫ്രിക്കന്‍ ഒച്ചുമെത്തി; ഒച്ചിന്റെ സ്രവങ്ങളില്‍ കാണപ്പെടുന്ന പരാദവിര മനുഷ്യരിൽ രോഗബാധയ്ക്ക് കാരണമാകുന്നു; ജാഗ്രത വേണമെന്ന് കീട നിരീക്ഷണ കേന്ദ്രം
ആലപ്പുഴ: മഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ (ജയന്റ് ആഫ്രിക്കന്‍ സ്നേല്‍) വ്യാപകമായ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതായും വിള നശിപ്പിക്കുന്ന ഇവയ്ക്കെതിരേ കര്‍ഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ആഫ്രിക്കന്‍ ഒച്ചിന്റെ സ്രവങ്ങളില്‍ കാണപ്പെടുന്ന പരാദവിര മനുഷ്യരില്‍ രോഗബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ ഇവയെ വളരെ ശ്രദ്ധാപൂര്‍വം നിയന്ത്രിക്കേണ്ടതുണ്ട്. എലി നിയന്ത്രണത്തിലെന്നപോലെ കൂട്ടായ സാമൂഹികാടിസ്ഥാനത്തിലുള്ള നിയന്ത്രണ മാർഗങ്ങള്‍ അവലംബിച്ചാല്‍ മാത്രമേ ഇവയെ ഫലപ്രദമായി ഇല്ലാതാക്കാന്‍ കഴിയൂ. ആഫ്രിക്കന്‍ ഒച്ചുകളുടെ സ്രവങ്ങളില്‍ കാണുന്ന നാടവിരകള്‍ മനുഷ്യരില്‍ മസ്തിഷ്കജ്വരം ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതൊരു സാമൂഹികാരോഗ്യ പ്രശ്നമായി കൂടി പരിഗണിച്ച്, തദ്ദേശഭരണ സ്ഥാപനങ്ങള്‍, കൃഷി, ആരോഗ്യ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, കാര്‍ഷിക കൂട്ടായ്മകള്‍ എന്നിവയുടെയെല്ലാം നേതൃത്വത്തില്‍ വിപുലമായ ബോധവത്കരണവും നിയന്ത്രണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തണമെന്നും കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു. വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍,…
Read Moreമയങ്ങിപ്പോയാൽ കിട്ടുന്നത് എട്ടിന്റെ പണി..! അനൗണ്‍സ്മെന്റ് കേട്ട് ബസില്‍ കയറാമെന്ന് ആരും കരുതേണ്ട; കെഎസ്ആര്‍ടിസിയിലെ അറിയിപ്പുകേന്ദ്രങ്ങൾക്ക് പൂട്ടുവീഴുന്നു
കോട്ടയം: നട്ടപ്പാതിരാവില്‍ കെഎസ്ആര്‍ടിസി ബസ് കാത്ത് പാതിയുറക്കത്തില്‍ ഇരിക്കുന്ന യാത്രക്കാരില്‍ പലരും ഇനി നേരം പുലര്‍ന്ന ശേഷം കിട്ടുന്ന വണ്ടിയില്‍ പോകേണ്ടിവരും. സ്റ്റാന്‍ഡിലെ അറിയിപ്പു കൗണ്ടറില്‍നിന്നുള്ള മൈക്ക് അനൗണ്‍സ്മെന്റ് കേട്ട് ബസില്‍ കയറിപ്പോകാമെന്ന് വിചാരിക്കേണ്ട. ബസ് വരുമോ, എപ്പോള്‍ വരും എന്നൊക്കെ ചോദിച്ചറിയാന്‍ ചുമതലപ്പെട്ട ഒരാളും ഇനിയുണ്ടാവില്ല. അറിയിപ്പുകേന്ദ്രംതന്നെ അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ ശരിക്കും വിഷമിക്കും. കാഴ്ച വൈകല്യമുള്ളവര്‍ക്ക് ബസിലെ സ്ഥലംബോര്ഡ് വായിച്ചെടുക്കാനാവില്ല. കേള്‍വിക്കുറവുള്ളവര്‍ക്ക് വണ്ടി കയറിവരുന്നത് കേള്‍ക്കാനാവില്ല. നിരയായി കിടക്കുന്ന ബസുകള്‍ക്കിടയിലൂടെ ജീവന് പണയപ്പെടുത്തി തപ്പിത്തിരഞ്ഞും പലരോടും ചോദിച്ചും യാത്ര പോകേണ്ട സ്ഥലത്തേക്കുള്ള ബസ് കണ്ടുപിടിക്കുക അതിദുഷ്കരമായി മാറും. ഇത്തരത്തില്‍ വയോധികര്‍ അപകടത്തില്‍പ്പെടാനും സാഹചര്യമേറെയാണ്. മറ്റു ഡ്യൂട്ടി ചെയ്യുന്ന സീനിയര്‍ കണ്ടക്ടര്‍മാരെ മാതൃ തസ്തികയിലേക്ക് മാറ്റിയതോടെയാണ് അന്വേഷണ കൗണ്ടറുകളും അനൗണ്‍സ്മെന്റ് സംവിധാനവും നിര്‍ത്തിയത്. ജില്ലയിലെ പ്രധാന ഡിപ്പോകളായ കോട്ടയത്തെയും പാലായിലെയും അന്വേഷണ കൗണ്ടറുകളാണ് പൂട്ടിയത്. അന്വേഷണ…
Read More