പയ്യന്നൂര്‍: എടാട്ട് പിഇഎസ് വിദ്യാലയത്തിന് സമീപത്തെ ദേശീയപാതയിലൂടെ നടന്നുപോകുകയായിരുന്ന വയോധികയുടെ താലിമാല പൊട്ടിച്ചെടുത്ത് സ്കൂട്ടറില്‍ രക്ഷപ്പെട്ട വിരുതനെ പോലീസ് പിടികൂടി. പാലക്കാട് മണ്ണാര്‍കാട് കൊട്ടോപ്പാടത്തെ പി.ജെ.സണ്ണിയെയാണ് (58) പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. ഈ മാസം ഏഴിന് രാവിലെ എട്ടോടെയാണ് പുറച്ചേരിയിലെ കുഞ്ഞിരാമന്റെ ഭാര്യ എം.വി. തങ്കമണിയുടെ (69) താലിമാല മോഷ്ടാവ് വലിച്ചുപൊട്ടിച്ചശേഷം കടന്നുകളഞ്ഞത്.എടാട്ട് കോളജ് സ്റ്റോപ്പില്‍ ബസിറങ്ങി ജോലി ചെയ്യുന്ന വനിതാ ഹോട്ടലിലേക്ക് നടന്നു പോകുന്നതിനിടയിലായിരുന്നു സംഭവം. തങ്കമണി ബഹളം വച്ച് പിറകെ ഓടിയെങ്കിലും യുവാവ് സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. ഒന്നേമുക്കാല്‍ ലക്ഷത്തോളം വിലവരുന്ന താലിയുള്‍പ്പെടെയുള്ള രണ്ടര പവനോളം വരുന്ന മാലയാണ് അപഹരിക്കപ്പെട്ടതെന്ന തങ്കമണിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.നിരവധി നിരീക്ഷണ കാമറ ദൃശ്യങ്ങളും ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ വിംഗിന്റെ പരിശോധനാഫലവും കണക്കിലെടുത്തുള്ള പോലീസിന്റെ അന്വേഷണത്തിനിടയില്‍ പ്രതിയെ തിരിച്ചറിയുകയാരുന്നു. പയ്യന്നൂര്‍…
Read MoreDay: June 25, 2025
ജീവനു തുല്യം സ്നേഹിച്ച കാമുകന് മറ്റൊരു വിവാഹത്തിനു സമ്മതിച്ചു; ഈ പേരും പറഞ്ഞ് വഴക്കിട്ടു; 19കാരിയോട് കാമുകൻ ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്
ന്യൂഡൽഹിയിൽ പെൺകുട്ടിയെ വീടിന്റെ ബാൽക്കണിയിൽനിന്നു കാമുകൻ തള്ളിയിട്ടുകൊന്നു. അശോക് നഗറിൽ തിങ്കളാഴ്ച രാവിലെയാണു സംഭവം. 19കാരിയാണു മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയും പ്രതിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ മറ്റൊരാളുമായി പ്രതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. പ്രശ്നം പരിഹരിക്കാനായി കെട്ടിടത്തിന്റെ അഞ്ചാം നിലയിലുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് ബുർഖ ധരിച്ചാണു പ്രതി വന്നത്. വാക്കേറ്റത്തിനിടെ ഇയാൾ ബാൽക്കണിയിൽനിന്നു പെൺകുട്ടിയെ തള്ളിയിടുകയായിരുന്നു. പെൺകുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
Read Moreവിഎസിന്റെ നില ഗുരുതരമായി തുടരുന്നു; അതിതീവ്ര പരിചരണ വിഭാഗ വെന്റിലേറ്ററിൽ; ഇന്നു വൈകുന്നേരം മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. അദ്ദേഹം പട്ടത്തെ സ്വകാര്യാശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം കഴിയുന്നത്. വിഎസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇന്നലെ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെ അടുത്ത മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കും. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read Moreഅന്‍വറിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തേണ്ട അന്തരീക്ഷമില്ല; കൂടുതല്‍ പാർട്ടികളെ യുഡിഎഫില്‍ എത്തിക്കുമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: അന്‍വറിനെ നിലവില്‍ യുഡിഎഫില്‍ ഉള്‍പ്പെടുത്തേണ്ട അന്തരീക്ഷമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അന്‍വറുമായുള്ള ബന്ധം വേണ്ടെന്നും വാതില്‍ അടയ്ക്കാനും യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. അക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതുകൊണ്ട് താന്‍ യുഡിഎഫിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. നിലമ്പൂരിലെ വിജയം യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള കൂട്ടായ വിജയമാണ്. വിലപേശല്‍ രാഷ്ട്രീയത്തിന് വഴങ്ങില്ലെന്നും ആരുടെ മുന്നിലും യുഡിഎഫ് കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശംസയ്ക്ക് മുന്നില്‍ താനും കീഴടങ്ങില്ല. മുന്നണി ഉടന്‍ വിപുലീകരിക്കും. 2026-ല്‍ യുഡിഎഫിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാനുളള ശ്രമമാണ് എന്റെ മുന്നിലുള്ളത്. കൂട്ടായി മുന്നണിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തര്‍ക്കമോ അവകാശവാദമോ ഇല്ല. എന്നെ ഏല്‍പ്പിച്ച ദൗത്യം യുഡിഎഫിനെ അധികാരത്തില്‍ തിരികെ കൊണ്ട് വരിക എന്നതാണ്. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയും പാര്‍ലമെന്ററി പാര്‍ട്ടിയുമാണ്. മുന്‍കൂട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസില്‍ ഇല്ലെന്നും…
Read Moreജില്ലാ കൃഷിത്തോട്ടത്തിലെ ഉരുളി മോഷണം പോയി; പരാതി നൽകിയപ്പോൾ കാടിനുള്ളിൽ പ്രത്യക്ഷപ്പെട്ട് പുതിയ ഉരുളി
മാങ്കാംകുഴി: തഴക്കര പഞ്ചായത്തിലെ കോട്ടമുക്കിലെ നൂറേക്കർ ജില്ലാ കൃഷിത്തോട്ടത്തിൽനിന്നു വലിയ ഉരുളി മോഷണം പോയി. ഏകദേശം അരലക്ഷം രൂപ വിലവരുന്ന 38 കിലോ തൂക്കം വരുന്ന ഹിൻഡാലിയത്തിന്റെ വലിയ ഉരുളിയാണ് കഴിഞ്ഞദിവസം മോഷണം പോയത്. എ ബ്ലോക്കിലെ എസി കെട്ടിടത്തിലെ ഹാളിലാണ് ഉരുളി സൂക്ഷിച്ചിരുന്നത്. ഉരുളി കാണാതായ വിവരം എ ബ്ലോക്കിലെ തൊഴിലാളികളെ കൃഷി ഓഫീസർ വാട്സ് ആപ് ഗ്രൂപ്പിലൂടെ അറിയിച്ചു. തൊഴിലാളികൾക്ക് ആർക്കെങ്കിലും ഉരുളി മാറ്റിവച്ചതുമായി ബന്ധപ്പെട്ട് വിവരം ഉണ്ടങ്കിൽ ഉടൻ അറിയിക്കണം എന്നാണ് അറിയിച്ചത്. എന്നാൽ, തൊഴിലാളികളെ മാത്രം സംശയിക്കുന്നതിനെതിരേ തൊഴിലാളികളും രംഗത്തെത്തി. ഉദ്യോഗസ്ഥർ അറിയാതെ ഉരുളി കാണാതാവില്ല എന്ന് തൊഴിലാളികളും പ്രതികരിച്ചു. തുടർന്നാണ് കൃഷിത്തോട്ടം അധികൃതർ മാവേലിക്കര പോലീസിൽ പരാതി നൽകിയത്. പോലീസിൽ പരാതി നൽകിയെന്നും അന്വേഷണത്തിന് പോലീസ് എത്തുമെന്നും തൊഴിലാളികളെയും മറ്റ് ഉദ്യോഗസ്ഥരെയും വാട്സ് ആപ് ഗ്രൂപ്പിലൂടെ ഓഫീസർ വീണ്ടും അറിയിച്ചതിനു…
Read Moreഎന്തിനീ ക്രൂരത…കാഷ്മീരിൽ മോഷ്ടാവിനെ ചെരിപ്പുമാല അണിയിച്ച് പോലീസിന്റെ നഗരപ്രദക്ഷിണം
മ്മുകാഷ്മീരിൽ മോഷണക്കേസിൽ പിടികൂടിയ യുവാവിനെ അർധനഗ്നനാക്കി ചെരിപ്പുമാല അണിയിച്ച് വാഹനത്തിനു മുകളിലിരുത്തി പോലീസിന്റെ നഗരപ്രദക്ഷിണം. സംഭവം വിവാദമായതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടു. 40,000 രൂപ മോഷ്ടിച്ചതിന് ബക്ഷി നഗർ മേഖലയിൽനിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. തുടർന്ന് അർധനഗ്നനാക്കിയശേഷം കൈവിലങ്ങിടുകയും ചെരിപ്പുമാല അണിയിച്ച് പോലീസ് ജീപ്പിന്റെ ബോണറ്റിൽ ഇരുത്തി യാത്രചെയ്യുകയുമായിരുന്നു. ബക്ഷി നഗർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നിരവധി നാട്ടുകാരും ഇയാൾക്കു ചുറ്റുമുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ പോലീസിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്ത് നിരവധിയാളുകൾ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥനോട് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreകർഷകരെ കൈവെടിയരുത്; ഏത്തവാഴ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണം
എടത്വ: ഏത്തവാഴ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍. കുട്ടനാട്ടിലെ നൂറുകണക്കിന് കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് ഏത്തവാഴകൃഷി. അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭത്തില്‍ ഏത്തവാഴ കൃഷി അപ്പാടെ നശിക്കുകയാണെന്നും ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കാലവര്‍ഷക്കെടുതിയിലും വേനല്‍ മഴയിലും ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ഷകര്‍. ഓണം സീസണ് മുന്നില്‍കണ്ടാണ് ഒട്ടുമിക്ക കര്‍ഷകരും ഏത്തവഴ കൃഷി ഇറക്കുന്നത്. സീസണ് അടുക്കുന്നതിന് മുന്‍പ് തന്നെ വേനല്‍ മഴയും തുടര്‍ന്ന് കാലവര്‍ഷവും എത്തും. ഇതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. നഷ്ടപരിഹാരം ഇക്കുറി കാലവര്‍ഷം കര തൊടുന്നതിന് മുന്‍പേ ശക്തമായ കാറ്റും പേമാരിയും അടിച്ച് നിരവധി ഏത്തവാഴയാണ് കുട്ടനാട്ടില്‍ നിലംപറ്റിയത്. ഇന്‍ഷ്യുറന്‍സ് പരിരക്ഷ ലഭ്യമാണന്ന് കൃഷിവകുപ്പ് പറയുമ്പോഴും മുന്‍കാലങ്ങളിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം പലര്‍ക്കും ലഭിച്ചിട്ടില്ല. ഓരോ സീസണിലും പ്രതീക്ഷയോടു കൂടിയാണ് കര്‍ഷകര്‍ കൃഷി ഇറക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് കുട്ടനാട്ടില്‍ എത്തുന്ന ഏത്തവാഴ വിത്ത് 70…
Read Moreആലപ്പുഴ കടപ്പുറത്ത് മീനുകൾ ചത്തുപൊങ്ങുന്നു; പുന്നപ്ര ചള്ളി കടപ്പുറത്ത് വീണ്ടും ഡോൾഫിൻ അടിഞ്ഞു; തല തകർന്നനിലയിൽ
അമ്പലപ്പുഴ: പുന്നപ്ര ചള്ളി കടപ്പുറത്ത് വീണ്ടും ഡോൾഫിൻ അടിഞ്ഞു. ഇന്നലെ വൈകിട്ട് ഏഴോടെയാണ് ഏകദേശം ഒരു മീറ്റർ നീളം വരുന്ന ഡോൾഫിൻ അടിഞ്ഞത്. തല കണ്ടെയ്നറിൽ ഇടിച്ചു രക്തം വാർന്ന അവസ്ഥയിലാണ് ജഡം പാറക്കൂട്ടത്തിനിടയിൽ അടിഞ്ഞത്.തിങ്കളാഴ്ച ഉച്ചയോടെയാണ് ഏകദേശം ആറടി യോളം നീളവും നാല്പതു കിലോ തൂക്കവും വരുന്ന ഡോൾഫിൻ ഇവിടെ തന്നെ അടിഞ്ഞത്. ദിവസങ്ങൾക്കു മുമ്പ് പുറക്കാട്, പുന്തല തീരങ്ങളിൽ കൂറ്റൻ തിമിംഗലമടിഞ്ഞത് ആശങ്ക പരത്തിയിരുന്നു.
Read Moreഅഡ്വ. ജിസ്മോളുടെയും മക്കളുടെയും മരണം: അന്വേഷണം ക്രൈബ്രാഞ്ചിനെ ഏൽപിക്കണമെന്ന് ആക്ഷൻ കൗൺസിൽ
ഏറ്റുമാനൂര്‍: അഡ്വ. ജിസ്മോള്‍ തോമസ് മക്കൾക്കൊപ്പം ആറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നിലവിലുള്ള കേസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളെ എല്ലാവരെയും ചോദ്യം ചെയ്യണമെന്നും ആക്ഷന്‍ കൗണ്‍സിലും ജിസ്മോളുടെ ബന്ധുക്കളും ആവശ്യപ്പെട്ടു. പല കാര്യങ്ങളോടും പോലീസ് നിസംഗത പുലര്‍ത്തുകയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രതിയുടെ വീട്ടിലുണ്ടായിരുന്ന സിസി ടിവി പോലീസ് പരിശോധിച്ചിട്ടില്ല. ഒ ന്നാം പ്രതി വഴക്ക് പറഞ്ഞതിന്റെ പേരിലാണ് മരണം നടന്നത് എന്ന പോലീസിന്റെ കണ്ടെത്തലും ജിസ്മോളെ മാനസികരോഗിയാക്കാനുള്ള പ്രതികളുടെ വ്യഗ്രതയും അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢനീക്കമായാണ് ആക്ഷന്‍ കൗണ്‍സില്‍ കാണുന്നത്. സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് എന്‍.കെ. ശശികുമാര്‍ പറഞ്ഞു. ആക്ഷൻ കൗൺസിൽ ചെയർമാൻ എൻ.കെ. ശശികുമാർ, കൺവീനർ ശാന്തി പ്രഭാത, അംഗങ്ങളായ…
Read Moreകുഞ്ഞുവാവയ്ക്കിന്നല്ലോ നല്ലനാള് പിറന്നാള്‍… മകളുടെ ഒന്നാം പിറന്നാളിന് റോൾസ് റോയ്സ് സമ്മാനമായി നൽകി അച്ഛൻ
ദുബായിയിൽ താമസമാക്കിയ ഇന്ത്യൻ വ്യവസായി തന്റെ മകൾക്ക് ഒന്നാം പിറന്നാളിനു സമ്മാനമായി നൽകിയത് ഏഴു കോടിയോളം രൂപ വിലവരുന്ന ‘റോൾസ് റോയ്സ്’ കാർ. അതും മകളുടെ പ്രിയപ്പെട്ട പിങ്ക് നിറത്തിൽ. സതീഷ് സൻപാൽ എന്ന വ്യവസായിയാണ് മകൾ ഇസബെല്ലക്കുട്ടിക്ക് രാജകീയവാഹനം സമ്മനിച്ചത്. യുകെയിൽ നിർമിച്ച കാർ യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ഒന്നാം പിറന്നാളുകാരിക്ക് ആശംസകൾ നേരാൻ വന്നവരെക്കുറിച്ച് അറിഞ്ഞാലും അന്പരക്കും. ബോളിവുഡ് താരങ്ങളായ തമന്ന ഭാട്ടിയ, റാഹത്ത് ഫത്തേ അലി ഖാൻ, അദിഫ് അസ്ലം, നോറ ഫത്തേഹി തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പ്രമുഖർ ആശംസകളുമായി എത്തി. അറ്റ്ലാന്റിസിലായിരുന്നു അത്യാഡംബര പിറന്നാൾ ആഘോഷം. ആഘോഷത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ തരംഗമായി. ബലൂണുകൾ നിറഞ്ഞ ഫ്ളോറിൽ റോൾസ് റോയ്സ് കാർ പാർക്ക് ചെയ്തിരിക്കുന്നതും കാറിന്റെ താക്കോൽ കുഞ്ഞ് ഇസബെല്ലയ്ക്കു കൈമാറുന്നതും കാണാം. കാറിന്റെ ഉൾവശത്ത് “അഭിനന്ദനങ്ങൾ, ഇസബെല്ല’ എന്നെഴുതിയ ബോർഡും…
Read More